നെടുങ്കണ്ടത്ത് അസം സ്വദേശിനിയായ യുവതി ബലാത്സംഗത്തിനിരയായി നാലുപേർ പിടിയിൽ
സദ്ദാം ബലാത്സംഗം ചെയ്യുകയും മറ്റ് മൂന്ന് പേര്‍ ഉപദ്രവിക്കുകയായിരുന്നു എന്നുമാണ് യുവതി പൊലീസില്‍ നല്‍കിയ പരാതിയില്‍ വ്യക്തമാക്കിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ ഉച്ചയോടെ നെടുങ്കണ്ടം പൊലീസ് നാല് പേരെയും അറസ്റ്റ് ചെയ്യുകയായിരുന്നു.
നെടുങ്കണ്ടം | നെടുങ്കണ്ടത്ത് അസം സ്വദേശിനിയായ യുവതി ബലാത്സംഗത്തിനിരയായി. സംഭവത്തില്‍ നാല് പേരെ പൊലീസ് പിടികൂടി. അസം സ്വദേശികള്‍ തന്നെയായ സദ്ദാം, അജിമുദീന്‍, കൈറുള്‍ ഇസ്‌ലാം, മുക്കി റഹ്‌മാന്‍ എന്നിവരാണ് പിടിയിലായത്. ഇതില്‍ സദ്ദാമാണ് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തത്. മറ്റ് മൂന്ന് പേര്‍ യുവതിയെ മർദിക്കുകയായിരുന്നു.ഇന്ന് രാവിലെയാണ് സംഭവം നടന്നത്. യുവതിയുടെ ഭര്‍ത്താവിന്റെ സുഹൃത്തുക്കളാണ് നാല് പേരും , സദ്ദാം ബലാത്സംഗം ചെയ്യുകയും മറ്റ് മൂന്ന് പേര്‍ ഉപദ്രവിക്കുകയായിരുന്നു എന്നുമാണ് യുവതി പൊലീസില്‍ നല്‍കിയ പരാതിയില്‍ വ്യക്തമാക്കിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ ഉച്ചയോടെ നെടുങ്കണ്ടം പൊലീസ് നാല് പേരെയും അറസ്റ്റ് ചെയ്യുകയായിരുന്നു.
ജോലിതേടിയെത്തിയ യുവതിയെയും ഭർത്താവിനെയും ജോലി വാഗ്ദാനം ചെയ്തു ആളൊഴിഞ്ഞ വീട്ടിൽ എത്തിച്ചു പ്രതികൾ ഭർത്താവിനെ മർദ്ധിക്കുകയും യുവതിയെ ബാലസംഘത്തിന് ഇരയാക്കുകയും ചെയ്തു . സംഭവത്തിന് ശേഷം ഇവരുടെ വസ്ത്രങ്ങൾ അടക്കം നൽവർസംഘം പിടിച്ചുവക്കുയും ഇരുവരെയും മദർദ്ധിച്ചു പറഞ്ഞയക്കുകയായിരിന്നു . തുടർന്ന് യുവതിയും ഭർത്താവും നെടുക്കണ്ടം പോലീസ് സ്റ്റേഷനിൽ എത്തി നാൽവർ സംഘം പിടിച്ചുവച്ചിട്ടുള്ള സാധങ്ങൾ വിട്ടുനല്കണമെന്നു ആവശ്യപ്പെട്ടു പരാതി നൽകുകയായിരുന്നു യുവതിയെയും ഭർത്താവിനെയും ചോദ്യം ചെയ്തതോടെയാണ് യുവതിയെ പിടിപ്പിച്ച കാര്യം പുറത്തുവരുന്നത് . തുടർന്ന് നാൽവർ സംഘത്തെ പോലീസ് പിടികൂടി . പ്രതികളെ ചോദ്യം ചെയ്തുവരികയാണ് .