പ്രൊഡ്യൂസർ മോഹനനും സുഹൃത്തുക്കളും ബലാത്സം​ഗം ചെയ്യാൻ ശ്രമിച്ചു . അഡ്ജസ്റ്റ്മെന്‍റിന് തയ്യാറാകുമോ?എന്ന് ഹരിഹരൻ..വെളിപ്പെടുത്തലുമായി നടി ചാർമിള

ടൻ വിഷ്ണുവിനോട് താൻ വരുമോ എന്ന് ഹരിഹരൻ ചോദിച്ചെന്ന് ചാർമ്മിള പറഞ്ഞു. പറ്റില്ല എന്ന് പറഞ്ഞപ്പോൾ തനിക്ക് പരിണയം സിനിമയിൽ നിന്ന് അവസരം നഷ്ടമായി. വിഷ്ണുവിനും അവസരം നഷ്ടമായി എന്ന് നടി പറയുന്നു.

0

കൊച്ചി | മലയാള സിനിമ മേഖലയിലെ ദുരനുഭവം തുറന്നു പറഞ്ഞ് നടി ചാർമ്മിള. അർജുനൻ പിള്ളയും അഞ്ചു മക്കളും പ്രൊഡ്യൂസർ മോഹനനും സുഹൃത്തുക്കളും ബലാത്സം​ഗം ചെയ്യാൻ ശ്രമിച്ചെന്നും ഹോട്ടലിൽ നിന്ന് ഓടി രക്ഷപ്പെട്ടെന്നും നടി ചാർമ്മിള പറഞ്ഞു. മോഹനനും സുഹൃത്തുക്കളും ബലാത്സം​ഗം ചെയ്യാൻ ശ്രമിച്ചപ്പോൾ റിസപ്ഷനിസ്റ്റും സഹായിച്ചില്ലെന്നും സഹായത്തിനെത്തിയത് ഓട്ടോ ഡ്രൈവർമാർ‌ ആണെന്ന് ചാർമ്മിള പറഞ്ഞു.പൊലിസ് എത്തി പ്രൊഡ്യൂസർ ഉൾപ്പടെയുള്ളവരെ അറസ്റ്റു ചെയ്തിരുന്നുവെന്ന് അവർ പറഞ്ഞു. സംവിധായകൻ ഹരിഹരനെതിരെയും ചാർമിള വെളിപ്പെടുത്തൽ നടത്തി. നടൻ വിഷ്ണുവിനോട് താൻ വരുമോ എന്ന് ഹരിഹരൻ ചോദിച്ചെന്ന് ചാർമ്മിള പറഞ്ഞു. പറ്റില്ല എന്ന് പറഞ്ഞപ്പോൾ തനിക്ക് പരിണയം സിനിമയിൽ നിന്ന് അവസരം നഷ്ടമായി. വിഷ്ണുവിനും അവസരം നഷ്ടമായി എന്ന് നടി പറയുന്നു. മലയാളം സിനിമ മേഖലയിൽ പ്രായം പോലും നോക്കാതെ നടികളെ പിന്നാലെ നടന്നു ഉപദ്രവിക്കുന്ന പ്രവണതയാണെന്ന് ചാർമ്മിള ആരോപിച്ചു.

തമിഴിലും തെലുങ്കിലും വയസ് നോക്കിയാണ് ഉപദ്രവമെന്ന് ചാർമ്മിള ആരോപിച്ചു. 28 പ്രൊഡ്യൂസർമാർ തന്നെ സമീപിച്ചിരുന്നെന്നും വഴങ്ങാത്തതിനാൽ 28 സിനിമകളിൽ തനിക്ക് അവസരം നഷ്ടമായെന്നും ചാർമ്മിള വെളിപ്പെടുത്തി. അന്വേഷണം വന്നാൽ മൊഴി നൽകില്ലേ എന്ന ചോദ്യത്തിന് ഇനി പരാതി പറഞ്ഞിട്ട് എന്ത് കാര്യമെന്ന് നടി ചോദിച്ചു. ഓരുപാട് താമസിച്ചു പോയി. തനിക്കും ​ദുരനുഭവം ഉണ്ടായിട്ടുണ്ടെന്ന് പറയാൻ വേണ്ടിയാണ് ഇക്കാര്യങ്ങൾ പുറത്ത് പറയുന്നതെന്ന് ചാർമ്മിള വ്യക്തമാക്കി.

