കുളക്കുമല ദുരന്തം മരണം 11 തെരച്ചിൽ അവസാനിപ്പിച്ചു

0

മൂന്നാർ :  തമിഴ്നാട്ടിലെ തേനി കുരങ്ങിണി വനത്തിലുണ്ടായ കാട്ടുതീയിൽ കാട്ടുതീയില്‍ അകപ്പെട്ട ട്രക്കിങ് സംഘത്തിലെ പതിനൊന്ന് പേര്‍ മരിച്ചു. വിപിന്‍, അഖില, തമിഴ്സെല്‍വന്‍, പുണിത, അനിത, വിവേക്, ദിവ്യ, സുഭ, അരുണ്‍ എന്നിവരാണ് മരിച്ചത്. കുരങ്ങണി വനമേഖലയിലെ രക്ഷാപ്രവര്‍ത്തനം അവസാനിപ്പിച്ചു.  ഇനി ആരും വനമേഖലയില്‍ ഇല്ലെന്ന് പ്രതിരോധ മന്ത്രാലയം.  കൊളുക്കുമലയില്‍നിന്ന് തമിഴ്നാട്ടിലെ തേനിയിലേക്ക് ട്രക്കിങ്ങിനുപോയ 39 അംഗ സംഘമാണ് അപകടത്തില്‍പെട്ടത്. 27 പേരെ രക്ഷിച്ചുവെന്നും തമിഴ്നാട് സര്‍ക്കാര്‍. മൂന്ന് പേരെ കുറിച്ച് വിവരമില്ല, ഇവര്‍ മീശപ്പുലിമല വഴി രക്ഷപ്പെട്ട് കേരളത്തിലെത്തിയെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു. അപകടത്തിൽ പെട്ടവർക്ക് ധനസഹായം നൽകുന്നത് ആലോചിച്ച് തീരുമാനിക്കുമെന്ന്  തമിഴ് നാട് മുഖ്യമന്ത്രി എടപ്പാടി  കെ പളനി സ്വാമി.
.ഏകദേശം 36 ത്തോളം ആളുകളാണ് വിനോദസഞ്ചാരത്തിനായി ഈപ്രദേശത്തേക് വന്നത് കോയമ്പത്തൂരിൽ നിന്നു,സേലം ,തിരിപ്പൂർ,ചെന്നെ ഇറോഡ് തുടങ്ങാതിയസ്ഥലങ്ങളിൽനിന്നുള്ളവരാണ് ഇതിൽ 24പേർ ഐ ടി കമ്പനി ജീവനക്കാരും 12 പേർ മറ്റുള്ളവരുമാണ് ചെന്നെ ട്രാക്കിങ് ക്ലബിൽ പേരെ രജിസ്റ്റർ ചെയ്ത് രണ്ടു ദിവസ്സം മുൻപ് മുന്നാറിൽ എത്തിയവരാണ് ഇവർ . കൊരങ്ങാനിയിലെ ഒറ്റവീട് ഭഹത്തെത്തെത്തിയ ഇവർക്ക് തമിഴ്‌ നാട് വനം വകുപ്പ് കട്ട് തീ പടർന്ന വിവരം ധരിപ്പിച്ചിരുന്നു എന്നാൽ പല കൂട്ടങ്ങളായി തിരിച്ച സംഘത്തിന് പെട്ടന്ന്

വനംവകുപ്പിന്‍റെ അനുമതിയില്ലാതെ അനധികൃതമായി ട്രെക്കിംഗ് നടത്തിയവരാണ് അപകടത്തില്‍പ്പെട്ടതെന്നാണ് അറിയുന്നത്. പ്രായപൂര്‍ത്തിയാവാത്ത ഒരു കൗമാരക്കാരനാണ് നാല്‍പ്പതോളം പേരടങ്ങുന്ന സംഘത്തെ വനത്തിലേക്ക് നയിച്ചത്.  താഴ്വാരത്തില്‍ നിന്നും ആരംഭിച്ച കാട്ടുതീ കണ്ട് ഭയപ്പെട്ട വിദ്യാര്‍ത്ഥികള്‍ കൂട്ടം തെറ്റി ഓടുകയും 15 മീറ്ററോളം ഉയരത്തില്‍ കത്തിയ തീനാളകളില്‍ കുടുങ്ങുകയുമായിരുന്നുവെന്നാണ് അറിയുന്നത്. മരണപ്പെട്ടവരില്‍ ചെന്നൈ സ്വദേശികളായ അഖില, പ്രേമലത, ശുഭ, പുനിത, വിപിൻ, അരുൺ ഈറോഡ് സ്വദേശികളായ വിജയ,വിവേക്,തമിഴ്ശെൽവി എന്നിവരെ ഇതിനോടകം തിരിച്ചറിഞ്ഞിട്ടുണ്ട്.

ഭൂമിശാസ്ത്രപരമായി ചെങ്കുത്തായ ഭൂമിയുടെ കിടപ്പും കാടും കാറ്റും രക്ഷാപ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിച്ചിരുന്നു .

You might also like

-