13 ഗ്രാമപഞ്ചായത്തുകളില്‍ ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ നിയന്ത്രണം കോടതി നിർദേശത്തെത്തുടർന്ന് ജില്ലാ കളക്ടര്‍

ഇടുക്കി ജില്ലയിലെ ഭൂപ്രദേശങ്ങളെ ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ ദുരന്തസാധ്യതയുടെ തീവ്രത അനുസരിച്ച് റെഡ്, ഓറഞ്ച് സോണുകളായി തിരിച്ചിട്ടുള്ളതാണ്. ഹൈക്കോടതി ഉത്തരവില്‍ പരാമര്‍ശിച്ചിട്ടുള്ള മൂന്നാര്‍, വെള്ളത്തൂവല്‍, പള്ളിവാസല്‍, ദേവികുളം ചിന്നക്കനാല്‍, ബൈസണ്‍വാലി, ശാന്തന്‍പാറ, ഉടുമ്പഞ്ചോല, മാങ്കുളം, മറയൂര്‍, ഇടമലക്കുടി, കാന്തല്ലൂര്‍, വട്ടവട എന്നീ 13 ഗ്രാമപഞ്ചായത്തുകളിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് മാത്രമാണ് നിയന്ത്രണം

0

പൈനാവ് ഇടുക്കി | ഇടുക്കി ജില്ലയിലെ മൂന്നാര്‍ പ്രദേശത്തില്‍പ്പെട്ട 13 ഗ്രാമപഞ്ചായത്തുകളില്‍ ജില്ലാ ദുരന്തനിവാരണ അതോറിറ്റി പുതുതായി യാതൊരുവിധ നിര്‍മ്മാണ നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടില്ലെന്ന് ജില്ലാ കളക്ടര്‍ ഷീബാ ജോര്‍ജ്. പൊതുജനങ്ങള്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. പൊതുജനങ്ങളുടെയും ജനപ്രതിനിധികളുടെയും അഭിപ്രായങ്ങളുടെയും നിര്‍ദ്ദേശങ്ങളുടെയും അടിസ്ഥാനത്തില്‍ മാത്രമാണ് ഈ വിഷയത്തില്‍ തുടര്‍നടപടികള്‍ സ്വീകരിക്കുകയെന്നും കളക്ടര്‍ പറഞ്ഞു.
ഇടുക്കി ജില്ലയിലെ മൂന്നാര്‍ പ്രദേശത്തില്‍പ്പെട്ട 13 ഗ്രാമപഞ്ചായത്തുകളില്‍ ജില്ലാ ദുരന്തനിവാരണ അതോറിറ്റി പുതുതായി യാതൊരുവിധ നിര്‍മ്മാണ നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടില്ലെന്ന് ജില്ലാ കളക്ടര്‍ ഷീബാ ജോര്‍ജ്. പൊതുജനങ്ങള്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. പൊതുജനങ്ങളുടെയും ജനപ്രതിനിധികളുടെയും അഭിപ്രായങ്ങളുടെയും നിര്‍ദ്ദേശങ്ങളുടെയും അടിസ്ഥാനത്തില്‍ മാത്രമാണ് ഈ വിഷയത്തില്‍ തുടര്‍നടപടികള്‍ സ്വീകരിക്കുകയെന്നും കളക്ടര്‍ പറഞ്ഞു.

ഇടുക്കി ജില്ലയിലെ ഭൂപ്രദേശങ്ങളെ ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ ദുരന്തസാധ്യതയുടെ തീവ്രത അനുസരിച്ച് റെഡ്, ഓറഞ്ച് സോണുകളായി തിരിച്ചിട്ടുള്ളതാണ്. ഹൈക്കോടതി ഉത്തരവില്‍ പരാമര്‍ശിച്ചിട്ടുള്ള മൂന്നാര്‍, വെള്ളത്തൂവല്‍, പള്ളിവാസല്‍, ദേവികുളം ചിന്നക്കനാല്‍, ബൈസണ്‍വാലി, ശാന്തന്‍പാറ, ഉടുമ്പഞ്ചോല, മാങ്കുളം, മറയൂര്‍, ഇടമലക്കുടി, കാന്തല്ലൂര്‍, വട്ടവട എന്നീ 13 ഗ്രാമപഞ്ചായത്തുകളിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് മാത്രമാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുള്ളത്. ഈ പ്രദേശത്തെ റെഡ് സോണില്‍പ്പെടുന്ന പ്രദേശങ്ങളില്‍ ഒരു നില കെട്ടിടങ്ങള്‍ നിര്‍മ്മിക്കാം. മറ്റു സ്ഥലങ്ങളില്‍ താമസ യോഗ്യമായ സ്ഥലങ്ങള്‍ ഇല്ലാത്തവര്‍ക്കും സര്‍ക്കാര്‍ ധനസഹായത്തോടെ ഭവന നിര്‍മ്മാണം നടത്തുന്ന ‘ലൈഫ്’ ഉള്‍പ്പെടെയുള്ള പദ്ധതികളിലെ ഗുണഭോക്താക്കള്‍ക്കും ഉപകാരപ്രദമാകുന്നതിന് വേണ്ടിയാണ് ഈ പ്രദേശങ്ങളിലെ റെഡ് സോണില്‍ പോലും നിര്‍മ്മാണാനുമതി നല്‍കിയിട്ടുള്ളത്.
13 ഗ്രാമപഞ്ചായത്തുകളിലെ മുഴുവന്‍ സ്ഥലങ്ങളിലും ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ മൂന്നു നിലകളില്‍ അധികമുള്ള കെട്ടിടങ്ങള്‍ക്ക് നിലവില്‍ തന്നെ നിര്‍മ്മാണ നിരോധനം ഉണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതും തുടര്‍ന്നു നിര്‍മ്മാണ അനുമതി ആവശ്യവുമായ കെട്ടിടങ്ങള്‍ക്കും പരമാവധി മൂന്ന് നിലകള്‍ക്കുള്ള നിര്‍മ്മാണ അനുമതിയായി നിജപ്പെടുത്തിയത്.

