കണ്ണൂർ, കരുണ മെഡിക്കൽ കോളജ് ബിൽ ഗവർണർ തിരിച്ചയച്ചു

0

തിരുവനന്തപുരം: കണ്ണൂർ, കരുണ മെഡിക്കൽ കോളജ് പ്രവേശനവുമായി ബന്ധപ്പെട്ട്നിയമസഭ പാസാക്കിയ ബിൽ ഗവർണർ ജസ്റ്റീസ് പി. സദാശിവം ഒപ്പുവയ്ക്കാതെ തിരിച്ചയച്ചു. ഭരണഘടനയുടെ പ്രത്യേക അധികാരം ഉപയോഗിച്ചാണ് നടപടിഗവർണരുടെ നടപടി .
സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിൽ ബില്ല് നിലനിൽക്കുകയില്ലെന്ന് മുൻ സുപ്രിം കോടതി ചീഫ് ചീഫ് ജസ്റ്റിസ് കുടിയഗവർണർക്ക് നിയമോപദേശം ലഭിച്ചിരുന്നു. ഇതേതുടർന്നു ഭരണഘടനയുടെ 200-ാം അനുഛേദം അനുസരിച്ചാണ് ബിൽ തിരിച്ചയച്ചത്. ഇന്ന് നിയമ സെക്രട്ടറി രാജ്ഭവനിലെത്തിയാണ് ഗവർണർക്ക് ബില്ല് കൈമാറിയത്.

കണ്ണൂർ, കരുണ മെഡിക്കൽ കോളജുകൾ ചട്ടം ലംഘിച്ചു നടത്തിയ എംബിബിഎസ് പ്രവേശനം അംഗീകരിക്കാനായാണ് നിയമസഭ ബിൽ കൊണ്ടുവന്നത് . ഭരണ-പ്രതിപക്ഷങ്ങൾ ഏകകണ്ഠമായാണ് ബിൽ പാസാക്കിയത്. ഈ സര്‍ക്കാര്‍ നീക്കത്തിനെതിരെ സുപ്രീംകോടതി വിമര്‍ശം ഉന്നയിച്ചിരുന്നു.

ഓർഡിനൻസിനെതിരേ നേരത്തെ ആരോഗ്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദൻ വിയോജനക്കുറിപ്പ് രേഖപ്പെടുത്തിയിരുന്നു. ബില്ലുമായി ബന്ധപ്പെട്ട് കോടതിയലക്ഷ്യ നടപടികള്‍ ഉണ്ടായാല്‍ സര്‍ക്കാര്‍ നേരിടേണ്ടിവരുമെന്ന കുറിപ്പായിരുന്നു ആരോഗ്യവകുപ്പ് സെക്രട്ടറിയുടേത്. ഈ കുറിപ്പും ഗവർണർക്കു കൈമാറിയിരുന്നു.

You might also like

-