ഫിലിപ്പീന്‍സില്‍ ചീഫ് ജസ്റ്റീസ് മരിയ ലൂര്‍ദസ് സെറിനോയെ സഹജഡ്ജിമാര്‍ വോട്ടു ചെയ്തു പുറത്താക്കി.

0

മനില: ഫിലിപ്പീന്‍സില്‍ ചീഫ് ജസ്റ്റീസ് മരിയ ലൂര്‍ദസ് സെറിനോയെ സഹജഡ്ജിമാര്‍ വോട്ടു ചെയ്തു പുറത്താക്കി. സ്വത്തും ബാധ്യതകളും സംബന്ധിച്ച സ്റ്റേറ്റ്മെന്‍റ് ഫയല്‍ ചെയ്തില്ലെന്നാണ് രാജ്യത്തെ പ്രഥമ വനിതാ ചീഫ് ജസ്റ്റീസായ മരിയയ്ക്ക് എതിരേയുള്ള ആരോപണം. മരിയയുടെ നിയമനത്തില്‍ അപാകതയുണ്ടെന്നും സര്‍ക്കാര്‍ പറഞ്ഞു.സര്‍ക്കാരിന്‍റെ പല ഉത്തരവുകള്‍ക്കും എതിരായ നിലപാടു സ്വീകരിച്ച ജസ്റ്റീസ് മരിയയെ പ്രസിഡന്‍റ്   യുടെര്‍ട്ടെ ശത്രുവായി പ്രഖ്യാപിച്ചിരുന്നു. മയക്കുമരുന്നു കച്ചവടക്കാരെയും മറ്റും ഏറ്റുമുട്ടലുകളിലൂടെ വകവരുത്തുന്ന യുടെര്‍ട്ടെ ഭരണകൂടത്തിന്‍റെ നടപടിയെയും മനുഷ്യാവകാശ ധ്വംസനത്തെയും ജസ്റ്റീസ് മരിയ രൂക്ഷമായി വിമര്‍ശിച്ചു. പോലീസും ഗുണ്ടകളും ചേര്‍ന്നു മയക്കുമരുന്നുകള്ളക്കടത്തുകാര്‍ക്ക് എതിരേ കൈക്കൊണ്ട നടപടിയെത്തുടര്‍ന്നു നിരവധി പേര്‍ കൊല്ലപ്പെട്ടു.

14 ജഡ്ജിമാരില്‍ എട്ടുപേര്‍ ജസ്റ്റീസ് മരിയയെ അയോഗ്യയാക്കുന്നതിന് അനുകൂലമായി വോട്ടു ചെയ്തെന്നു കോടതി വക്താവ് അറിയിച്ചു. വോട്ടെടുപ്പിനു മുന്പായി മരിയയുടെ അനുയായികള്‍ കോടതിക്കു പുറത്തു സംഘടിച്ചു. തനിക്കെതിരായ ആരോപണങ്ങള്‍ നിഷേധിച്ച മരിയ, ഭരണഘടന യുടെ സംരക്ഷണത്തിന് എല്ലാവരും ഒത്തൊരുമിക്കണമെന്ന് ആഹ്വാനം ചെയ്തു.

You might also like

-