പൊതുജന സുരക്ഷ ഉറപ്പുവരുത്തുന്നതിനും മേഖലയിലെ ജനങ്ങള്‍ക്ക് പരമാവധി സഹായകരവുമായ രീതിയിലാണ് ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളത്. ഈ വിഷയത്തിലുള്ള ആക്ഷേപങ്ങള്‍ പരിശോധിക്കുന്നതിന് ജില്ലയില്‍ രൂപീകരിക്കുന്ന ജില്ലാതല സമിതിയെ സമീപിക്കാം. ജില്ലയില്‍ സ്വീകരിക്കേണ്ട തുടര്‍നടപടികള്‍ സംബന്ധിച്ച് പൊതുജനങ്ങളുടെയും ജനപ്രതിനിധികളുടെയും അഭിപ്രായം സ്വരൂപിച്ച് 30 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് തദ്ദേശസ്വയംഭരണ സെക്രട്ടറിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും കളക്ടര്‍ പറഞ്ഞു.

അതേസമയം കളക്ടറുടെ നടപടിക്കെതിരെ ജില്ലയിൽ രാഷ്ട്രീയപാർട്ടികളും വ്യാപാരി വ്യവസായികളും കർഷക സംഘടനകളും കടുത്ത പ്രക്ഷോപത്തിന് ആഹ്വാനം നൽകിയിരിക്കുകയാണ് . വയനാട് മാതൃകയിൽ ദുരന്ത നിവാരണ നിയമം 2005 പ്രകാരമുള്ള നടപടിയേർപ്പെടുത്തുന്നതിൽ അഭിപ്രായം മാത്രമാണ് ജില്ലാഭരണകൂടത്തോട്‌ കോടതി ആരാഞ്ഞത്. അഭിപ്രായം അറിക്കുന്നതിന് പകരം ജില്ലാകളക്ടർ ജനദ്രോഹ ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നെന്ന് അതിജീവന പോരാട്ടവേദി ആരോപിച്ചു . ജനവിരുദ്ധ നടപടികളുമായി ജില്ലാ ഭരണകൂടം മുന്നോട്ടുപോയാൽ കടുത്ത പ്രത്യഘാതം നേരിടേണ്ടിവരുമെന്നും അതിജീവനപോരാട്ടവേദി ചെയർമാൻ റസാക്ക് ചൂരവേലി പറഞ്ഞു .”ജനങ്ങളുടെ അവകാശങ്ങൾ ഓരോന്നായി കവർന്നെടുത്തശേഷം ഔദാര്യം അനുവദിക്കുന്ന രീതിയിൽ പ്രസ്താവനയുമായി രംഗത്തുവന്നിരിക്കുകയാണ് .ജനങ്ങളെ ബാധിക്കുന്ന ഗുരുതര വിഷയങ്ങളെ വഴിതിരിച്ചുവിടുവാനാണ് പ്രസ്താവനയുമായി രംഗത്തെത്തിയിട്ടുള്ളതെന്നും, കളക്‌ടർ ദിവാൻ മോഡൽ ഭരണം ജില്ലയിൽനടത്താമെന്നു കരുതേണ്ടന്നും .കോടതിയെ പഴിചാരി 13 ഗ്രാമപഞ്ചായത്തിലെ ജങ്ങളുടെ അവകാശങ്ങൾകവർന്നുകൊണ്ട് ഇറക്കിയഉത്തരവ് പിൻവലിക്കണമെന്നും ഇല്ലായെങ്കിൽ ഗുരുതര പ്രത്യഘാതം നേരിടേണ്ടി വരും” ;- റസാക്ക് ചൂരവേലി പറഞ്ഞു.
ജില്ലയിലെ ജനങ്ങളെ ആസൂത്രിതമായി കുടിയിറക്കാനും വനവൽക്കരണം നടത്താനുള്ള പിണറായി സർക്കാരിന്റെ നടപടി ക്കെതിരെ കടുത്ത ജനകിയ പ്രക്ഷോപവും കോടതിയിൽ നിയമ നടപടികളുമായി മുന്നോട്ടു പോകുമെന്നും . ജനങ്ങൾ കുടിയൊഴിപ്പിക്കലിനെതിരെ ജാഗ്രത പുലർത്തണമെന്നും റസാക്ക് ചൂരവേലി അഭ്യർത്ഥിച്ചു .

ജില്ലാകളക്ടർ വിമര്‍ശനമുന്നയിച്ച് ദേവികുളം എംഎല്‍എ അഡ്വ. എ രാജ. യും രംഗത്തെത്തി .പതിമൂന്ന് പഞ്ചായത്തുകളില്‍ ജില്ലാ ദുരന്തനിവാരണ അതോററ്റി സോണുകള്‍ തിരിച്ച് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിറക്കിയ ഉത്തരവ് യാതൊരു പരിശോധനകളും കൂടാതെയുള്ളതാണെന്ന് എംഎല്‍എ കുറ്റുപ്പെടുത്തി. ഇത് വലിയ തോതില്‍ ജനങ്ങളെ ബാധിക്കുമെന്നും ശക്തമായ പ്രതിഷേധപരിപാടികള്‍ക്ക് നേതൃത്വം കൊടുക്കേണ്ടി വരുമെന്നും എംഎല്‍എ വ്യക്തമാക്കി.

You might also like

-