ടി.പി ചന്ദ്രശേഖരൻ വധക്കേസിൽ പ്രതികൾക്ക് തിരിച്ചടി. വിചാരണക്കോടതി വിധി ഹൈക്കോടതി ശരിവച്ചു.

ശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതികൾ സമർപ്പിച്ച അപ്പീലുകളും പി.മോനാനൻ ഉൾപ്പെടെയുള്ളവരെ വെറുതെ വിട്ടത് ചോദ്യം ചെയ്ത് കെ.കെ.രമ എംഎൽഎയും പ്രതികളുടെ ശിക്ഷ വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാർ നൽകിയ അപ്പീലുകളാണ് ഹൈക്കോടതി പരിഗണിച്ചത്

0

കൊച്ചി |ആർഎംപി നേതാവ് ടി.പി ചന്ദ്രശേഖരൻ വധക്കേസിൽ പ്രതികൾക്ക് തിരിച്ചടി. വിചാരണക്കോടതി വിധി ഹൈക്കോടതി ശരിവച്ചു. ശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതികൾ സമർപ്പിച്ച ഹർജി ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളി. 10 പ്രതികളാണ് ശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്.രണ്ട് പ്രതികളെ കുറ്റവിമുക്തരാക്കിയ വിചാരണ കോടതി നടപടി ഹൈക്കോടതി റദ്ദാക്കി. കെ.കെ കൃഷ്ണന്‍, ജ്യോതി ബാബു എന്നിവരെ വെറുതെ വിട്ടത് വിധിയാണ് റദ്ദാക്കിയത്. രണ്ട് പ്രതികളും ഈ മാസം 26 ന് കോടതിയില്‍ ഹാജരാകണം. ഇവര്‍ക്കുള്ള ശിക്ഷ 26 ന് പ്രഖ്യാപിക്കും. അതേസമയം പി മോഹനനെ വെറുതെ വിട്ട വിധി കോടതി ശരിവച്ചു.

ശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതികൾ സമർപ്പിച്ച അപ്പീലുകളും പി.മോനാനൻ ഉൾപ്പെടെയുള്ളവരെ വെറുതെ വിട്ടത് ചോദ്യം ചെയ്ത് കെ.കെ.രമ എംഎൽഎയും പ്രതികളുടെ ശിക്ഷ വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാർ നൽകിയ അപ്പീലുകളാണ് ഹൈക്കോടതി പരിഗണിച്ചത്.2012 മേയ് 4ന് ആർഎംപി സ്ഥാപക നേതാവായ ടി.പി ചന്ദ്രശേഖരനെ വടകരയ്ക്കടുത്തു വള്ളിക്കാട് അക്രമി സംഘം ബോംബെറിഞ്ഞു വീഴ്ത്തിയ ശേഷം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ടി.പി ചന്ദ്രശേഖരനോടുള്ള സിപിഐഎമ്മിന്റെ രാഷ്ട്രീയ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നായിരുന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉള്‍പ്പടെയുള്ളവരുടെ ആരോപണം

അതേസമയം പ്രതികള്‍ക്ക് വിധി വിചാരണക്കോടതി ശരിവെച്ചതിന് പിന്നാലെ പ്രതികരണവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുൻ അഭ്യാബധിര മന്ത്രിയുമായിരുന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണൻ. ഈ കേസ് നടത്തിപ്പ് കൃത്യമായിരുന്നുവെന്നും അതിന്റെ തെളിവാണ് ഹൈക്കോടതി വിധിയെന്നും തിരുവഞ്ചൂർ പ്രതികരിച്ചു. കേരളം ഇളകി മറിഞ്ഞ ഒരു കൊലപാതത്തിന്റെ അന്വേഷണത്തിന് നേതൃത്വം വഹിച്ച് പൊലീസ് ഉദ്യോഗസ്ഥരെ വീണ്ടും അഭിനന്ദിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.കേരളം ഇളകി മറിഞ്ഞ ഒരു കൊലപാതകമായിരുന്നു ടിപി വധക്കേസ്. അതിൽ സംസ്ഥാനത്തിന് പുറത്തുള്ള ഗുണ്ടകളുണ്ടായിരുന്നു, ബോംബെ കേന്ദ്രീകൃതമായി പ്രവർത്തിക്കുന്നവരുണ്ടായിരുന്നു. ഇവരെല്ലാവരും കൂടി തമ്പടിച്ചിരുന്നിടത്ത് നിന്നാണ് പൊലീസ് അവരെ പിടിച്ചത്. പൊലീസിന്റെ ഹിസ്റ്ററിയിൽ ഏറ്റവും കൂടുതൽ റെക്കോർഡുണ്ടാക്കിയ ഒരു ഇൻവെസ്റ്റിഗേഷനായിരുന്നു ഇത്. അന്ന് ആ അന്വേഷണത്തിന് നേതൃത്വം കൊടുത്ത പൊലീസ് ഉദ്യോഗസ്ഥനെ വീണ്ടും അഭിനന്ദിക്കുകയാണ്

You might also like

-