അതേസമയം ചര്‍മിള ഉന്നയിച്ച ആരോപണം ശരി വെച്ചു നടൻ വിഷ്ണു. ചാർമിള അഡ്ജസ്റ്റ്മെന്‍റിന് തയ്യാറാകുമോ പരിണയം സിനിമയുടെ ചർച്ചക്കിടെ ആയിരുന്നു ഹരിഹരൻ ചോദിച്ചത്. സീനിയർ സംവിധായകന്‍ ഇത്തരത്തില്‍ പെരുമാറിയത് കണ്ട് ഞാനും ചാർമിളയും ഞെട്ടി. ഹരിഹരനിൽ നിന്നു ഇത് പ്രതീക്ഷിച്ചില്ല
എന്നോട് അഡ്ജസ്റ്റ്മെന്റ് ചെയ്യാത്തവർ എന്റെ സിനിമയിൽ വേണ്ടെന്നു ഹരിഹരൻ ഉറച്ചു പറഞ്ഞുവെന്ന് വിഷ്ണു പറയുന്നു. അഡ്ജസ്റ്റ്മെന്‍റിന് തയ്യാറാകാത്തതിനെ തുടർന്നു ചാർമിളക്കും തനിക്കും ആ ചിത്രത്തില്‍ അവസരം പോയെന്നും വിഷ്ണു പറഞ്ഞു.എന്ന് ഹരിഹരൻ തന്നോട് ചോദിച്ചുവെന്നാണ് വിഷ്ണു പറഞ്ഞു .
കൊച്ചി | മലയാള സിനിമ മേഖലയിലെ ദുരനുഭവം തുറന്നു പറഞ്ഞ് നടി ചാർമ്മിള. അർജുനൻ പിള്ളയും അഞ്ചു മക്കളും പ്രൊഡ്യൂസർ മോഹനനും സുഹൃത്തുക്കളും ബലാത്സം​ഗം ചെയ്യാൻ ശ്രമിച്ചെന്നും ഹോട്ടലിൽ നിന്ന് ഓടി രക്ഷപ്പെട്ടെന്നും നടി ചാർമ്മിള പറഞ്ഞു. മോഹനനും സുഹൃത്തുക്കളും ബലാത്സം​ഗം ചെയ്യാൻ ശ്രമിച്ചപ്പോൾ റിസപ്ഷനിസ്റ്റും സഹായിച്ചില്ലെന്നും സഹായത്തിനെത്തിയത് ഓട്ടോ ഡ്രൈവർമാർ‌ ആണെന്ന് ചാർമ്മിള പറഞ്ഞു.പൊലിസ് എത്തി പ്രൊഡ്യൂസർ ഉൾപ്പടെയുള്ളവരെ അറസ്റ്റു ചെയ്തിരുന്നുവെന്ന് അവർ പറഞ്ഞു. സംവിധായകൻ ഹരിഹരനെതിരെയും ചാർമിള വെളിപ്പെടുത്തൽ നടത്തി. നടൻ വിഷ്ണുവിനോട് താൻ വരുമോ എന്ന് ഹരിഹരൻ ചോദിച്ചെന്ന് ചാർമ്മിള പറഞ്ഞു. പറ്റില്ല എന്ന് പറഞ്ഞപ്പോൾ തനിക്ക് പരിണയം സിനിമയിൽ നിന്ന് അവസരം നഷ്ടമായി. വിഷ്ണുവിനും അവസരം നഷ്ടമായി എന്ന് നടി പറയുന്നു. മലയാളം സിനിമ മേഖലയിൽ പ്രായം പോലും നോക്കാതെ നടികളെ പിന്നാലെ നടന്നു ഉപദ്രവിക്കുന്ന പ്രവണതയാണെന്ന് ചാർമ്മിള ആരോപിച്ചു.

തമിഴിലും തെലുങ്കിലും വയസ് നോക്കിയാണ് ഉപദ്രവമെന്ന് ചാർമ്മിള ആരോപിച്ചു. 28 പ്രൊഡ്യൂസർമാർ തന്നെ സമീപിച്ചിരുന്നെന്നും വഴങ്ങാത്തതിനാൽ 28 സിനിമകളിൽ തനിക്ക് അവസരം നഷ്ടമായെന്നും ചാർമ്മിള വെളിപ്പെടുത്തി. അന്വേഷണം വന്നാൽ മൊഴി നൽകില്ലേ എന്ന ചോദ്യത്തിന് ഇനി പരാതി പറഞ്ഞിട്ട് എന്ത് കാര്യമെന്ന് നടി ചോദിച്ചു. ഓരുപാട് താമസിച്ചു പോയി. തനിക്കും ​ദുരനുഭവം ഉണ്ടായിട്ടുണ്ടെന്ന് പറയാൻ വേണ്ടിയാണ് ഇക്കാര്യങ്ങൾ പുറത്ത് പറയുന്നതെന്ന് ചാർമ്മിള വ്യക്തമാക്കി.

അതേസമയം ചര്‍മിള ഉന്നയിച്ച ആരോപണം ശരി വെച്ചു നടൻ വിഷ്ണു. ചാർമിള അഡ്ജസ്റ്റ്മെന്‍റിന് തയ്യാറാകുമോ പരിണയം സിനിമയുടെ ചർച്ചക്കിടെ ആയിരുന്നു ഹരിഹരൻ ചോദിച്ചത്. സീനിയർ സംവിധായകന്‍ ഇത്തരത്തില്‍ പെരുമാറിയത് കണ്ട് ഞാനും ചാർമിളയും ഞെട്ടി. ഹരിഹരനിൽ നിന്നു ഇത് പ്രതീക്ഷിച്ചില്ല
എന്നോട് അഡ്ജസ്റ്റ്മെന്റ് ചെയ്യാത്തവർ എന്റെ സിനിമയിൽ വേണ്ടെന്നു ഹരിഹരൻ ഉറച്ചു പറഞ്ഞുവെന്ന് വിഷ്ണു പറയുന്നു. അഡ്ജസ്റ്റ്മെന്‍റിന് തയ്യാറാകാത്തതിനെ തുടർന്നു ചാർമിളക്കും തനിക്കും ആ ചിത്രത്തില്‍ അവസരം പോയെന്നും വിഷ്ണു പറഞ്ഞു.എന്ന് ഹരിഹരൻ തന്നോട് ചോദിച്ചുവെന്നാണ് വിഷ്ണു പറഞ്ഞു .

You might also like

-