ലേക്ക് ഷോർ ആശുപത്രിയിലെ അവയവ കച്ചവടം കൊല്ലപ്പെട്ട അബിന്റെ തലച്ചോറില്‍ അകത്തും പുറത്തുമായി 120 മില്ലിഗ്രാം രക്തം കട്ടപിടിച്ചിരിന്നു , മൃദേഹത്തോടുപോലും ക്രൂരത ഹൃദയം കുത്തി നുറുക്കി വികൃതമാക്കി

അപകടശേഷം മൂന്നു ദിവസം ആശുപത്രിയില്‍ കിടന്നിട്ടും എബിന്റെ തലച്ചോറില്‍ അകത്തും പുറത്തുമായി 120 മില്ലിഗ്രാം രക്തം കെട്ടിക്കിടന്നു. ആന്തരിക രക്തസ്രാവം ഒഴിവാക്കാന്‍ ശ്രമമുണ്ടാവാത്തത് ദുരൂഹമാണ്. നടപടി ക്രമങ്ങൾ പാലിക്കാതെയാണ് അവയവങ്ങൾ നീക്കം ചെയ്തതെന്നും അവയവമാറ്റ രേഖകള്‍ പോസ്റ്റ്‌മോര്‍ട്ടം സമയത്ത് പൊലീസ് ഹാജരാക്കിയില്ലെന്നും റിപ്പോർട്ടിലുണ്ട്.

0

കൊച്ചി | ലേക്ക് ഷോർ ആശുപത്രിയിലെ അവയവ കച്ചവടത്തിൽ ഇരയായ ഉടുമ്പൻചോല സ്വദേശി അബിനോട് ചെയ്ത ക്രൂരത വെളിവാക്കി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. പോസ്റ്റ്‌മോര്‍ട്ടത്തിനുപോലും പര്യാപ്തമല്ലാത്ത വിധം ഹൃദയം വികൃതമാക്കപ്പെട്ടു. അപകടശേഷം മൂന്നു ദിവസം ആശുപത്രിയില്‍ കിടന്നിട്ടും എബിന്റെ തലച്ചോറില്‍ അകത്തും പുറത്തുമായി 120 മില്ലിഗ്രാം രക്തം കെട്ടിക്കിടന്നു. ആന്തരിക രക്തസ്രാവം ഒഴിവാക്കാന്‍ ശ്രമമുണ്ടാവാത്തത് ദുരൂഹമാണ്. നടപടി ക്രമങ്ങൾ പാലിക്കാതെയാണ് അവയവങ്ങൾ നീക്കം ചെയ്തതെന്നും അവയവമാറ്റ രേഖകള്‍ പോസ്റ്റ്‌മോര്‍ട്ടം സമയത്ത് പൊലീസ് ഹാജരാക്കിയില്ലെന്നും റിപ്പോർട്ടിലുണ്ട്. ഫോറന്‍സിക സര്‍ജന്റെ മൊഴിയടുക്കാതെ കേസ് അവസാനിപ്പിയ്ക്കാനും ശ്രമം നടന്നു.ശരീരത്തില്‍ നിന്ന് വൃക്കയും കരളും നീക്കം ചെയ്തിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.
ഹൃദയം വികൃതമാക്കിയത് തെളിവുകൾ നശിപ്പിക്കുന്നതിന്റെ ഭാഗമാണെന്നാണ് മെഡിക്കൽ രംഗത്തെ വിധഗ്തർ പറയുന്നത് . അബിന്റെ അവയവങ്ങൾ മുറിച്ചെടുക്കുമ്പോൾ . മസ്തിഷ്ക മരണം സംഭവിച്ചിരിന്നില്ല എന്ന വസ്തുത പോസ്റ്റ്മോർട്ടത്തിലൂടെ പുറത്തറിയാതിരിക്കാനാണ് ഹൃദയം പല കഷണങ്ങളായി മുറിച്ചു വികൃതമാക്കിയതെന്നാണ് വിദഗ്‌ധരുടെ അഭിപ്രയം . അപകടത്തിൽ പരിക്കേറ്റ അബിന് യഥാസമയം ചികിത്സയും ശാസ്ത്രക്രിയിലൂടെ ക്ഷതമേറ്റ ഭാഗത്തെ കട്ട പിടിച്ച രക്തവും നീക്കം ചെയ്തിരുന്നുവെങ്കിൽ ആരോഗ്യ പ്രശ്ങ്ങൾ ഉണ്ടാകയുമായിരുന്നില്ല എന്നാണ് ഡോക്ടറാമാരുടെ അഭിപ്രായം . പരിക്കേറ്റ എബിനെ ആദ്യം എത്തിച്ച കോതമംഗലം മാർ ബസേലിസോസ്‌ ആശുപത്രിയിൽ ഇതിനുള്ള സൗകര്യവും ഡോക്ടറും ഉണ്ടായിരുന്നെങ്കിലും .ചികിത്സയും ശസ്ത്രക്രിയയും നൽകാതെ അവയവ മാറ്റം നടത്താൻ സൗകര്യമുള്ള എറണാകുളത്തേക്ക് പറഞ്ഞയക്കുകയായിരുന്നു . പരിക്കേറ്റ അബിന്റെ രക്തത്തിലെ പഞ്ചസാരയുടെ കുറവും കുറഞ്ഞ രക്ത സമ്മർദ്ധവും സാധാരണ ചികിത്സയിലൂടെ പരിഹരിക്കാൻ കഴിയുന്നതായിരുന്നു വന്നു ഡോക്ട്ടർമാർ പറയുന്നു .

