സിറോ മലബാർ സഭയിൽ ഏകീകൃത കുർബാന ക്രമം ഇന്ന് മുതൽ നിലവിൽ വരും

സഭയുടെ ആസ്ഥാന കാര്യാലയമായ മൗണ്ട് സെന്റ് തോമസിൽ രാവിലെ 10 മണിക്കാണ് മേജർ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി കുർബാന അർപ്പിക്കുക.

0

കൊച്ചി | സിറോ മലബാർ സഭയിൽ ഏകീകൃത കുർബാന ക്രമം ഇന്ന് മുതൽ നിലവിൽ വരും. സഭാ ആസ്ഥാനത്ത് കർദിനാൾ മാർജോർജ് ആലഞ്ചേരി കുർബാന അർപ്പിക്കും. സഭയിൽ നിലവിലുണ്ടായിരുന്ന രണ്ട് വ്യത്യസ്ത കുർബാനയർപ്പണ രീതികൾ സംയോജിപ്പിച്ചാണ് ഏകീകൃത കുർബാന അർപ്പണ രീതി തയാറാക്കിയിരിക്കുന്നത്. ഇതനുസരിച്ച് കുർബാനയിൽ വിശ്വാസപ്രമാണം മുതൽ ദിവ്യകാരുണ്യ സ്വീകരണം വരെയുള്ള ഭാഗം അൾത്താരാഭിമുഖമായിട്ടായിരിക്കും അർപ്പിക്കുക. ബാക്കി ഭാഗം ജനാഭിമുഖവും. കുർബാനയിലെ പല പ്രാർഥനകളിലും കാലോചിത പരിഷ്‌കാരങ്ങൾ വരുത്തിയിട്ടുണ്ട്. വർഷങ്ങൾ നീണ്ട എതിർപ്പുകൾക്കും ചർച്ചകൾക്കും ഒടുവിലാണ് സിറോ മലബാർ സഭയിൽ ഏകീകൃത കുർബാന ക്രമം നടപ്പാക്കുന്നത്. സഭയുടെ ആസ്ഥാന കാര്യാലയമായ മൗണ്ട് സെന്റ് തോമസിൽ രാവിലെ 10 മണിക്കാണ് മേജർ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി കുർബാന അർപ്പിക്കുക.

ജനാഭിമുഖ കുർബാനയുമായി മുന്നോട്ടുപോകുമെന്ന ശക്തമായ നിലപാട് ഒരു വിഭാഗം സ്വീകരിച്ചതോടെയാണ് പ്രതിഷേധം മുന്നിൽ കണ്ട് സെന്റ് മേരീസ് ബസലിക്കയിൽ കുർബാന അർപ്പിക്കുന്നതിൽ നിന്ന് കർദിനാൾ പിന്മാറിയത്. പാലക്കാട്, തൃശൂർ, ചങ്ങനാശ്ശേരി, താമരശ്ശേരി അതിരൂപതകളും പരിഷ്‌കരിച്ച കുർബാനക്രമം നടപ്പാക്കുമെന്ന് അറിയിച്ചിട്ടുണ്ട്. മെത്രാപ്പൊലീത്തൻ വികാരി ബിഷപ്പ് ആന്റണി കരിയിൽ മാർപ്പാപ്പയുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷമാണ് ഏകീകൃത കുർബാനക്രമം എറണാകുളം -അങ്കമാലി അതിരൂപതയിൽ നടപ്പാക്കില്ലെന്ന് അറിയിച്ചത്. ഫരീദാബാദ് രൂപതയും ജനാഭിമുഖ കുർബാന തുടരുമെന്ന് അറിയിച്ചിട്ടുണ്ട്.

എന്നാൽ എറണാകുളം- അങ്കമാലി അതിരൂപതയിൽ നിലവിലുള്ള ജനാഭിമുഖ കുർബാന തുടരും. മെത്രാപൊലീത്ത ആന്റണി കരിയിൽ വിശ്വാസികളുടെ പ്രതിഷേധം വത്തിക്കാനെ അറിയിച്ചതോടെയാണ് ജനാഭിമുഖ കുർബാന തുടരാൻ അനുമതി ലഭിച്ചതായി അറിയിച്ചു മാർ ആന്റണി കരിയിൽ രംഗത്തുവന്നത് .
ഇതു സംബന്ധിച്ച എറണാകുളം അങ്കമാലി ബിഷപ്പ് സർക്കുലർ ഇറക്കുകയും ചെയ്തിരുന്നു . അതിരൂപതയിൽ ജനാഭിമുഖ കുർബാന തന്നെ തുടരാൻ വത്തിക്കാൻ ഇളവ് നൽകിയെന്നും പരിഷ്കരിച്ച കുബാന നടത്തില്ലെന്നുമായിരുന്നു സർക്കുലർ. സിനഡ് തീരുമാനത്തിനെതിരായ ബിഷപ്പിന്ർറെ സർക്കുലർ സഭാ നേതൃത്വത്തെ അമ്പരപ്പിച്ചു . തൊട്ട് പിന്നാലെ ഇങ്ങനെ ഒരു അറയിപ്പും തങ്ങൾക്കില്ലെന്നും പുതുക്കിയ കുർബാന സിറോ മലബാർ സഭയിൽ നടപ്പാക്കുമെന്നും കർദ്ദിനാളും അറയിച്ചു. ഇതോടെ പൗരസ്ത്യ തിരുസംഘം നൽകിയ കത്തിന്‍റെ പകർപ്പ് പുറത്ത് വിട്ട് ഒരു വിഭാഗം കർദിനാളിനെതിരായ മറുപടി നൽകി. മെത്രോപ്പാലിത്തൻ വികാരിയ്ക്ക് തന്നിൽ നിക്ഷ്പ്തമായി അധികാരം ഉപയോഗിച്ച് പുതുക്കിയ കുർബാന നടപ്പാക്കുന്നതിൽ നിന്ന് അതിരൂപതയക്ക് ഇളവ് നൽകാം എന്നാണ് പൗരസ്ത്യ തിരുസംഘം കത്തിലുള്ളത്.

പ്രതിഷേധം തുടരുന്നുണ്ടെങ്കിലും പുതുക്കിയ കുർബാനയുമായി മുന്നോട്ട് പോകാൻ തന്നെയാണ് കർദിനാളിന്‍റെ തീരുമാനം. എറണാകുളം സെന്‍റ് മേരീസ് കത്തിഡ്രലിന് പകരം നാളെ സഭാ ആസ്ഥാനമായ സെന്‍റ് മൗണ്ടിൽ പരിഷ്കരിച്ച കുർബാന അർപ്പിക്കാനാണ് ആലോചന.

You might also like

-