കേരള- തമിഴ്നാട് നദീജല തർക്കം പരിഹരിക്കാൻ ഇന്ന്മുഖ്യമന്ത്രിതല ചർച്ച. പറമ്പിക്കുളം- ആളിയാർ കരാർ പുനരവലോകനമാണ് പ്രധാന അജണ്ട.

കേരള മുഖ്യമന്ത്രി പിണറായി വിജയൻ,​ തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി,​ ഉപമുഖ്യമന്ത്രി പനീർശെൽവം, തമിഴ്നാട്ടിലെ നാലു മന്ത്രിമാർ, സംസ്ഥാന മന്ത്രിമാരായ കെ. കൃഷ്ണൻകുട്ടി, എംഎം മണി എന്നിവരും ചീഫ് സെക്രട്ടറിയും പങ്കെടുക്കും. വൈകിട്ട് മൂന്നിന് തിരുവനന്തപുരം മസ്‌കറ്റ് ഹോട്ടലിലാണ് ചർച്ച.

0

തിരുവനന്തപുരം: സംസ്ഥാന മുഖ്യമന്ത്രിയുടെ കത്തിന്റെയും മന്ത്രിതല ചർച്ചകളുടെയും തുടര്‍ച്ചയാണ് ഇന്നത്തെ മുഖ്യമന്ത്രിതല ചര്‍ച്ച. കേരളത്തിന്റെ ആവശ്യങ്ങൾ പറമ്പിക്കുളം – ആളിയാർ കരാർ വ്യവസ്ഥകൾ ലംഘിക്കരുത്, കരാർ പുതുക്കാൻ തമിഴ്നാട് തയ്യാറാകണം, ദേശീയ ട്രൈബ്യൂണൽ അനുവദിച്ച 30 ടി.എം.സി കാവേരി ജലത്തിന് തടസം നിൽക്കരുത് തുടങ്ങി, 1965ല്‍ ആരംഭിച്ച് തമിഴ്നാടുമായുള്ള തർക്കത്തെ തുടർന്ന് നിർത്തിവെക്കേണ്ടി വന്ന പാണ്ടിയാര്‍-പുന്നപ്പുഴ പദ്ധതി, പമ്പാര്‍-അച്ചന്‍കോവില്‍ വൈപ്പാര്‍ ലിങ്ക് പ്രശ്‌നം എന്നിവയും ചർച്ച ചെയ്യുകയാണ്.

തമിഴ്നാടിന്റെ ആവശ്യങ്ങൾ- പാണ്ടിയാർ – പുന്നപ്പുഴയിൽ പുതിയ അണക്കെട്ട് വേണം, പമ്പ – അച്ചൻകോവിലാറിൽ നിന്നുള്ള വെള്ളം വഴിതിരിച്ച് കൂടുതൽ പ്രദേശങ്ങളിൽ ലഭ്യമാക്കണം, ആനമലയാറിൽ നിന്ന് കേരളം കൂടുതൽ വെള്ളം വിട്ടുനൽകണം.

പറമ്പിക്കുളം- ആളിയാർ കരാർ വ്യവസ്ഥകൾ പാലിച്ചാൽ മാത്രമേ പുതുക്കൽ അടക്കമുള്ള കാര്യങ്ങൾ ചർച്ചചെയ്യൂ എന്ന നിലപാടായിരിക്കും കേരളം സ്വീകരിക്കുക.1958 മുതൽ മുൻകാല പ്രാബല്യത്തോടെ 1970ൽ നിലവിൽ വന്ന പറമ്പിക്കുളം കരാർ 30 വർഷം കൂടുമ്പോൾ ഉഭയസമ്മതപ്രകാരം പുതുക്കണമെന്നാണ് വ്യവസ്ഥ. എന്നാൽ,​ കരാർ ഇതുവരെ പുതുക്കിയിട്ടില്ല. ഇതിനെതിരെ സുപ്രീംകോടതിയെ സമീപിക്കുകയല്ലാതെ കേരളത്തിന് മറ്റു വഴികളില്ല. സംസ്ഥാനങ്ങളെ ബാധിക്കുന്ന വിഷയമായതിനാൽ ആളിയാർ പ്രശ്നത്തിൽ കടുത്ത നിലപാടെടുക്കാൻ മുഖ്യമന്ത്രിക്ക് പരിമിതികളുമുണ്ട്. നെയ്യാറിൽ നിന്ന് വെള്ളം നൽകാൻ നിയമസഭ കരാർ പാസാക്കിയെങ്കിലും തമിഴ്നാട് ഒപ്പിട്ടിട്ടില്ല. മുല്ലപ്പെരിയാർ വിഷയം സുപ്രീംകോടതിയുടെ പരിഗണനയിലായതിനാൽ അതു യോഗത്തിൽ ചർച്ചയാവുകയുമില്ല.

You might also like

-