യശ്വന്ത് സിന്‍ഹ പാര്‍ട്ടി ബി ജെ പി വിട്ടു

0

ഡൽഹി : അഭിപ്രായ ഭിന്നതയെ തുടന്ന് മുതിര്‍ന്ന ബിജെപി നേതാവ് യശ്വന്ത് സിന്‍ഹ പാര്‍ട്ടി വിട്ടു. വാജ്പേയി മന്ത്രിസഭയില്‍ ധനമന്ത്രി ആയിരുന്നു യശ്വന്ത് സിന്‍ഹ. നിലവില്‍ ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗമാണ്. യശ്വന്ത് സിന്‍ഹയും ബി ജെ പി എം പി ശത്രുഘ്‌നന്‍ സിന്‍ഹയും ചേര്‍ന്ന് രൂപവത്കരിച്ച രാഷ്ട്ര മഞ്ചിന്റെ പട്‌നയിലെ വേദിയില്‍ വച്ചായിരുന്നു സിന്‍ഹയുടെ പ്രഖ്യാപനം.
പാര്‍ലമെന്‍റ് സ്തംഭനത്തിന് ഉത്തരവാദി സര്‍ക്കാരെന്ന് സിന്‍ഹ പ്രതികരിച്ചു. ബിജെപിയെ മോദി നശിപ്പിക്കുമെന്നും സിന്‍ഹ വിമര്‍ശിച്ചു.
നോട്ട് നിരോധനം ഉള്‍പ്പെടെയുളള വിഷയങ്ങളില്‍ സിന്‍ഹ മോദിക്കെതിരെ രൂക്ഷ വിമര്‍ശനമുയര്‍ത്തിയിട്ടുണ്ട്.മോഡി അധികാരമേറ്റതുമുതല്‍ വിമര്‍ശനങ്ങളുമായി സിന്‍ഹ നിരവധി പ്രാവശ്യം രംഗത്തെത്തിയിട്ടുണ്ട്. എന്നാല്‍, മുതിര്‍ന്ന നേതാവ് പാര്‍ട്ടി വിടുമെന്ന് ഉന്നത നേതാക്കള്‍ പോലും ചിന്തിച്ചിരുന്നില്ല. ഇവരെയെല്ലാം ഞെട്ടിച്ചുകൊണ്ടാണ് സിന്‍ഹയുടെ നീക്കം.

കത്വ വിഷയത്തില്‍ നേരത്തെ തന്നെ പ്രതിഷേധവുമായി അദ്ദേഹം രംഗത്തെത്തിയിരുന്നു. സംഘപരിവാര്‍ പ്രവര്‍ത്തകരുടെ കൊടും ക്രൂരതയ്ക്കെതിരെ മോഡി പുലര്‍ത്തുന്ന മൗനമാണ് സിന്‍ഹയെ പ്രകോപിച്ചതും പാര്‍ട്ടി വിടാനുള്ള തീരുമാനം കൈകൊണ്ടതെന്നുമാണ് വ്യക്തമാകുന്നത്.ജനാധിപത്യം സംരക്ഷിക്കാനാണ് ബിജെപി വിടുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി സിന്‍ഹ ഏറെ നാളായി പാര്‍ട്ടിയുമായി അകലത്തിലായിരുന്നു. മകന്‍ ജയന്ത് സിന്‍ഹ കേന്ദ്ര സഹമന്ത്രിയാണ്

You might also like

-