വിക്ഷേപണം പരാജയം ?, ജിസാറ്റ് 6 എയുമായുള്ള ബന്ധം നഷ്ടമായെന്ന് ഐ എസ്ആര്‍ഒ

0

 


ന്യൂഡല്‍ഹി: വ്യാഴാഴ്ച വിക്ഷേപിച്ച വാര്‍ത്ത വിനിമയ ഉപഗ്രഹം അനിശ്ചിതത്വത്തിൽ , ജിസാറ്റ് 6 എയുമായുള്ള ബന്ധം നഷ്ടമായെന്ന് ഐ എസ്ആര്‍ഒ നേരത്തെ ഉപഗ്രഹത്തിന്‍റ നിലവിലെ സ്ഥിതി സംബന്ധിച്ച്‌ ഐ എസ്ആര്‍ഒ വിവരങ്ങളൊന്നും പുറത്ത് വിടാത്തത് അഭ്യൂഹങ്ങള്‍ക്ക് കാരണമായിരുന്നു. ഇതിന് പിന്നാലെയാണ് ഉപഗ്രഹവുമായുള്ള ബന്ധം നഷ്ടമായ വിവരം ഐ എസ്ആര്‍ഒ വാര്‍ത്താ കുറിപ്പിലുടെ അറിയിച്ചത്. നേരത്തെ 48 മണിക്കുറിന് മുമ്പാണ് അവസാനമായി ഐഎസ്ആര്‍ഒ ഉപഗ്രഹത്തെ സംബന്ധിച്ചുള്ള വാര്‍ത്താ കുറിപ്പ് പുറത്തിറക്കിയത്.

വിക്ഷേപിച്ച്‌ 17 മിനിട്ടിനുള്ളില്‍ 35,975 കിലോമീറ്റര്‍ അകലെയുള്ള താല്‍കാലിക ഭ്രമണപഥത്തിലാണ് ജിഎസ്‍എല്‍വി മാര്‍ക് 2 ഉപഗ്രഹത്തെ എത്തിച്ചത്. തുടര്‍ന്ന് ഉപഗ്രഹത്തിന്‍റെ നിയന്ത്രണം ഏറ്റെടുക്കുന്ന ഭൂമിയിലെ കണ്‍ട്രോള്‍ റൂം ദിശ മാറ്റാന്‍ ഉപയോഗിക്കുന്ന ചെറിയ റോക്കറ്റുകള്‍ ജ്വലിപ്പിച്ച്‌ ഉപഗ്രഹത്തെ 36,000 കിലോമീറ്റര്‍ അകലെയുള്ള അന്തിമ ഭ്രമണപഥത്തില്‍ എത്തിക്കാനാണ് ശ്രമിച്ചു ആദ്യത്തെ ഭ്രമണപഥം ഉയര്‍ത്തല്‍ വിജയകരമായിരുന്നു. എന്നാല്‍ രണ്ടാമത്തെ ശ്രമത്തിന് ശേഷമാണ് ഉപഗ്രഹവുംകൺട്രോൾ റൂമും തമ്മിലുള്ള ബന്ധം നഷ്ടമായത്. ഉപഗ്രഹത്തിന് ചില അപ്രതീക്ഷിത പ്രശ്നങ്ങളുണ്ടായതായും ഇത് പരിഹരിക്കാനുള്ള ശ്രമങ്ങള്‍ ഐ എസ്ആര്‍ഒ നടത്തുന്നതായുള്ള വാര്‍ത്തകള്‍ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഇന്ത്യ വിക്ഷേപിച്ച ഏറ്റവും പുതിയ വാര്‍ത്താവിനിമയ ഉപഗ്രഹമാണ് ജിസാറ്റ് 6 എ. വാര്‍ത്താവിനിമയ രംഗത്ത് വലിയ മുന്നേറ്റമുണ്ടാക്കാന്‍ ലക്ഷ്യമിട്ട് വിക്ഷേപിച്ച രണ്ടാമത്തെ എസ് ബാന്‍ഡ് ഉപഗ്രഹമാണ് ജിസാറ്റ് 6എ. 270 കോടി നിര്‍മാണ ചെലവുള്ള ജിസാറ്റ് 6 എ സൈനിക ആവശ്യങ്ങള്‍ കൂടി മുന്‍നിര്‍ത്തിയാണ് നിര്‍മിച്ചത് എന്നാൽ നിയന്ത്രണം നഷ്ട മായതോടെ ഇന്ത്യൻ ശാസ്ത്രലോകം ആശങ്കയിലാണ്

You might also like

-