കോമണ്‍വെൽത്ത് ഗെയിം സ്സൈനക്ക് സ്വർണ്ണം

0

 

ഗോൾഡ് കോസ്റ്റ്: വനിതാ ബാഡ്മിന്‍റനിലെ സൂപ്പർ താരങ്ങൾ ഏറ്റുമുട്ടിയ മൽസരത്തിൽ പി.വി. സിന്ധുവിനെ നേരിട്ടുള്ള സെറ്റുകൾക്ക് തോൽപ്പിച്ച് സൈന നെഹ്‌വാൾ കോമണ്‍വെൽത്ത് ഗെയിംസ് ബാഡ്മിന്‍റണ്‍ വനിതാ സിംഗിൾസ് സ്വർണം സ്വന്തമാക്കി. ഫൈനലിൽ 21-18, 23-21 എന്ന സ്കോറിന് സൈന സിന്ധുവിനെ മറികടന്നു. ഇന്ത്യയുടെ 26-ാം സ്വർണമാണിത്.

ഫൈനലിൽ ഇരുവരും വാശിയേറിയ പോരാട്ടമാണ് പുറത്തെടുത്തത്. ആദ്യ ഗെയിം മേധാവിത്വത്തോടെ റാക്കറ്റേന്തി സൈന സ്വന്തമാക്കി. എന്നാല്‍ രണ്ടാം ഗെയിമില്‍ ശക്തമായി തിരിച്ചടിച്ച സിന്ധു 19-ാം പോയിന്‍റ് വരെ മുന്നിട്ട് നിന്നു. അവസാന നിമിഷങ്ങളില്‍ സിന്ധു പതറിയതോടെ സൈന മല്‍സരം വരുതിയിലാക്കി.

പുരുഷ സിംഗിൾസിൽ ലോക ഒന്നാം നമ്പർ താരമായ ഇന്ത്യയുടെ കിഡംബി ശ്രീകാന്ത് മുൻ ലോക ഒന്നാം നമ്പറായ മലേഷ്യയുടെ ലീചോങ് വിയെ നേരിടുകയാണ്. പുരുഷ ഡബിൾസ് ഫൈനലിലും ഇന്ത്യക്ക് ഇന്ന് മത്സരമുണ്ട്. സാത്വിക് റെഡ്ഡി – ചിരാഗ് ഷെട്ടി സഖ്യമാണ് സ്വർണംനേടി ഇന്ന് കോർട്ടിൽ ഇറങ്ങുന്നത്.

21-ാമത് കോമണ്‍വെൽത്ത് ഗെയിംസ് ഇന്ന് സമാപിക്കും. 26 സ്വർണവും 17 വെള്ളിയും 19 വെങ്കലവുമായി മെഡൽ പട്ടികയിൽ ഇന്ത്യ മൂന്നാം സ്ഥാനത്ത് തുടരുകയാണ്.

You might also like

-