മാർച്ച് മുതൽ സംസ്ഥാനത്തെ ന​ദികളിൽ നിന്ന് മണൽ വാരാൻ അനുമതി.

2018 ലെയും 2019 ലേയും പ്രളയത്തിന് ശേഷം സംസ്ഥാനത്തെ നദികളിൽ മണൽ അടിഞ്ഞുകൂടി പുഴകളുടെയും തൊടുകളുടേയും ആഴം കുറഞ്ഞിരുന്നു മാത്രമല്ല നിർമ്മാണമേഖലയിൽ മണൽ ക്ഷമ രൂക്ഷമാകുകയും ചെയ്യുകയുണ്ടായി

0

തിരുവനന്തപുരം| സംസ്ഥാനത്തെ ന​ദികളിൽ നിന്ന് മണൽ വാരാൻ അനുമതി.10 വർഷത്തെ നിരോധനത്തിന് ശേഷം റവന്യു സെക്രട്ടേറിയറ്റാണ് മണൽ വാരൽ നിരോധനം നീക്കാൻ തീരുമാനിച്ചത്. കഴിഞ്ഞ 10 വർഷമായി സംസ്ഥാനത്തെ പുഴകളിൽ നിന്ന് മണൽവാരൽ മുടങ്ങിക്കിടക്കുകയായിരുന്നു. മാർച്ച് മുതൽ അനുമതി നൽകും. കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ മാർഗനിർദേശങ്ങൾക്ക് അനുസൃതമായി 2001ലെ കേരള പ്രൊട്ടക്‌ഷൻ ഓഫ് റിവർ ബാങ്ക്‌സ് ആൻഡ് റഗുലേഷൻ ഓഫ് റിമൂവൽ ഓഫ് സാൻഡ് ആക്ട് ഭേദഗതി ചെയ്താണ് മണൽവാരൽ പുനരാരംഭിക്കാനുള്ള തീരുമാനമെടുക്കുന്നത്.

2018 ലെയും 2019 ലേയും പ്രളയത്തിന് ശേഷം സംസ്ഥാനത്തെ
നദികളിൽ മണൽ അടിഞ്ഞുകൂടി പുഴകളുടെയും തൊടുകളുടേയും
ആഴം കുറഞ്ഞിരുന്നു മാത്രമല്ല നിർമ്മാണമേഖലയിൽ മണൽ ക്ഷമ രൂക്ഷമാകുകയും ചെയ്യുകയുണ്ടായി . ഓഡിറ്റ് നടത്തിയതിൽ 17 നദികളിൽ നിന്ന് മണൽവാരാമെന്ന് കണ്ടെത്തി. ഈ നദികളിൽ വൻതോതിൽ മണൽനിക്ഷേപമുണ്ടെന്നാണ് കണ്ടെത്തൽ. എല്ലാ നദികളിൽ നിന്നും മണൽ വാരാൻ അനുമതിയുണ്ടാകുമോ എന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. കേരളത്തിലെ നദികളിലെ സാൻഡ് ഓഡിറ്റ് പൂർത്തിയാക്കിയ ശേഷം കേന്ദ്ര നിർദേശപ്രകാരം റിപ്പോർട്ട് തയാറാക്കി അനുവദനീയമായ നദികളിൽനിന്ന് മാത്രം മണൽവാരാൻ അനുമതി നൽകാനാണ് ആലോചന.അനുമതി നൽകുന്നതിലൂടെ അനധികൃത മണൽവാരൽ നിയന്ത്രിക്കപ്പെടുമെന്നാണ് സർക്കാർ വാദം

You might also like

-