ഇടുക്കി ജില്ലയിൽ ജീപ്പ് സവാരിക്ക് നിരോധനം ഏർപ്പെടുത്തി കലക്ടർ

മതിയായ രേഖകളും സുരക്ഷാ സംവിധാനങ്ങളും ഉടൻ ഒരുക്കണമെന്ന് ജില്ലാ കലക്ടറുടെ ഉത്തരവിൽ പറയുന്നു. പൊലീസും, പഞ്ചായത്തുകളും, മോട്ടർ വാഹന വകുപ്പും, വനം വകുപ്പും ഉൾപ്പെടെ ഉത്തരവ് ഉറപ്പുവരുത്തണം. തുടരെയുണ്ടാകുന്ന അപകടങ്ങളുടെ പശ്ചാത്തലത്തിലാണ് നിരോധനം.

ഇടുക്കി| ഇടുക്കി ജില്ലയിൽ ജീപ്പ് സവാരിക്ക് നിരോധനം ഏർപ്പെടുത്തി കലക്ടർ. ജീപ്പ് സവാരി, ഓഫ് റോഡ് സവാരി ഉൾപ്പെടെയുള്ളവക്കാണ് നിരോധനം ഏർപ്പെടുത്തിയത്. വ്യക്തികൾ, സ്ഥാപനങ്ങൾ എന്നിവർക്കും ബാധകമാണ്.2005 ലെ ദുരന്തനിവാരണ നിയമത്തിലെ സെക്ഷൻ 25 (2)
(എ) ഉം സെക്ഷൻ 26 (2) ഉം പ്രകാരമാണ് നിരോധനം .

മതിയായ രേഖകളും സുരക്ഷാ സംവിധാനങ്ങളും ഉടൻ ഒരുക്കണമെന്ന് ജില്ലാ കലക്ടറുടെ ഉത്തരവിൽ പറയുന്നു. പൊലീസും, പഞ്ചായത്തുകളും, മോട്ടർ വാഹന വകുപ്പും, വനം വകുപ്പും ഉൾപ്പെടെ ഉത്തരവ് ഉറപ്പുവരുത്തണം. തുടരെയുണ്ടാകുന്ന അപകടങ്ങളുടെ പശ്ചാത്തലത്തിലാണ് നിരോധനം.കഴിഞ്ഞദിവസം മൂന്നാർ പോതമേടിൽ ജീപ്പ് സഫാരി വാഹനം മറിഞ്ഞു ഒരാൾ കൊല്ലപ്പെട്ട സാഹചര്യത്തിലാണ് നിരോധനം .ഇത്തരം അപകടങ്ങൾ ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ (ഡിഡിഎംഎ) ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണ് നടപടി . കുന്നിൻ പ്രദേശങ്ങൾ, ഇടുങ്ങിയതും വളഞ്ഞതുമായ റോഡുകൾ, കുത്തനെയുള്ള ചരിവുകൾ, മണ്ണിടിച്ചിൽ സാധ്യതയുള്ള മേഖലകൾ എന്നിവയുള്ള പ്രദേശങ്ങളിൽ ജീപ്പ് നിയന്ത്രിക്കേണ്ടതാനെന്നാണ് ദുരന്തനിവാരണ അതോറിറ്റിയുടെ കണ്ടത്തെൽ , ഔദ്യോഗിക മേൽനോട്ടമില്ലാതെ ഇത്തരം വാഹനങ്ങളുടെ പ്രവർത്തനം യാത്രക്കാരെ ഗുരുതരമായ അപകടസാധ്യതകളിലേക്ക് നയിക്കുന്നതായും ജില്ലാഭരണകൂടം കണ്ടെത്തിയിട്ടുണ്ട് .

പലപ്പോഴും പരിഷ്കരിച്ചതോ മോശമായി പരിപാലിക്കുന്നതോ ആയ വാഹനങ്ങൾ, ഫിറ്റ്നസ് സർട്ടിഫിക്കറ്റുകൾ ഇല്ലാതെ സർവീസ് നടത്തുന്നതായും .വേണ്ടത്ര പരിശീലനം ലഭിക്കാത്ത ഡ്രൈവർമാർ, ഉയർന്ന അപകടസാധ്യതയുള്ള ഭൂപ്രദേശങ്ങൾളിൽ വിനോദ സഞ്ചാരികളുമായി അമിതവേഗത്തിൽ സച്ചരിക്കുന്നതു അപകടം ഉണ്ടാക്കുന്നുണ്ട് . ഡ്രൈവർമാർക്ക് പ്രത്യേക പരിശീലനമോ ലൈസൻസോ ഇല്ലന്നും കണ്ടെത്തിയിട്ടുണ്ട് .

