ഉത്തര്‍പ്രദേശില്‍ യുവതിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ ശേഷം ക്ഷേത്രത്തില്‍ വെച്ച്‌ ചുട്ടുകൊന്നു അക്രമം നടക്കുമ്പോൾ യുവതി പോലീസിനോട് സഹായം ചോദിച്ചെങ്കിലും പോലീസ് നിഷ്ക്രിയമായിരുന്നെന്നാരോപണം

യുവതി 100 ഡയല്‍ ചെയ്ത് പൊലീസിലേക്ക് വിളിച്ചെങ്കിലും പ്രതികരണമുണ്ടായില്ലെന്ന് പരാതിയില്‍

0

ബെയരില്ലി: ഉത്തർപ്രദേശിൽ നിന്നും വീണ്ടും  മറ്റൊരു ഞെട്ടിക്കുന്ന ക്രൂര കൃത്യത്തിന്റെ  വർത്തകൂടി പുറത്തുവന്നിരിക്കുകയാണ്  വെള്ളിയാഴ്ച 35 വയസ്സുകാരിയായ യുവതി യെ  അഞ്ചുപേർ ചേർന്ന്  കൂട്ടബലാത്സംഗം കൂട്ടബലാല്‍സംഗത്തിനിരയാക്കി ക്ഷേത്രത്തില്‍ വെച്ച്‌ ചുട്ടുകൊന്നു. യു.പിയിലെ സംബാല്‍ ജില്ലയിലെ യാഗ്യശാല ക്ഷേത്രത്തിലാണ് സംഭവമുണ്ടായത്.

രാജ്പുര പൊലീസ് പരിധിയിലാണ് കൊല്ലപ്പെട്ട യുവതി താമസിച്ചിരുന്നത്. രണ്ട് മക്കളുള്ള യുവതിയുടെ ഭര്‍ത്താവ് ഗാസിയാബാദിലാണ് ജോലി ചെയ്തിരുന്നത്. ശനിയാഴ്ച പുലര്‍ച്ചയോടെ യുവതിയുടെ വീട്ടിലെത്തിയ അഞ്ചംഗസംഘം ഇവരെ കൂട്ടബലാല്‍സംഗത്തിനിരയാക്കി തിരിച്ചു പോയി. യുവതി 100 ഡയല്‍ ചെയ്ത് പൊലീസിലേക്ക് വിളിച്ചെങ്കിലും പ്രതികരണമുണ്ടായില്ലെന്ന് പരാതിയില്‍ ആരോപിക്കുന്നു. സംഭവം അറിയിക്കാനായി സ്വന്തം സഹോദരനെ വിളിച്ചെങ്കിലും ഫോണില്‍ ലഭ്യമായില്ല. തുടര്‍ന്ന് ബന്ധുവിനെ വിവരം അറിയിക്കുകയായിരുന്നു.

യുവതിയുടെ ബന്ധു പൊലീസിനെ വിവരമറിയിക്കുമ്പോഴേക്കും അഞ്ചംഗസംഘം വീണ്ടും യുവതിയുടെ വീട്ടിലെത്തി സമീപത്തുള്ള യാഗ്യശാല ക്ഷേത്രത്തിലേക്ക് എടുത്തു കൊണ്ടുപോയി ചുട്ടുകൊല്ലുകയായിരുന്നുവെന്ന് ഭര്‍ത്താവ് പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു.

അരം സിങ്, മഹാവീര്‍, ചരണ്‍ സിങ്, ഗുല്ലു, കുമാര്‍പാല്‍ എന്നിവരാണ് സംഭവത്തിന് പിന്നിലെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. ഇതില്‍ രണ്ട് പേര്‍ യുവതിയുടെ ഗ്രാമത്തില്‍ നിന്നുള്ളവരാണ്. യുവതിയെ ഇവര്‍ നിരന്തരമായി ശല്യം ചെയ്തിരുന്നുവെന്നും പറയുന്നുണ്ട്.

കേസുമായി ബന്ധപ്പെട്ട് ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കി. യുവതിയുടെ അവസാന ഫോണ്‍ വിളിയുടെ ഒാഡിയോ ക്ലിപ്പ് പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇത് കേസില്‍ നിര്‍ണായക തെളിവാകും. ഇതിന്‍റെ അടിസ്ഥാനത്തില്‍ പ്രതികള്‍ക്കെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് തുടര്‍നടപടി സ്വീകരിക്കുമെന്ന് എ.ഡി.ജി.പി പ്രേം പ്രകാശ് പറഞ്ഞു.

You might also like

-