ആശാവർക്കർമാരുടെ സമരത്തിന് പിന്നില്‍ അരാജക, അരാഷ്ട്രീയ സംഘടനകൾ സിപിഐഎം
സംസ്ഥാനങ്ങളിലെ ആശമാരേക്കാള്‍ ഉയര്‍ന്ന വേതനം കേരളത്തിലെ ആശമാര്‍ക്കുണ്ടെന്ന് പി കെ ശ്രീമതി പറഞ്ഞു . ആയിരം രൂപ വേതവം 7000 ആക്കി ഉയര്‍ത്തിയത് ആരാണെന്ന് ചിന്തിക്കണമെന്നും കേരളത്തിലെ ആശമാര്‍ക്ക് കുറച്ചുകൂടി മെച്ചപ്പെട്ട സ്ഥിതിയാണുള്ളതെന്നും പി കെ ശ്രീമതി പറഞ്ഞു

തിരുവനന്തപുരം| ആശാവർക്കർമാരുടെ സമരത്തിന് പിന്നില്‍ അരാജക, അരാഷ്ട്രീയ വിഭാഗങ്ങളെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ ആവര്‍ത്തിച്ചു. അരാജക, അരാഷ്ട്രീയ വിഭാഗങ്ങള്‍ ആശമാരെ ഒരു ഉപകരണമായി ഉപയോഗിക്കുന്നുവെന്നാണ് സിപിഐഎമ്മിന്റെ നിലപാട്. എന്നിരിക്കിലും വര്‍ഗസമരത്തിന്റെ ഭാഗമായി നില്‍ക്കുന്ന മാര്‍ക്‌സിസ്റ്റുകാര്‍ ഒരു സമരങ്ങളേയും തള്ളിപ്പറയില്ലെന്നും എം വി ഗോവിന്ദന്‍ മാധ്യമങ്ങളോട് പറഞ്ഞു. പക്ഷേ സമരങ്ങളെ തെറ്റായ വഴിയിലേക്ക് കൊണ്ടുപോയി തെരുവില്‍ ആശമാരെ ഒരു ഉപകരണമായി ഉപയോഗിക്കരുതെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.
സംസ്ഥാനങ്ങളിലെ ആശമാരേക്കാള്‍ ഉയര്‍ന്ന വേതനം കേരളത്തിലെ ആശമാര്‍ക്കുണ്ടെന്ന് പി കെ ശ്രീമതി പറഞ്ഞു . ആയിരം രൂപ വേതവം 7000 ആക്കി ഉയര്‍ത്തിയത് ആരാണെന്ന് ചിന്തിക്കണമെന്നും കേരളത്തിലെ ആശമാര്‍ക്ക് കുറച്ചുകൂടി മെച്ചപ്പെട്ട സ്ഥിതിയാണുള്ളതെന്നും പി കെ ശ്രീമതി പറഞ്ഞു.
അതേസമയം ജോലിയ്ക്ക് എത്താത്ത ആശമാരെ ചുമതലയില്‍ നിന്ന് ഒഴിവാക്കാനാണ് നീക്കം. എല്ലാ ആശമാരും അടിയന്തരമായി തിരികെ പ്രവേശിച്ച് ഏല്‍പ്പിച്ച ചുമതലകള്‍ നിര്‍വ്വഹിക്കണമെന്നാണ് നാഷണല്‍ ഹെല്‍ത്ത് മിഷന്റെ ഉത്തരവ്. തിരികെ ജോലിയാല്‍ പ്രവേശിക്കാത്ത സ്ഥലങ്ങളില്‍ പകരം സംവിധാനം ഏര്‍പ്പെടുത്തണമെന്നാണ് നിര്‍ദേശം. പകരം ചുമതലയെടുക്കുന്നവര്‍ക്ക് ഇന്‍സെന്റീവ് നല്‍കും. സര്‍ക്കാര്‍ ജോലി കളയുമെന്ന് ഭയക്കുന്നില്ലെന്ന് സമരക്കാര്‍ പറഞ്ഞു.