എടത്തല പോലീസ് മർദനം കുറ്റക്കാരായ പോലീസുകാരെ സ്ഥലംമാറ്റി
എഎസ്ഐ ഉൾപ്പെടെ നാല് പോലീസുകാരെയാണ് സ്ഥലംമാറ്റിയത്
ആലുവ: എടത്തലയിൽ യുവാവിനെ ക്രൂരമർദനത്തിനു മുഖം അടിച്ചുപൊളിച്ച പോലീസുകാരെ സ്ഥലംമാറ്റി. എഎസ്ഐ ഉൾപ്പെടെ നാല് പോലീസുകാരെയാണ് സ്ഥലംമാറ്റിയത്. ഇവരെ എആർ ക്യാമ്പിലേക്കാണ് മാറ്റം. എസ്ഐയ്ക്കെതിരെ വകുപ്പുതല അന്വേഷണത്തിനും ഉത്തരവിട്ടു.
പോലീസ് സംഘം സഞ്ചരിച്ച കാറിൽ ഇടിച്ചെന്നാരോപിച്ചായിരുന്നു ബൈക്ക് യാത്രക്കാരനായ കുഞ്ചാട്ടുകര മരത്തുംകുടി ഉസ്മാനെ (39) മർദിച്ചത്. മഫ്തിയി ലായിരുന്ന പോലീസുകാർ കാറിൽനിന്നിറങ്ങിവന്നാണ് ഉസ്മാനെ മർദിച്ചത്. ഇടിച്ചുതാഴെയിട്ട ഇയാളെ പോലീസുകാർ ചവുട്ടി. പിന്നീട് കാറിൽ കയറ്റി സ്റ്റേഷനിലെത്തിച്ചു. സ്റ്റേഷനിലെത്തിച്ചും ഉസ്മാനെ മർദിച്ചതായി ബന്ധുക്കൾ ആരോപിച്ചു.