അച്ചാമ്മ പേരുമാറ്റി മിനി ആയി, തുണിക്കടയിൽ സെയിൽസ് ഗേൾ ? കൊലപാതക കേസില്‍ ശിക്ഷിക്കപെട്ടത്തിന് ശേഷം ഒളിവില്‍ പോയ പ്രതി 27 വര്‍ഷത്തിനു ശേഷം പിടിയില്‍

1990ൽ അറസ്റ്റിലായ അച്ചാമ്മയെ 1993ൽ സെഷൻസ് കോടതി വിട്ടയച്ചിരുന്നു. അപ്പീലിൽ ഹൈക്കോടതി 1996ൽ ജീവപര്യന്.അപ്പീലിൽ ഹൈക്കോടതി 1996ൽ ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. മണിക്കൂറുകൾക്കകം ഒളിവിൽ പോയ ഇവരെ തിരഞ്ഞു പൊലീസ് പൊലീസ് തമിഴ്നാട്, ഡൽഹി, ആന്ധ്രപ്രദേശ് എന്നിവിടങ്ങളിൽവരെ പോയി. വർഷങ്ങളായി വാറന്റുകൾ മടങ്ങുന്ന സാഹചര്യത്തിൽ പ്രത്യേക സംഘം രൂപീകരിച്ചു നടത്തിയ അന്വേഷണത്തിലാണ്ഇപ്പോൾ പിടികൂടിയത്.

0

മാവേലിക്കര | 1990 ൽ വീട്ടമ്മയെ കൊലപ്പെടുത്തി സ്വർണം കവർന്ന കേസിൽ ജീവപര്യന്തം തടവുശിക്ഷ വിധിക്കപ്പെട്ട് ഒളിവിൽപോയപ്രതി 27 വർഷങ്ങൾക്കുശേഷം പിടിയിൽ.മാങ്കാംകുഴി മറിയാമ്മ കൊലക്കേസ് പ്രതി റെജി എന്ന അച്ചാമ്മയാണ് കാലങ്ങള്‍ക്ക് ശേഷം പിടിയിലായത്.

കൊലപാതകം നടന്ന് 33 വര്‍ഷവും ശിക്ഷ വിധിച്ച് 27 വര്‍ഷവും പിന്നിട്ടപ്പോഴാണ് അച്ചാമ്മ പിടിയിലാകുന്നത്. ഹൈക്കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചതിനെ തുടര്‍ന്നായിരുന്നു അറുന്നൂറ്റിമംഗലം പുത്തന്‍ത്തേരില്‍ വീട്ടില്‍ അച്ചാമ്മ ഒളിവില്‍ പോകുന്നത്. പല്ലാരിമംഗലം അടിവാട് കാടുവെട്ടി വീട്ടില്‍ മിനി രാജു എന്ന വ്യാജ പേരിലായിരുന്നു ഇവരുടെ താമസം.മാങ്കാംകുഴി കുഴിപ്പറമ്പിൽ തെക്കേതിൽ പരേതനായ പാപ്പച്ചന്റെ ഭാര്യ മറിയാമ്മ (61) കൊല്ലപ്പെട്ട കേസിലാണ് അകന്ന ബന്ധുവും വീട്ടിലെ മുൻജോലിക്കാരിയുമായ അറുനൂറ്റിമംഗലം ബിജുഭവനത്തിൽ (പുത്തൻവേലിൽ) അച്ചാമ്മയെ (റെജി–51) പൊലീസ് പിടികൂടിയത്.വിവാഹം കഴിച്ച് ഭർത്താവുമൊത്തു മിനി രാജു എന്ന പേരിൽ കോതമംഗലം അടിവാട്ടു താമസിക്കുകയായിരുന്നു. 2 മക്കളുണ്ട്.

1990 ഫെബ്രുവരി 21-നാണ് മാങ്കാംകുഴി കുഴിപ്പറമ്പില്‍ തെക്കേതില്‍ വീട്ടില്‍ മറിയാമ്മ എന്ന 61-കാരിയെ വീടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുന്നത്. അടുക്കളയില്‍ ഉപയോഗിക്കുന്ന കത്തി കൊണ്ട് കഴുത്തില്‍ ആഴത്തിലേറ്റ മുറിവായിരുന്നു മരണകാരണം. മറിയാമ്മയുടെ കഴുത്തിലുണ്ടായിരുന്ന മൂന്നര പവന്റെ മാലയും, ചെവി അറുത്ത് കാതില്‍ നിന്നും കമ്മലും മോഷ്ടിച്ചിരുന്നു. കൈകളിലും പുറത്തുമായി ഒമ്പത് കുത്തുകളേറ്റിരുന്നു. തുടര്‍ന്നുണ്ടായ അന്വേഷണത്തില്‍ മറിയാമ്മയുടെ സഹായിയായ റെജിയാണ് പ്രതി എന്ന് വ്യക്തമാകുകയായിരുന്നു.

പിന്നീട് 1993-ല്‍ സംശയത്തിന്റെ ആനുകൂല്യം നല്‍കി മാവേലിക്കര കോടതി റെജിയെ വെറുതെ വിട്ടു. പിന്നീട് പ്രോസിക്യൂഷന്‍ നല്‍കിയ അപ്പീലില്‍ 1996-ല്‍ ഹൈക്കോടതി റെജിയ്ക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചു. എന്നാല്‍ വിധി വന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ റെജി ഒളിവില്‍ പോയി. ഇതിനിടെ റെജി കോട്ടയത്ത് മിനി രാജു എന്ന പേരില്‍ വീടുകളില്‍ ജോലി ചെയ്തിരുന്നു എന്ന് പോലീസിന് വിവരം ലഭിച്ചു. കെട്ടിട നിര്‍മാണ തൊഴിലാളിയായ തമിഴ്‌നാട് സ്വദേശിയെ വിവാഹം കഴിച്ച ശേഷം തമിഴ്‌നാട്ടിലേക്ക് കടന്നതായും നാട്ടുകാര്‍ പറഞ്ഞു.തുടരന്വേഷണത്തില്‍ എറണാകുളം പോത്താനിക്കാട് പല്ലാരിമംഗലം അടിവാട് മിനി രാജു എന്ന പേരില്‍ കുടുംബത്തോടൊപ്പം താമസിച്ചു വരുന്നതായി കണ്ടെത്തുകയായിരുന്നു. റെജിയെ തിങ്കളാഴ്ച മാവേലിക്കര അഡീഷനല്‍ ജില്ലാ സെഷന്‍സ് കോടതിയില്‍ ഹാജരാക്കും.1990ൽ അറസ്റ്റിലായ അച്ചാമ്മയെ 1993ൽ സെഷൻസ് കോടതി വിട്ടയച്ചിരുന്നു. അപ്പീലിൽ ഹൈക്കോടതി 1996ൽ ജീവപര്യന്.അപ്പീലിൽ ഹൈക്കോടതി 1996ൽ ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. മണിക്കൂറുകൾക്കകം ഒളിവിൽ പോയ ഇവരെ തിരഞ്ഞു പൊലീസ് പൊലീസ് തമിഴ്നാട്, ഡൽഹി, ആന്ധ്രപ്രദേശ് എന്നിവിടങ്ങളിൽവരെ പോയി. വർഷങ്ങളായി വാറന്റുകൾ മടങ്ങുന്ന സാഹചര്യത്തിൽ പ്രത്യേക സംഘം രൂപീകരിച്ചു നടത്തിയ അന്വേഷണത്തിലാണ്ഇപ്പോൾ പിടികൂടിയത്.

You might also like

-