അഞ്ചു വയസ്സുകാരന്റെ വെടിയേറ്റ് മൂന്നു വയസ്സുകാരിക്ക് ദാരുണാന്ത്യം

വിഡിയോ കണ്ടുകൊണ്ടിരിക്കെ 30 വയസ്സുള്ള അമ്മ സ്വന്തം വീട്ടിൽ വച്ചു കുട്ടിയുടെ വെടിയേറ്റു മരിച്ച സംഭവം യുഎസിൽ രണ്ടു ദിവസം മുൻപ് റിപ്പോർട്ട് ചെയ്തിരുന്നു.

0

മിനിസോട്ട/യു എസ് : അഞ്ചു വയസ്സുകാരൻ വെടിയേറ്റ് മൂന്നു വയസ്സുകാരിമരിച്ചു . യുഎസിലെ മിനിസോട്ടയിൽ വീട്ടിനുള്ളിൽ വച്ചാണു സംഭവം. വിവരം അറി‍​ഞ്ഞെത്തിയ പാരാമെഡിക്കൽസ് കുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആൺകുട്ടിക്ക് തോക്ക് എവിടെ നിന്ന് ലഭിച്ചെന്ന് പൊലീസ് അന്വേഷിക്കുകയാണ്.വിഡിയോ കണ്ടുകൊണ്ടിരിക്കെ 30 വയസ്സുള്ള അമ്മ സ്വന്തം വീട്ടിൽ വച്ചു കുട്ടിയുടെ വെടിയേറ്റു മരിച്ച സംഭവം യുഎസിൽ രണ്ടു ദിവസം മുൻപ് റിപ്പോർട്ട് ചെയ്തിരുന്നു. ഈ വർഷം തന്നെ കുട്ടികൾ ഉൾപ്പെട്ട 239 വെടിവയ്പ്പുകളാണ് ഇവിടെ റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഇതിൽ 94 പേർക്കു ജീവൻ നഷ്ടപ്പെടുകയും 157 പേർക്ക് പരുക്കേൽക്കുകയും ചെയ്തതായി നോൺ പ്രോഫിറ്റ് അഡ്വക്കേറ്റിങ് ഗൺ കൺട്രോൾ സംഘടന അറിയിച്ചു.

പല കേസുകളിലും മാതാപിതാക്കളുടെ അശ്രദ്ധയാണ് ഉണ്ടകളുള്ള തോക്ക് കുട്ടികളുടെ കൈയിൽ കിട്ടാൻ കാരണമെന്നും ഇക്കാര്യത്തിൽ കൂടുതൽ ശ്രദ്ധചെലുത്തേണ്ടതാണെന്നും തോക്കുകൾ സുരക്ഷിതമായി വയ്ക്കണമെന്നും അധികൃതർ പലതവണ വ്യക്തമാക്കിയിട്ടുളളതാണ്.

കഴിഞ്ഞ ദിവസ്സം ജോലിയുമായി ബന്ധപ്പെട്ട് വീഡിയോ കോളിലായിരുന്നപ്പോള്‍ പുറകില്‍ നിന്നും മകന്റെ വെടിയേറ്റ് മാതാവ് മരിച്ചിരുന്നു .ബുധനാഴ്ച വൈകീട്ട് ആള്‍ട്ട്‌മോങ്ങില്‍ ഉണ്ടായ ഈ സംഭവത്തില്‍ ജീവന്‍ നഷ്ടപ്പെട്ടത് 21കാരിയായ ഷമയലിന്‍ എന്ന യുവ മാതാവിനാണ്.വീഡിയോ കോളിലായിരുന്ന ഇവരുടെ പുറകില്‍ കുട്ടി തോക്കുമായി നില്‍ക്കുന്നത് സഹപ്രവര്‍ത്തകര്‍ വീഡിയോയില്‍ കണ്ടിരുന്നു. പിന്നീട് വെടിപൊട്ടുന്ന ശബ്ദവും ഷമയ പുറകോട്ട് വീഴുകയുമായിരുന്നു.
സംഭവ സ്ഥലത്ത് ഉടനെ പോലീസ് എത്തിയെങ്കിലും ഷമയായുടെ ജീന്‍ രക്ഷിക്കാനായില്ല.ഇവര്‍ക്ക് രണ്ട് ചെറിയ കുട്ടികളാണ് ഉണ്ടായിരുന്നതെന്നും, വെടിവെക്കുവാന്‍ ഉപയോഗിച്ച തോക്ക് കുട്ടികളുടെ പിതാവിന്റേതായിരുന്നുവെന്നും പോലീസ് പറഞ്ഞു. തോക്ക് പിന്നീട് പോലീസ് പിടിച്ചെടുത്തു. സംഭവസമയം പിതാവ് സ്ഥലത്തില്ലായിരുന്നു.

ലോഡഡ് ഗണ്‍ കുട്ടികള്‍ക്ക് ലഭിക്കാവുന്ന വിധം അലക്ഷ്യമായി ഇട്ടതാണ് തോക്ക് ലഭിക്കുന്നതിന് ഇടയാക്കുന്നതും ഇത്തരം അനിഷ്ട സംഭവങ്ങള്‍ക്ക് കാരണമാകുന്നതെന്നും. സംഭവത്തെ കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. അലക്ഷ്യമായി നിറ തോക്ക് ലോക്ക് ചെയ്യാതെ വെച്ച പിതാവിനെതിരെ കേസ്സെടുക്കണമോ എന്ന് തീരുമാനിച്ചില്ലെന്നും വീട്ടിലുണ്ടായിരുന്ന മറ്റു കുട്ടിക്ക് പരിക്കൊന്നും സംഭവിച്ചിട്ടില്ല. കുട്ടികള്‍ ഇപ്പോള്‍ മറ്റു കുടുംബാംഗങ്ങളുടെ സംരക്ഷണത്തിലാണ്.

You might also like

-