യു.എ.പി.എ ; വിദ്യാർത്ഥികളുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

യുവാക്കളെ അറസ്റ്റ് ചെയ്ത നടപടി പോലീസിന്റെ പോലീസ് അതിക്രമത്തിനുദാഹരണമാണെന്നും വിദ്യാർത്ഥികളുടെ ഭാവി ഇല്ലാതാകുമെന്നുവിദ്യാർത്ഥികൾ സി പി ഐ എം പ്രവർത്തകർ ആണെന്നും പ്രതിഭാഗം അഭിഭാഷകൻ ചൂണ്ടിക്കാട്ടിയിരുന്നു

0

കോഴിക്കോട് :യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്ത വിദ്യാർത്ഥികളുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും. കോഴിക്കോട് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ജാമ്യഹരജി പരിഗണിക്കുന്നത്. ഇന്നലെ ഹരജി പരിഗണിച്ചപ്പോള്‍ യു.എ.പി.എ ചുമത്തിയത് പുനഃപരിശോധിക്കണമെന്ന് പ്രതിഭാഗം ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം പരിശോധിക്കാന്‍ സമയം വേണമെന്നാണ് പ്രോസിക്യൂഷന്റെ നിലപാട്.

യുവാക്കളെ അറസ്റ്റ് ചെയ്ത നടപടി പോലീസിന്റെ പോലീസ് അതിക്രമത്തിനുദാഹരണമാണെന്നും വിദ്യാർത്ഥികളുടെ ഭാവി ഇല്ലാതാകുമെന്നുവിദ്യാർത്ഥികൾ സി പി ഐ എം പ്രവർത്തകർ ആണെന്നും പ്രതിഭാഗം അഭിഭാഷകൻ ചൂണ്ടിക്കാട്ടിയിരുന്നു. വിദ്യാർത്ഥികളിൽ നിന്ന് ഒന്നും പിടിച്ചെടുത്തിട്ടില്ല. ഈ സാഹചര്യത്തിൽ യു.എ.പി.എ വകുപ്പ് ചുമത്തിയത് പുനപരിശോധിക്കണമെന്നും പ്രതിഭാഗം അഭിഭാഷകൻ എം.കെ ദിനേശൻ കോടതിയിൽ പറഞ്ഞു. യു.എ.പി.എ ചുമത്തുന്നത് സർക്കാർ നയമല്ലെന്നും പിൻ വലിക്കണമെന്നും പ്രതിഭാഗം കോടതിയെ ബോധിപ്പിച്ചു. പ്രതിഭാഗത്തിന്റെ വാദങ്ങളെ പ്രോസിക്യൂഷൻ ശക്തമായി എതിർത്തില്ല. ഇക്കാര്യം പരിശോധിക്കാൻ സമയം വേണമെന്നായിരുന്നു പ്രാസിക്യൂഷന്റെ ആവശ്യം.

അതേസമയം യു.എ.പി.എ പിൻവലിക്കണമെന്ന് സി.പി.എം നേതൃത്വം ആവശ്യപ്പെടുമ്പോഴും പ്രതികൾക്ക് മാവോയിസ്റ്റ് ബന്ധമുണ്ടെന്ന് റിപ്പോർട്ട് തന്നെയാണ് പ്രോസിക്യൂഷൻ കോടതിയിൽ നൽകിയത്. കേസിൽ ഇനിയും പ്രതിയുണ്ടെന്നും കസ്റ്റഡിയിലെടുത്തപ്പോൾ താഹ മാവോയിസ്റ്റ് അനുകൂലമുദ്രാവാക്യം വിളിച്ചെന്നും റിപ്പോർട്ടിലുണ്ട്.

You might also like

-