മിണ്ടിപ്പോകരുത് ! മാധ്യമ പ്രവത്തകരോട് സംസാരിക്കവെ ഡി എഫ് ഓ യെ തടഞ്ഞു പോലീസ്
ബേസ് ക്യാമ്പിന് പുറത്തുപോകാൻ മാധ്യമപ്രവർത്തകരോട് പൊലീസ് ആവശ്യപ്പെട്ടു. എസ്എച്ചഒയുടെ നടപടി പരിശോധിക്കാൻ എസ്പിക്ക് നിർദേശം നൽകിയതായി മന്ത്രി എകെ ശശീന്ദ്രൻ പറഞ്ഞു

മാനന്തവാടി | പഞ്ചാരക്കൊല്ലിയിൽ സ്ത്രീയെ ആക്രമിച്ച് കൊന്ന കടുവയെ കണ്ടെത്താൻ നടത്തുന്ന തെരച്ചിലിനെ കുറിച്ച് വിശദീകരിക്കവേ വയനാട് ഡിഎഫ്ഒ മാർട്ടിൻ ലോവറിന്റെ പ്രതികരണം തടസപ്പെടുത്തി പൊലീസ്. കടുവ ദൌത്യത്തിലെ ഇന്നത്തെ നടപടികൾ വിശദീകരിക്കുന്നിടയിലാണ് പൊലീസ് ഡിഎഫ്ഒയുടെ പ്രതികരണം തടസപ്പെടുത്തിയത്. മാനന്തവാടി എസ് എച്ച് ഓ അഗസ്റ്റിൻ ആണ് പ്രതികരണം തടസപ്പെടുത്തിയത്. മാധ്യമ പ്രവർത്തകരോട് കടുവയെ പിടികൂടാൻ വനംവകുപ്പ് സ്വീകരിച്ച നടപടികളെ കുറിച്ച് വിശദീകരിക്കുന്നതിനിടെയാണ് പൊലീസ് ഉദ്യോഗസ്ഥനെത്തി തടഞ്ഞത്. എന്താണ് നടപടിക്രമങ്ങൾ വിശദീകരിക്കുന്നത് തടഞ്ഞതിന് കാരണമെന്നതിൽ വ്യക്തതയില്ല. ഇക്കാര്യത്തിൽ പൊലീസും വിശദീകരണം നൽകിയിട്ടില്ല.മാധ്യമപ്രവർത്തകരെയും പൊലീസ് തടഞ്ഞു. ബേസ് ക്യാമ്പിന് പുറത്തുപോകാൻ മാധ്യമപ്രവർത്തകരോട് പൊലീസ് ആവശ്യപ്പെട്ടു. എസ്എച്ചഒയുടെ നടപടി പരിശോധിക്കാൻ എസ്പിക്ക് നിർദേശം നൽകിയതായി മന്ത്രി എകെ ശശീന്ദ്രൻ പറഞ്ഞു.ഡിഎഫ്ഒ തത്സമയം പ്രതികരിച്ചുകൊണ്ടിരിക്കെ എസ്എച്ച്ഒ ഇടയിലേക്ക് കയറി പ്രതികരണം തടസി അദ്ദേഹത്തെ അകത്തേക്ക് കൊണ്ടുപോവുകയായിരുന്നു.
ഡി എഫ് ഓ മാധ്യമ പ്രവർത്തകരോട് സംസാരിക്കുന്നിതിനിടെ പ്രോട്ടോകോൾ പോലും പാലിക്കാതെ എസ് എച് ഓ നടത്തിയ പോലീസ് നടപടിക്കെതിരെ മാധ്യമപ്രവർത്തകർ പോലീസ് മേധാവിക്ക് പരാതി നൽകി .
കടുവ ഉണ്ടാകാൻ സാധ്യതയുള്ള ഏരിയ മാർക്ക് ചെയ്തതായി ഡിഎഫ്ഒ അറിയിച്ചു. ഇന്നത്തെ ദൗത്യം കടുവയെ കണ്ടു പിടിക്കുക എന്നതാണെന്ന് ഡിഎഫ്ഒ. മാർക്ക് ചെയ്ത സ്ഥലത്ത് വനം വകുപ്പ് പരിശോധന നടത്തും. കടുവയെ കണ്ടെത്താൻ തെർമ്മൽ ക്യാമറ കൂടി ഉപയോഗിക്കും. ഇതിനായി കൊച്ചിയിൽ നിന്നും വിദഗ്ധസംഘം എത്തി. മരങ്ങളുടെ മറവിൽ കടുവയുണ്ടെങ്കിലും തെർമൽ ക്യാമറ ഉപയോഗിച്ച് കണ്ടെത്താൻ കഴിയുമെന്നും വിശദീകരിച്ചു.അതേസമയം കടുവയ്ക്കായുള്ള തെരച്ചിൽ മൂന്നാം നാളിലേക്ക് കടക്കുകയാണ്. മൂന്ന് കൂടുകളാണ് കടുവയെ പിടികൂടാനായി സ്ഥാപിച്ചിട്ടുള്ളത്. പഞ്ചാരക്കൊല്ലിയിലേയും പരിസരത്തെയും ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് പോലീസ് നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്.