സിബിഐ സീനിയർ അഭിഭാഷകൻ എത്തില്ല ലാവലിൻ കേസ് മാറ്റി

കേസ് പരിഗണിക്കുന്ന പുതിയ തീയതി വ്യക്തമാക്കിയിട്ടില്ല. ഇന്ന് കേസ് പരിഗണനയ്ക്ക് എടുത്തപ്പോൾ സിബിഐ യുടെ സീനിയർ അഭിഭാഷകൻ എത്തിയിരുന്നില്ല. അൽപ്പസമയത്തിന് ശേഷം പരിഗണിക്കണം എന്ന് ജൂനിയർ അഭിഭാഷകൻ ആവശ്യപ്പെട്ടു

0

ഡൽഹി | എസ്എൻസി ലാവ്ലിൻ കേസ് പരിഗണിക്കുന്നത് സുപ്രീം കോടതി വീണ്ടും മാറ്റിവച്ചു. സിബിഐയുടെ മുതിന്ന അഭിഭാഷകൻ ഹാജരാകാതിരുന്നതിനാലാണ് ഇന്ന് കോടതി കേസ് മാറ്റിവച്ചത്. കേസ് പരിഗണിക്കുന്ന പുതിയ തീയതി വ്യക്തമാക്കിയിട്ടില്ല.ഹര്‍ജി പരിഗണനയ്ക്ക് എടുത്തപ്പോള്‍ സിബിഐയ്ക്കുവേണ്ടി ഹാജരാക്കുന്നത് അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എസ്.വി രാജു ആണെന്ന് ജൂനിയര്‍ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. രാജു ആ സമയത്ത് കോടതിയില്‍ ഇല്ലാത്തിരുന്നതിനാല്‍ ഹര്‍ജി അല്‍പ്പസമയം കഴിഞ്ഞ് പരിഗണിക്കണെമെന്ന് ജൂനിയര്‍ അഭിഭാഷകന്‍ ആവശ്യപ്പെട്ടു.ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത് മാറ്റിയത് ജസ്റ്റിസുമാരായ സൂര്യകാന്ത്, ദിപാങ്കര്‍ ദത്ത, ഉജ്വവല്‍ ഭുയാന്‍ എന്നിവര്‍ അടങ്ങിയ ബെഞ്ചിന് മുമ്പാകെയാണ് ഇന്ന് ലാവലിന്‍ ഹര്‍ജികള്‍ ലിസ്റ്റ് ചെയ്തിരുന്നത്.ബെഞ്ച് പരിഗണിച്ച മറ്റുരണ്ട് ഹര്‍ജികളില്‍ വാദം കേള്‍ക്കല്‍ നീണ്ടുപോയി. തുടര്‍ന്ന് മൂന്നരയ്ക്ക് ശേഷമാണ് ലാവലിന്‍ ഹര്‍ജികള്‍ ബെഞ്ചിന്റെ പരിഗണനയ്ക്കായി വന്നത് എന്നാല്‍, കേസ് അല്‍പ്പസമയം കഴിഞ്ഞ് പരിഗണിക്കാന്‍ കഴിയില്ലെന്ന് വ്യക്തമാക്കിയ കോടതി ഇനി പരിഗണിക്കുന്നതുവരെ ഹര്‍ജികള്‍  മാറ്റുകയായിരുന്നു.

You might also like

-