പെട്രോളിന് വീണ്ടും വില വര്‍ധിച്ചു;

0


പെട്രോളിന് വീണ്ടും വില വര്‍ധിച്ചു; 80 രൂപയിലേക്ക്, ഡീസല്‍ വില 71 രൂപ കടന്നു

ഡീസൽ വില ആഴ്ചകളായി സർവകാല റെക്കോഡിൽ തുടരുന്നതിനിടെ പെട്രോൾ വില 80 രൂപയിലേക്ക് നീങ്ങുന്നു.
പെട്രോൾ ഡീസൽ വിലയിൽ വ്യതാസം രൂപമാത്രം

ഡൽഹി :   ഡീസൽ വില ആഴ്ചകളായി സർവകാല റെക്കോഡിൽ തുടരുന്നതിനിടെ പെട്രോൾ വില 80 രൂപയിലേക്ക് നീങ്ങുന്നു. അഞ്ച് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിലയിലേക്കാണ് പെട്രോൾ വില കുതിക്കുന്നത്. നിലവിലെ അവസ്ഥ തുടർന്നാൽ ദിവസങ്ങൾക്കകം വില സർവകാല റെക്കോഡിലെത്തുമെന്നാണ് സൂചന. സൗദിയുടെ തീരുമാന പ്രകാരം അസംസ്കൃത എണ്ണ ഉൽപാദനം കുറച്ചതോടെ വില ഉയർന്നതാണ് ഇപ്പോഴത്തെ കുതിപ്പിന് കാരണമായി പറയുന്നത്.

തിരുവനന്തപുരത്ത് തിങ്കളാഴ്ച പെട്രോൾ ലിറ്ററിന് 78.47 രൂപയും ഡീസലിന് 71.33 രൂപയുമാണ് വില. കൊച്ചിയിൽ യഥാക്രമം 77.25ഉം 70.18ഉം. പെട്രോളിനും ഡീസലിനും മൂന്നു ദിവസം കൊണ്ട് ലിറ്ററിന് 30 പൈസയോളം വർധിച്ചു. ഈ മാസം മാത്രം പെട്രോളിന് 80 പൈസയും 1.12 രൂപയും കൂടി. മുംബൈയിൽ 82.35, 70.01, കൊൽക്കത്തയിൽ 77.20, 68.45, ഡൽഹിയിൽ 74.50, 65.75, ചെന്നൈയിൽ 77.29, 69.37 എന്നിങ്ങനെയാണ് തിങ്കളാഴ്ച യഥാക്രമം പെട്രോൾ, ഡീസൽ വിലകൾ. 2013 സെപ്റ്റംബറിലാണ് മുമ്പ് കേരളത്തിൽ പെട്രോൾവില ഈ നിലയിലേക്ക് ഉയർന്നത്. അന്ന് ലിറ്ററിന് 78.50 വരെയെത്തി. ആഗോള വിപണിയിൽ 2014 നുശേഷം ഇതാദ്യമായി അസംസ്കൃത എണ്ണവില 74 ഡോളർ കടന്നിരിക്കുകയാണ്. 2014 നവംബറിനും 2016 ജനുവരിക്കുമിടയിൽ കേന്ദ്രസർക്കാർ എക്സൈസ് നികുതി ഒമ്പതുതവണ വർധിപ്പിച്ചു. ഇതുവഴി ഇക്കാലയളവിൽ പെട്രോൾ വിലയുടെ നികുതിയിൽ 11.77 രൂപയുടെയും ഡീസലിന്‍റേതിൽ 13.47 രൂപയുടെയും വർധനയുണ്ടായി.

ഇതോടെ സർക്കാരിന്‍റെ പെട്രോൾ, ഡീസൽ നികുതി വരുമാനം 2014-15ൽ 99,000 കോടിയായിരുന്നത് 2016-17ൽ 2,42,000 കോടിയായി ഉയർന്നു. 2017 ഒക്ടോബറിൽ ഡൽഹിയിൽ പെട്രോൾ വില 70.88 രൂപയിലെത്തിയപ്പോൾ എക്സൈസ് നികുതി ലിറ്ററിന് രണ്ടുരൂപ കുറച്ചിരുന്നു. എന്നാൽ, പിന്നീട് അസംസ്കൃത എണ്ണവില ഉയർന്ന് തുടങ്ങിയതിനാൽ ഇതിന്‍റെ പ്രയോജനം ഉപഭോക്താക്കൾക്ക് ലഭിച്ചില്ല. നികുതി കുറക്കണമെന്ന ആവശ്യം അംഗീകരിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തയാറായിട്ടില്ല.

You might also like

-