3. ഏകീകൃത സുരക്ഷാ മാനദണ്ഡങ്ങൾ, സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് നടപടിക്രമങ്ങൾ, പാസഞ്ചർ ഇൻഷുറൻസ്, അല്ലെങ്കിൽ അപകടങ്ങൾ ഉണ്ടായാൽ ഉത്തരവാദിത്തം എന്നിവയില്ല.
ഫലത്തിൽ, വാഹന ഗുണനിലവാരവും ഡ്രൈവിംഗ് നിലവാരവും ഒരു നിഗൂഢതയായി തുടരുന്നു, വിനോദസഞ്ചാരികൾക്ക് അപകടകരവും നാട്ടുകാർക്ക് അപകടകരവും അടിയന്തര പ്രതികരണ സംഘങ്ങൾക്ക് നിയന്ത്രിക്കാൻ കഴിയാത്തതുമായ ഒരു അന്തരീക്ഷം സൃഷ്ടിക്കുന്നു.
കൂടാതെ, ഈ അനധികൃത ജീപ്പ് സഫാരികൾ:
1. ഓഫ്-റോഡ് ഡ്രൈവിംഗ്, ശബ്ദം, പരിസ്ഥിതിയുടെ ശേഷി കവിയുമ്പോൾ പാരിസ്ഥിതിക അസ്വസ്ഥത എന്നിവ കാരണം ദുർബലമായ പർവത പരിസ്ഥിതികളുടെ തകർച്ചയ്ക്ക് കാരണമാകുന്നു;
2. പ്രത്യേകിച്ച് ഉയർന്ന ട്രാഫിക് ടൂറിസ്റ്റ് മേഖലകളിൽ ഗുരുതരമായ പൊതു സുരക്ഷാ അപകടസാധ്യതകൾ സൃഷ്ടിക്കുന്നു;
3. ദുരന്ത സന്നദ്ധതയെ ദുർബലപ്പെടുത്തുക, കാരണം ഈ റൂട്ടുകൾ പലപ്പോഴും മാപ്പ് ചെയ്ത അടിയന്തര ശൃംഖലകൾക്ക് പുറത്താണ്, ഇത് സമയബന്ധിതമായ പ്രതികരണം ബുദ്ധിമുട്ടാക്കുന്നു.
മുകളിൽ പറഞ്ഞ കാര്യങ്ങൾ കണക്കിലെടുത്ത്, 2005 ലെ ദുരന്തനിവാരണ നിയമത്തിലെ സെക്ഷൻ 25 (2) പ്രകാരമാണ് നിരോധനം

അതേസമയം നിരോധന ഉത്തരവ് ജില്ലയിലെ ടൂറിസം മേഖലയെ സാരമായി ബാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ജില്ലയിൽ ജീപ്പ് സഫാരിയുമായി ബന്ധപ്പെട്ട് 2000 അധികം ആളുകൾ ജോലിചെയ്ത് ഉപജീവനം നടത്തുന്നതയാണ് കണക്ക് .ജീപ്പുകൾ പൊതുവെ യാത്രകൾക്ക് ഉപയോഗിക്കാത്ത സാഹചര്യത്തിൽ വിനോദ സഞ്ചാരമേഖലയിലാണ് ജീപ്പുകളുടെ സേവനം പ്രയോജനപെടുത്തി വന്നിരുന്നത് . ജില്ലയിലെ പല അറിയപ്പെടാത്ത വിനോദ സഞ്ചാരമേഖലകളിലേക്കും സഞ്ചാരികളെ എത്തിച്ചു അത്തരം പ്രദേശങ്ങളുടെ അഭിവൃത്തിക്ക് ജീപ്പ് സഫാരികൾ വഹിക്കുന്ന പങ്ക് വളരെ വലുതാണ് .വാഹനങ്ങളുടെ ഫിറ്റ്നസ് പരിശീലനം സിദ്ധിച്ച ഡ്രൈവർമാരും ഉള്ള ഇ മേഖലയിൽ ജില്ലയിലെ റോഡിൽ ഉണ്ടാകുന്ന അപകടങ്ങളെ അപേക്ഷിച്ചു അപകടങ്ങളുടെ തോത് വളരെ കുറവാണ് .

You might also like

-