സർക്കാർ കപടപരിസ്ഥിതിവാദികൾക്ക് വിധേയപ്പെട്ട് മലയോരജനതയെ ദ്രോഹിക്കുന്നു ഇടുക്കി രൂപത . സഭ സമര മുഖം തുറക്കും ?

ഇനിയും ഒരാളുടെ പോലും ജീവൻ നഷ്ടപ്പെടുന്ന സാഹചര്യം മലയോര പ്രദേശത്ത് ഉണ്ടാകരുത്. മൂന്നാറിലെയും പരിസരപ്രദേശത്തെയും ആളുകളുടെ ദുഃഖത്തോടും ആശങ്കകളോടും ഒപ്പം ഇടുക്കി രൂപതയും ഹൃദയപൂർവ്വം പങ്കുചേരുന്നു. വിഷയത്തിൽ ശാശ്വതമായ പരിഹാരം ഉണ്ടാകുന്നില്ലെങ്കിൽ വരും നാളുകളിൽ ആളുകളുടെ ആശങ്കകളോടുചേർന്ന് സമരമുഖത്തും സജീവമാകും.

0

ഇടുക്കി | സംസ്ഥാന സർക്കാരിനും വനം വകുപ്പിനുമെതിരെ രൂക്ഷ വിമർശനവുമായി ഇടുക്കി രൂപത .
മൂന്നാറിൽ കാട്ടാന ആക്രമണത്തിൽ സാധാരണക്കാരായ ആളുകളുടെ ജീവൻ നഷ്ടപ്പെടുന്ന സാഹചര്യം അത്യന്തം ദുഃഖകരമാണെന്ന് രൂപത വാർത്താകുറിപ്പിൽ പറഞ്ഞു .വന്യജീവി അക്രമങ്ങൾ പെരുകുന്ന സാഹചര്യത്തിലും അധികാരികൾ കാണിക്കുന്ന നിസംഗത മലയോര ജനതയെ കൂടുതൽ ഭയപ്പെടുത്തുന്നു. മനുഷ്യനേക്കാൾ മൃഗങ്ങൾക്ക് വില കൽപ്പിക്കുന്ന കപടപരിസ്ഥിതിവാദികൾക്ക് വിധേയപ്പെട്ട് സ്വാർത്ഥ ലാഭത്തിനുവേണ്ടി മൗനം അവലംബിക്കുന്ന രാഷ്ട്രീയ നേതാക്കൾ പൊതുസമൂഹത്തിന് അപമാനകരമാണ്. ഈ സാഹചര്യത്തിൽ വന്യമൃഗങ്ങളിൽ നിന്നും മലയോര ജനതയെ രക്ഷിക്കുവാൻ വാഗ്ദാനങ്ങൾക്കപ്പുറം നിയമഭേദഗതികൾ ഉണ്ടാക്കാൻ സർക്കാരുകൾ സത്വര നടപടികൾ എടുക്കണം. ഇനിയും ഒരാളുടെ പോലും ജീവൻ നഷ്ടപ്പെടുന്ന സാഹചര്യം മലയോര പ്രദേശത്ത് ഉണ്ടാകരുത്. മൂന്നാറിലെയും പരിസരപ്രദേശത്തെയും ആളുകളുടെ ദുഃഖത്തോടും ആശങ്കകളോടും ഒപ്പം ഇടുക്കി രൂപതയും ഹൃദയപൂർവ്വം പങ്കുചേരുന്നു. വിഷയത്തിൽ ശാശ്വതമായ പരിഹാരം ഉണ്ടാകുന്നില്ലെങ്കിൽ വരും നാളുകളിൽ ആളുകളുടെ ആശങ്കകളോടുചേർന്ന് സമരമുഖത്തും സജീവമാകും.

ഇടുക്കി രൂപതയിലെ ആനക്കുളം സെന്റ് ജോസഫ് പള്ളിയിലെ ഇടവക തിരുനാളിനോട് അനുബന്ധിച്ച് നടത്തിയ പ്രദക്ഷിണം ആനക്കുളം കവലയിലുള്ള കപ്പേളയിൽ എത്തിച്ചേർന്നപ്പോൾ അത് കാട്ടാനകൾക്ക് ശല്യമായി എന്ന് ആരോപിച്ച് മാങ്കുളം DFO ആനക്കുളം പള്ളി വികാരിയെ ഫോണിൽ വിളിച്ച് അസഭ്യം പറഞ്ഞു. അതിനെതിരേ ഇടവക സമൂഹം DFO ഓഫീസിലേക്ക് പ്രതിഷേധ പ്രകടനം നടത്തിയപ്പോൾ അതിൽ പങ്കെടുത്ത ഇടവകാംഗങ്ങളായ 13 പേർക്കെതിരെ കേസെടുക്കുകയും ചെയ്തു. DFO യുടെയും പോലീസുദ്യോഗസ്ഥരുടെയും ക്രൂരമായ നടപടിയിൽ ഇടുക്കി രൂപതാ വൈദിക സമിതി ശക്തമായി അപലപിച്ചു.ഇത്തരം നടപടികൾ സമൂഹത്തിൽ സമാധാനാന്തരീക്ഷം തകർക്കുകയും ക്രമസമാധാന വീഴ്ചയ്ക്ക് വഴിയൊരുക്കുകയും ചെയ്യും എന്നതിനാൽ ഉദ്യോഗസ്ഥർ അനാവശ്യമായ പ്രകോപന നടപടികളിൽ നിന്നും പിന്മാറി സമൂഹത്തിൽ സമാധാനം സ്ഥാപിക്കാൻ പരിശ്രമിക്കണമെന്നും സമിതി ആവശ്യപ്പെട്ടു.

ഇടുക്കി രൂപതാ മീഡിയ കമ്മീഷൻ ഡയറക്ടർ ഫാ. ജിൻസ് കാരയ്ക്കാട്ട് പ്രമേയം അവതരിപ്പിച്ചു. ഇടുക്കി രൂപതാ കാര്യാലയത്തിൽ ചേർന്ന യോഗം ഇടുക്കി രൂപതാ മെത്രാൻ മാർ ജോൺ നെല്ലിക്കുന്നേൽ ഉദ്ഘാടനം ചെയ്തു. മോൺ. ജോസ് പ്ലാച്ചിക്കൽ, മോൺ. അബ്രഹാം പുറയാറ്റ്, മോൺ. ജോസ് കരിവേലിക്കൽ എന്നിവർ പ്രസംഗിച്ചു. ഇടുക്കിയിൽ സർക്കാർ നടപ്പാക്കിക്കൊണ്ടിരിക്കുന്ന ജനദ്രോഗ നടപടികൾക്കെതിരെ പ്രതികരിക്കാതെ നാളുകളായി മൗനം പാലിച്ചിരുന്ന സഭ മാങ്കുളം പള്ളിവികാരിക്കെതിരെ വനം വകുപ്പ് നിലവിട്ട നടപടി സ്വീകരിച്ചപ്പോഴാണ് മൗനം വെടിഞ്ഞത് .

You might also like

-