വോട്ട് ഓണ്‍ അക്കൗണ്ട്‌ ഇല്ലാതെ സമ്പൂര്‍ണ ബജറ്റ് പാസ്സാക്കാൻ നിയമസഭ സമ്മേളനം നാളെ ആരംഭിക്കും

മുഖ്യമന്ത്രി സിഎജി റിപ്പോര്‍ട്ടിനെ കുറിച്ച് ആദ്യമായി പ്രതികരിക്കുന്നതും നിയമസഭയില്‍ ആയിരിക്കും.

0

തിരുവനന്തപുരം :നിയമസഭ സമ്മേളനം നാളെ ആരംഭിക്കും. നാളെ മുതല്‍ ഏപ്രില്‍ എട്ട് വരെ 27 ദിവസം നീണ്ട് നില്‍ക്കുന്ന സഭ സമ്മേളനം വോട്ട് ഓണ്‍ അക്കൗണ്ട്‌ ഇല്ലാതെ സമ്പൂര്‍ണ ബജറ്റ് പാസ്സാകയാണ് നിയമസഭ ചേരുന്നതിന്‍റെ ലക്ഷ്യം.സര്‍ക്കാരിനും പ്രതിപക്ഷത്തിനും ഒരേപോലെ വെല്ലുവിളിയാണ് നാളെ ആരംഭിക്കുന്ന നിയമസഭ സമ്മേളനം. എടുത്ത് പ്രയോഗിക്കാന്‍ ഇരു പക്ഷത്തിന്‍റെയും കയ്യില്‍ നിരവധി ആയുധങ്ങളുണ്ട്. സിഎജി റിപ്പോര്‍ട്ടില്‍ പൊലീസിനെതിരായ കണ്ടെത്തലുകള്‍ പ്രതിപക്ഷത്തിന്റെ കയ്യിലെ വജ്രായുധം. സി.എ.ജി റിപ്പോര്‍ട്ടിലൂടെ മുഖ്യമന്ത്രിയെ തന്നെയാണ് പ്രതിപക്ഷം ലക്ഷ്യം വയ്ക്കുന്നത്. നിരവധി വിവാദങ്ങള്‍ ഉണ്ടായിട്ടും മൗനം പാലിച്ചിരിന്നു മുഖ്യമന്ത്രി സിഎജി റിപ്പോര്‍ട്ടിനെ കുറിച്ച് ആദ്യമായി പ്രതികരിക്കുന്നതും നിയമസഭയില്‍ ആയിരിക്കും.

നാളെ തന്നെ സി.എ.ജി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ പ്രതിപക്ഷം ഉന്നയിക്കുന്നുണ്ട്. ചോദ്യോത്തര വേളയില്‍ തന്നെ മുഖ്യമന്ത്രിയുടെ മറുപടിയും ഉണ്ടാകും. ആദ്യ ദിനമായ നാളെ സഭ സുഗമമായി നടന്ന് പോകാനുള്ള സാധ്യതയില്ല. അതേസമയം പ്രതിപക്ഷത്തെ നേരിടാന്‍ സര്‍ക്കാരിന്‍റെ പക്കലും ആയുധങ്ങളുണ്ട്. വി.എസ് ശിവകുമാറിന്‍റെ അനധികൃത സ്വത്ത് സന്പാദനവും, വി.കെ ഇബ്രാഹിം കുഞ്ഞിനെ വിജിലന്‍സ് ചോദ്യം ചെയ്തതുമെല്ലാം പ്രതിപക്ഷത്തിനെതിരെ സര്‍ക്കാര്‍ ഉപയോഗിക്കും.

സിഎജി റിപ്പോര്‍ട്ടിലെ യുഡിഎഫ് കാലത്തെ കണ്ടെത്തലുകളായിരിക്കും സര്‍ക്കാരിന്റെ മറ്റൊരു പരിച. എന്തായാലും നിയമസഭ ഇരു പക്ഷവും തമ്മിലുള്ള പോരാട്ടത്തിന്‍റെ വേദിയാകും എന്ന കാര്യത്തില്‍ സംശയമില്ല. വിവിധ വകുപ്പുകളുടെ ധനാഭ്യര്‍ത്ഥന പൂര്‍ത്തിയാക്കി മാര്‍ച്ച് 31നകം സമ്പൂര്‍ണ ബജറ്റ് പാസ്സാക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം.

You might also like

-