ബി ജെ പി യെ അട്ടിമറിച്ചു കർണാടകയിൽ കോൺഗ്രസ്സ് ജെ ഡി യു ഭരണം

0

ബംഗളൂരു: കേവല ഭൂരിപക്ഷം ബിജെപിക്ക് ലഭിക്കാതെ വന്നതോടെ കോണ്‍ഗ്രസ് കർണാടകത്തിൽ കളംമാറ്റി ചവിട്ടി. ഏത് വിധേനയും ബിജെപിയെ അധികാരത്തിൽ നിന്നകറ്റാൻ ജെഡിഎസിന് നിരുപാധിക പിന്തുണയാണ് കോണ്‍ഗ്രസ് വാഗ്ദാനം . എച്ച്.ഡി.കുമാരസ്വാമിക്ക് മുഖ്യമന്ത്രിപദം വാഗ്ദാനം ചെയ്ത കോണ്‍ഗ്രസ് മന്ത്രിമാരെ തീരുമാനിക്കാനും അവർക്ക് അനുവാദം നൽകി

.അതേസമയം കോണ്‍ഗ്രസ് വാഗ്ദാനം ജെഡിഎസ് സ്വാഗതം ചെയ്തു. സര്‍ക്കാര്‍ രൂപീകരണത്തിന് എല്ലാ സാധ്യതകളും തേടുമെന്നാണ് കെ.സി വേണുഗോപാല്‍ പറഞ്ഞത്. ബിജെപിയെ ഒഴിവാക്കാന്‍ എന്തു ത്യാഗവും ചെയ്യുമെന്നും ചര്‍ച്ച ഫലം കാണുമെന്നാണ് പ്രതീക്ഷയെന്നുമാണ് കെ.സി വേണുഗോപാല്‍ പറഞ്ഞത്. മന്ത്രിസഭ രൂപീകരിക്കാന്‍ അവകാശം ഉന്നയിക്കുമെന്ന് കെ.സി വേണുഗോപാല്‍ പറഞ്ഞു.കേവല ഭൂരിപക്ഷവും കടന്ന് മുന്നേറിയ ബിജെപിക്ക് അവസാന ലാപ്പിലെ കിതപ്പാണ് തിരിച്ചടിയായത്. 122 സീറ്റുകളിൽ ഒരു ഘട്ടത്തിൽ മുന്നേറിയ ബിജെപി ആരുടെയും സഖ്യമില്ലാതെ സർക്കാർ രൂപീകരിക്കുമെന്ന് പ്രഖ്യാപിച്ച് മുന്നോട്ടു നീങ്ങുകയായിരുന്നു. വൈകിട്ട് പാർലമെന്‍ററി പാർട്ടി യോഗവും നിശ്ചയിച്ചിരുന്നു. അതിനിടെയാണ് അപ്രതീക്ഷിതമായി കോണ്‍ഗ്രസ് തിരിച്ചുവരവ് നടത്തിയത്. ഇതോടെ ബിജെപിയുടെ സീറ്റ് നില 105 ആയി കുറഞ്ഞു.

കോണ്‍ഗ്രസ് ഹൈക്കമാന്‍റ് പ്രതിനിധി ഗുലാംനബി ആസാദ് ‍ ജെഡി എസ് മേധാവി ദേവഗൗഡയുമായി ചര്‍ച്ച നടത്തി.കോൺഗ്രസ് പിന്തുണ ജെഡിഎസ് സ്വീകരിച്ചതായി ഗുലാം നബി ആസാദ് പറഞ്ഞു. ജെഡിഎസിനെ പിന്തുണയ്ക്കുമെന്ന് പിസിസി അധ്യക്ഷൻ ജി.പരമേശ്വരനും വ്യക്തമാക്കി . കുമാരസ്വാമി അടുത്ത മുഖ്യമന്ത്രിയാകും എന്നാണ് ജെഡിഎസ് വൃത്തങ്ങള്‍ പറയുന്നത്. ഇതേ സമയം ജെഡിഎസ് മേധാവി ദേവഗൗഡ പാര്‍ട്ടി നേതാക്കളുടെ യോഗം വിളിച്ചു. തീരുമാനം ജനവികാരം മാനിച്ചെന്നാണ് ജെഡിഎസ് വക്താവ് പറഞ്ഞത്. കോണ്‍ഗ്രസ് ജെഡിഎസ് നേതാക്കള്‍ ഒന്നിച്ച് ഗവര്‍ണര്‍ കാണും.
സോണിയ ഗാന്ധി മുന്‍കൈ എടുത്താണ് സഖ്യനീക്കം എന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന. സോണിയ ഗാന്ധി ഗുലാം നബി ആസാദിനെ നേരിട്ട് വിളിച്ച് സഖ്യത്തിന് നീക്കം ആരംഭിക്കാന്‍ നിര്‍ദേശം നല്‍കി അതിന് പിന്നാലെയാണ് ഗുലാം നബി ആസാദ് ദേവഗൗഡയെ കണ്ടത്. ദേവഗൗഡ സോണിയ ഗാന്ധിയുമായി ഫോണില്‍ സംസാരിച്ചു എന്നാണ് സൂചന.

You might also like

-