ശബരിമല സ്വർണ്ണക്കൊള്ള മുൻ എക്സിക്യൂട്ടീവ് ഓഫീസർ ഡി.സുധീഷ് കുമാറിന് ജാമ്യം

എൻ വാസുവിനെ 14 ദിവസത്തേയ്ക്ക് കോടതിയിൽ ഹാജരാക്കി വീണ്ടും റിമാൻഡ് ചെയ്തു. ഉണ്ണികൃഷ്ണൻ പോറ്റിക്ക് നേരത്തെ ദ്വാരപാലക പാളി കേസുകളിൽ കോടതി ജാമ്യം അനുവദിച്ചിരുന്നു.

തിരുവനന്തപുരം | ശബരിമല സ്വർണ്ണക്കൊള്ള കേസിൽ , മുൻ എക്സിക്യൂട്ടീവ് ഓഫീസർ ഡി.സുധീഷ് കുമാറിന് ജാമ്യം. രണ്ടു കേസുകളിലും കൊല്ലം വിജിലൻസ് കോടതി ജാമ്യം അനുവദിച്ചു. ഉണ്ണികൃഷ്ണൻ പോറ്റിയുടെ ജാമ്യപേക്ഷയിൽ ബുധനാഴ്ച്ച വിജിലൻസ് കോടതി വാദം കേൾക്കും. ദ്വാരപാലക ശിൽപ്പ കേസിൽ തന്ത്രി കണ്ഠരര് രാജീവരര് ജാമ്യപേക്ഷ സമർപ്പിച്ചു.

എൻ വാസുവിനെ 14 ദിവസത്തേയ്ക്ക് കോടതിയിൽ ഹാജരാക്കി വീണ്ടും റിമാൻഡ് ചെയ്തു. ഉണ്ണികൃഷ്ണൻ പോറ്റിക്ക് നേരത്തെ ദ്വാരപാലക പാളി കേസുകളിൽ കോടതി ജാമ്യം അനുവദിച്ചിരുന്നു. അറസ്റ്റ് ചെയ്ത് 90 ദിവസം പൂർത്തിയായി സാഹചര്യത്തിൽ കട്ടിളപ്പാളി കേസിൽ ജാമ്യം അനുവദിക്കണമെന്നാണ് ആവശ്യം ഉണ്ണികൃഷ്ണൻ പോറ്റിയുടെ ആവശ്യം.

അതിനിടെ പാളികളുടെ കാലപ്പഴക്കം വീണ്ടും പരിശോധിക്കണമെന്ന ആവശ്യവുമായി എസ്‌ഐടി വിഎസ്എസ് സിയെ സമീപിച്ചു. ദ്വാരപാലക പാളികളുടെയും കട്ടിളപ്പാളികളുടെയും താരതമ്യ പരിശോധന കൂടാതെ കാലപ്പഴക്കം നിർണായിക്കാനുള്ള പരിശോധന കൂടി നടത്തണമെന്നാണ് എസ്‌ഐടിയുടെ ആവശ്യം. ഇതിനായി വീണ്ടും പാളികളുടെ സാമ്പിൾ എടുക്കണോ എന്നതിൽ വ്യക്തത വരുത്തണമെന്നും വിഎസ്എസ് സിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ശാസ്ത്രീയ തെളിവുകളുടെ അഭാവം മൂലം കുറ്റപത്രം സമർപ്പിക്കാനുള്ള നടപടികൾ വൈകിയതോടെയാണ് എസ്‌ഐടി നീക്കം.

You might also like

-