വിഴിഞ്ഞം തുറമുഖ പദ്ധതി അദാനി പോര്‍ട്സ് സിഇഒ കരണ്‍ അദാനി മുഖ്യമന്ത്രിയും കൂടിക്കാഴ്ച നടത്തും.

കരാര്‍ പ്രകാരം വിഴിഞ്ഞം തുറമുഖത്തിന്‍റെ ഒന്നാം ഘട്ടം പൂര്‍ത്തിയാകേണ്ടിയിരുന്നത് 2019 ഡിസംബര്‍ മൂന്നിനായിരുന്നു. 2024 ഡിസംബര്‍ മൂന്നിന് പൂര്‍ത്തിയാക്കാമെന്നാണ് ഇപ്പോള്‍ അദാനി ഗ്രൂപ്പിന്റെ നിലപാട്

0

തിരുവനന്തപുരം | വിഴിഞ്ഞം തുറമുഖ പദ്ധതി പൂർത്തീകരണം വേഗത്തിലാക്കാൻ ശനിയാഴ്ച നിർണായക യോഗം. അദാനി പോര്‍ട്സ് സിഇഒ കരണ്‍ അദാനി മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തും. അടുത്ത വര്‍ഷം ആദ്യം തുറമുഖത്ത് കപ്പലടുപ്പിക്കും വിധം നിര്‍മാണം പൂര്‍ത്തിയാക്കണമെന്നാണ് കമ്പനിയോട് സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുള്ളത്.തുറമുഖ നിർമ്മാണം അനിശ്ചിതമായി വൈകുന്നതിലെ കടുത്ത അതൃപ്തി സർക്കാർ കമ്പനിയെ അറിയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഇന്നത്തെ യോഗം. കരാര്‍ പ്രകാരം വിഴിഞ്ഞം തുറമുഖത്തിന്‍റെ ഒന്നാം ഘട്ടം പൂര്‍ത്തിയാകേണ്ടിയിരുന്നത് 2019 ഡിസംബര്‍ മൂന്നിനായിരുന്നു. 2024 ഡിസംബര്‍ മൂന്നിന് പൂര്‍ത്തിയാക്കാമെന്നാണ് ഇപ്പോള്‍ അദാനി ഗ്രൂപ്പിന്റെ നിലപാട്.

ഇത് സർക്കാർ അംഗീകരിക്കുന്നില്ല. സമയം നീട്ടിച്ചോദിച്ചതിലെ അതൃപ്തി അറിയിച്ച സർക്കാർ കരാര്‍ ലംഘനത്തിന് നോട്ടീസ് അയക്കുകയും ചെയ്തു. മോശം കാലാവസ്ഥയടക്കം 17 കാരണങ്ങളാണ് പദ്ധതി വൈകാന്‍ കാരണമെന്ന് വിശദീകരിച്ച് കമ്പനി നോട്ടീസിന് മറുപടി നല്‍കി. ഇതും സര്‍ക്കാര്‍ സ്വീകരിച്ചിട്ടില്ല. ഇതിനെതിരെ കമ്പനി ആര്‍ബിട്രേഷന്‍ ഫയല്‍ ചെയ്തിരിക്കുകയാണ്.പുതുക്കിയ ഷെഡ്യൂളിന് സര്‍ക്കാരിന്റെ അംഗീകാരം നേടി നിയമപ്രശ്നങ്ങള്‍ അവസാനിപ്പിക്കാനാണ് അദാനി പോര്‍ട്സ് സിഇഒ കരണ്‍ അദാനി മുഖ്യമന്ത്രി പിണറായി വിജയനെ കാണുന്നത്. പുലിമുട്ട് നിര്‍മാണം വൈകുന്നതാണ് പദ്ധതി വൈകാന്‍ പ്രധാന കാരണമായി സനി ചൂണ്ടിക്കാട്ടുന്നത്. 3100 മീറ്റര്‍ നിര്‍മിക്കേണ്ടയിടത്ത് ഇതുവരെ 1350 മീറ്റര്‍ മാത്രമാണ് പൂര്‍ത്തിയായത്

You might also like

-