2009 നവംബർ 29നാണ് ഇടുക്കി ഉടുമ്പൻചോല സ്വദേശി വി ജെ എബിനെ ബൈക്ക് അപകടത്തിൽപ്പെട്ട് ഗുരുതരാവസ്ഥയിൽ കോതമംഗലം മാർ ബസേലിയോസ് ആശുപത്രിയിൽ എത്തിക്കുന്നത്. പിറ്റേ ദിവസം വിദഗ്ധ ചികിത്സയ്ക്കായി ലേക് ഷോർ ആശുപത്രിയിലേയ്ക്ക് മാറ്റി. തൊട്ടടുത്ത ദിവസം തന്നെ മസ്തിഷ്ക മരണം സംഭവിച്ചെന്ന് വ്യക്തമാക്കി ഡോക്ടർമാർ അവയവദാനം നടത്തുകയായിരുന്നു.എന്നാൽ സംഭവത്തിൽ ദൂരൂഹത ആരോപിച്ച് കൊല്ലം സ്വദേശിയായ ഡോ. ഗണപതി എറണാകുളം ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയെ സമീപിക്കുകയായിരുന്നു. തുടർന്ന് മഞ്ചേരി മെഡിക്കൽ കോളേജിലെയും തിരുവനന്തപുരം മെഡിക്കൽ കോളേജിലെയും ഡോക്ടർമാരെയടക്കം വിസ്തരിച്ച കോടതി പ്രഥമദൃഷ്ടാ ആരോപണത്തിൽ കഴമ്പുണ്ടെന്ന് കണ്ടെത്തി. പിന്നാലെ എതിർ കക്ഷികൾക്ക് സമൻസ് അയക്കാൻ ഉത്തരവിടുകയായിരുന്നു. ലേക് ഷോ‌ർ ആശുപത്രിയ്ക്കും എട്ട് ഡോക്ടർമാർക്കുമെതിരെ എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ കോടതി കേസെടുത്തിട്ടുണ്ട്. എന്നാൽ ചികിത്സയിലോ അവയവദാനത്തിലോ പിഴവില്ലെന്നാണ് ആശുപത്രിയുടെ വാദം.

അതേസമയം, എബിന് കൃത്യമായ ചികിത്സ നൽകിയെന്നും നിയമങ്ങൾ പാലിച്ചാണ് അവയവദാനം നടത്തിയതെന്നും ആശുപത്രി അധികൃതർ അവകാശപ്പെട്ടിരുന്നു. രോഗി ആശുപത്രിയിലെത്തുമ്പോൾ അതീവ ഗുരുതരാവസ്ഥയിലായിരുന്നു. കൃഷ്ണമണികൾ വികസിച്ച നിലയിലായിരുന്നു. മസ്തിഷ്കത്തിലെ ക്ഷതം ഗുരുതരമായിരുന്നു. ജീവിതത്തിലേയ്ക്ക് തിരിച്ചുവരാനുള്ള എല്ലാം സാധ്യതയും അടഞ്ഞതോടെയാണ് അവയവദാനത്തിന് ശുപാർശ ചെയ്തതെന്നും ആശുപത്രി അധികൃതർ അറിയിച്ചിരുന്നു

You might also like

-