കരാറുകിട്ടാൻ കൈക്കൂലി .ശിക്ഷ റോഡും സ്കൂളും നിർമിക്കാൻ കോടതി ഉത്തരവ്
ഗ്വാട്ടിമാല സിറ്റി: കൈക്കൂലിക്കേസിൽ ശിക്ഷിക്കപ്പെട്ടവർക്ക് പുതുമയുള്ള ശിക്ഷ നൽകി ഗ്വാട്ടിമാല. സെൻട്രൽ അമേരിക്കൻ രാജ്യമായ ഗ്വാട്ടിമാലയിലെ ഒന്പതു ബിസിനസുകാർക്കാണ് ശിക്ഷയുടെ ഭാഗമായി റോഡും സ്കൂളും നിർമിക്കാൻ നിർദേശം ലഭിച്ചത്. ഇതിനു പുറമേ ഓരോരുത്തരും 67,500 ഡോളർ പിഴയും നൽകണമെന്നു കേസ് കേട്ട ട്രൈബ്യൂണൽ ഉത്തരവിട്ടു.
മികച്ച കരാറുകൾ കിട്ടാൻ കൈക്കൂലി നൽകിയതായി ഒന്പതു പേരും ട്രൈബ്യൂണൽ മുന്പാകെ സമ്മതിച്ചു.ഈ കേസിൽ കക്ഷിയായിരുന്ന മരാമത്തു മന്ത്രി അലെസാൻഡ്രോ സിനിബാൾഡി ഒളിവിലാണ്. അവികസിതരാഷ്ട്രമായ ഗ്വാട്ടിമാലയിലെ തീർത്തും ദരിദ്രമായ മേഖലയിൽ ഒന്പതു ബിസിനസുകാരും ചേർന്ന് ആറു റോഡുകളും ഒരു സ്കൂളും നിർമിച്ചു നൽകാനാണ് ട്രൈബ്യൂണൽ ഉത്തരവിട്ടത്.