ട്രിപ്പിൾ ലോക് ഡൗണിലും പിടിതരാതെ കോവിഡ് അഞ്ചുതെങ്ങ് ലാർജ് കോവിഡ് ക്ലസ്റ്ററിൽ 104 പേർക്കു കോവി‍ഡ്

ബുധനാഴ്ച 50 പേരെ പരിശോധിച്ചപ്പോൾ 16 പേർക്കു രോഗം സ്ഥിരീകരിച്ചു. ഇതേ തുടർന്നാണു കൂടുതൽ പരിശോധന നടത്താനുള്ള തീരുമാനം എടുത്തത്. ഇന്ന് ആറ് കേന്ദ്രങ്ങളിലായി 443 പേരെയാണു പരിശോധിച്ചത്

0

തിരുവനന്തപുരം: ട്രിപ്പിൾ ലോക്ക്ഡൗൺ നിലനിൽക്കുന്ന തിരുവനന്തപുരത്തെ തീരദേശമേഖലകളിൽ ഗുരുതരമായ രീതിയിൽ രോഗവ്യാപനം. ജില്ലയില്‍ അഞ്ചുതെങ്ങ് ലാർജ് കോവിഡ് ക്ലസ്റ്ററിൽ തീവ്രരോഗവ്യാപനം. 443 പേരെ പരിശോധിച്ചതില്‍ 104 പേർക്കു കോവി‍ഡ് സ്ഥിരീകരിച്ചു. ചൊവ്വാഴ്ച അഞ്ചു തെങ്ങിൽ നടത്തിയ പരിശോധനയിൽ 50 ൽ 32 പേർക്ക് പോസിറ്റീവ് ആയിരുന്നു.ബുധനാഴ്ച 50 പേരെ പരിശോധിച്ചപ്പോൾ 16 പേർക്കു രോഗം സ്ഥിരീകരിച്ചു. ഇതേ തുടർന്നാണു കൂടുതൽ പരിശോധന നടത്താനുള്ള തീരുമാനം എടുത്തത്. ഇന്ന് ആറ് കേന്ദ്രങ്ങളിലായി 443 പേരെയാണു പരിശോധിച്ചത്. ഇതിലാണ് 104 പേർക്ക് കോവിഡ് പോസിറ്റീവ് ആണെന്നു കണ്ടെത്തിയത്. ഏകദേശം 25,000 ആളുകൾ തിങ്ങിപ്പാർക്കുന്ന ഒരു തീരദേശ .ആറ് ഇടങ്ങളിലാണ് ഇന്ന് പരിശോധന നടത്തിയത്.

ഇതേ തുടർന്നാണു കൂടുതൽ പരിശോധന നടത്താനുള്ള തീരുമാനം എടുത്തത്. ഇന്ന് ആറ് കേന്ദ്രങ്ങളിലായി 443 പേരെയാണു പരിശോധിച്ചത്. ഇതിലാണ് 104 പേർക്ക് കോവിഡ് പോസിറ്റീവ് ആണെന്നു കണ്ടെത്തിയത്. ഏകദേശം 25,000 ആളുകൾ തിങ്ങിപ്പാർക്കുന്ന ഒരു തീരദേശ പഞ്ചായത്താണ് അഞ്ചുതെങ്ങ്.നിലവിൽ ലാർജ് ക്ലസ്റ്ററായി പ്രഖ്യാപിച്ചിട്ടുള്ള ഇടമാണ് അഞ്ചുതെങ്ങ്. എന്നിട്ടും അഞ്ചുതെങ്ങിൽ പരിശോധനയുടെ എണ്ണം വളരെ കുറവാണ്. കഴിഞ്ഞ ദിവസം അഞ്ചുതെങ്ങിൽ രണ്ടു പേർ കോവിഡ് ബാധിച്ചു മരിച്ചു. ജൂഡി ഇഗ്നേഷ്യസ്, പോൾ ജോസഫ് എന്നിവരാണു മരിച്ചത്. മരണശേഷം നടത്തിയ പരിശോധനയിലാണ് ഇവർക്ക് രോഗം സ്ഥിരീകരിച്ചത്. ഇതിന് പിന്നാലെയാണ് മേഖലയിൽ പരിശോധനകളുടെ എണ്ണം കൂട്ടാൻ തീരുമാനിച്ചത്.

രോഗം വരാൻ സാധ്യതയുള്ളവരിലേക്ക് കേന്ദ്രീകരിച്ച് മേഖലയിൽ ദിനംപ്രതി അമ്പത് ടെസ്റ്റുകളോളം ആണ് നടത്തിയിരുന്നത്. എന്നാൽ ഇത് കൂട്ടിയപ്പോഴാണ് കൂടുതൽ രോഗികളെ കണ്ടെത്തിയത്. അതായത് പരിശോധിക്കുന്നവരിലപ്പുറത്തേക്ക് ഈ മേഖലയിൽ രോഗവ്യാപനം നടന്നിട്ടുണ്ടെന്നതിന് വ്യക്തമായ സൂചനയാവുകയാണ് അഞ്ചുതെങ്ങിലെ ഫലങ്ങൾ.

കഴിഞ്ഞ ദിവസം തിരുവനന്തപുരത്തെ തീരദേശക്ലസ്റ്ററുകളിൽ രോഗവ്യാപനം കുറയുന്നുവെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. എന്നാൽ ആശങ്ക പൂർണമായും ഒഴിവായ സാഹചര്യമില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. എന്നാൽ ഇന്ന് കൂടുതൽ പരിശോധനകളിലൂടെ കൂടുതൽ ക്ലസ്റ്ററുകൾ രൂപപ്പെട്ടതിനാൽ, അതീവജാഗ്രത തുടരണമെന്ന് തന്നെയാണ് വ്യക്തമാകുന്നത്. ഒപ്പം കഴിഞ്ഞ ദിവസങ്ങളിൽ ഏറ്റവും കൂടുതൽ മരണങ്ങളും തിരുവനന്തപുരത്ത് റിപ്പോർട്ട് ചെയ്തത് അഞ്ചുതെങ്ങിൽ നിന്നാണ് എന്നതും ശ്രദ്ധേയമാണ്.ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിൽ നാലിലൊന്ന് പേർക്കേ രോഗമുള്ളൂ എന്നത് ചെറിയ ആശ്വാസമാണെങ്കിലും ട്രിപ്പിൾ ലോക്കിട്ടിട്ടും ഈ നിരക്കിൽത്തന്നെ രോഗവ്യാപനമുണ്ട് എന്നത് വളരെ ഗൗരവമർഹിക്കുന്ന വിഷയമായി കാണേണ്ടി വരും.

പാറശ്ശാല, നെയ്യാറ്റിൻകര ഉൾപ്പടെയുള്ള മേഖലകളിൽ രോഗികളുടെ എണ്ണം കൂടുന്നത്, ഇവിടെയുള്ള ക്ലസ്റ്ററുകളിൽ പരിശോധനയുടെ എണ്ണം കൂട്ടേണ്ടതിന്‍റെ ആവശ്യകതയാണ് കാണിക്കുന്നത്. ഒപ്പം, കൂടുതൽ ക്ലസ്റ്ററുകൾ ജില്ലയിൽ രൂപപ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കുകയും ചെയ്യേണ്ടി വരും.

You might also like

-