പ്രതീക്ഷിച്ചതിലും കൂടുതൽ നേട്ടങ്ങൾ യാത്രയിൽ ഉണ്ടായി. യാത്ര പൂർണമായി ലക്ഷ്യം കണ്ടു മുഖ്യമന്ത്രി

നവംബറിൽ ഒരാഴ്ച നീളുന്ന യു കെ എംപ്ലോയ്മെന്റ് ഫെസ്റ്റ് സംഘടിപ്പിക്കാൻ ഉദ്ദേശിക്കുന്നുണ്ട്. ആദ്യ പരിഗണന ആരോഗ്യ മേഖലയിലുള്ളവർക്കായിരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ആരോഗ്യ ഇതര മേഖലയിലെ പ്രൊഫഷണലുകൾക്കും യു കെ തൊഴിൽ കുടിയേറ്റം സാധ്യമാകുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.പ്രളയമാപ്പിങ്ങിൽ സാങ്കേതിക ഉപദേശം നൽകാമെന്ന് നോർവീജിയൻ ജിയോ ടെക്നിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഉറപ്പ് നൽകിയതായി മുഖ്യമന്ത്രി പിണറായി വിജയൻ. കൊച്ചിയെ ലോകത്തിലെ വലിയ മാരിടൈം ഹബ്ബാക്കി മാറ്റുകയാണ് സർക്കാർ ലക്ഷ്യം.

0

തിരുവനന്തപുരം | സംസ്ഥാനത്തിൻ്റെ വികസനം മുൻനിർത്തിയായിരുന്നു വിദേശയാത്രയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രതീക്ഷിച്ചതിലും കൂടുതൽ നേട്ടങ്ങൾ യാത്രയിൽ ഉണ്ടായി. യാത്ര പൂർണമായി ലക്ഷ്യം കണ്ടുവെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
പ്രതീക്ഷയിൽ കവിഞ്ഞ നേട്ടങ്ങൾ ഉണ്ടാക്കാനായി. ഗ്രഫീൻ അടിസ്ഥാനമാക്കിയുള്ള പദ്ധതികൾ കേരളത്തിൽ നടപ്പാക്കാൻ ഉൾപ്പടെ തീരുമാനമായതായും മുഖ്യമന്ത്രി അറിയിച്ചു.ലോകകേരള സഭ മേഖല സമ്മേളനത്തില്‍ 10 യൂറോപ്യൻ രാജ്യങ്ങളുടെ പ്രാതിനിധ്യം ഉണ്ടായിരുന്നു.ഉന്നത വിദ്യാഭ്യാസ മേഖലയുടെ ഹബ്ബാക്കി കേരളത്തിനെ മാറ്റാൻ ഉതകുന്ന സഹായങ്ങൾ ലഭ്യമായി. കേരളത്തിൽ നിന്നും യു കെയിലേക്ക് തൊഴിൽ കുടിയേറ്റത്തിനുള്ള അനുമതി ലഭ്യമായതായും മുഖ്യമന്ത്രി വ്യക്തമാക്കി.
നവംബറിൽ ഒരാഴ്ച നീളുന്ന യു കെ എംപ്ലോയ്മെന്റ് ഫെസ്റ്റ് സംഘടിപ്പിക്കാൻ ഉദ്ദേശിക്കുന്നുണ്ട്. ആദ്യ പരിഗണന ആരോഗ്യ മേഖലയിലുള്ളവർക്കായിരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ആരോഗ്യ ഇതര മേഖലയിലെ പ്രൊഫഷണലുകൾക്കും യു കെ തൊഴിൽ കുടിയേറ്റം സാധ്യമാകുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.പ്രളയമാപ്പിങ്ങിൽ സാങ്കേതിക ഉപദേശം നൽകാമെന്ന് നോർവീജിയൻ ജിയോ ടെക്നിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഉറപ്പ് നൽകിയതായി മുഖ്യമന്ത്രി പിണറായി വിജയൻ. കൊച്ചിയെ ലോകത്തിലെ വലിയ മാരിടൈം ഹബ്ബാക്കി മാറ്റുകയാണ് സർക്കാർ ലക്ഷ്യം.
ശുദ്ധജലത്താൽ സമൃദ്ധമായ നാട് ലക്ഷ്യമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. നോർവേ മാതൃക ഇത്തരം കാര്യത്തിൽ ഉപയോഗിക്കും.ആരോഗ്യ, വയോജന പരിപാലന രംഗത്തും ഫിൻലൻ്റുമായി പരസ്പര സഹകരണം തുടരുമെന്നും മുഖ്യമന്ത്രി അറിയിച്ചു.കേരളത്തിൽ നിന്നുള്ള വിദ്യാർത്ഥികളുടെയും, തൊഴിൽ അന്വേഷകരുടെയും കുടിയേറ്റം സുഗമമാക്കുമെന്ന് ഫിൻലൻറ് ഉറപ്പ് നൽകിയിട്ടുണ്ട്.ആരോഗ്യ മേഖലയിലുള്ളവർക്ക് ഫിൻലൻറിൽ വലിയ സാധ്യതയാണുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം സർക്കാർ സംഘം നടത്തിയ വിദേശ പര്യടനം പ്രതീക്ഷിച്ചതിലും വലിയ വിജയമായിരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി.ലക്ഷ്യമിട്ടതിലും വളരെയേറെ കാര്യങ്ങൾ വിദേശയാത്രയിലൂടെ സാധ്യമായി.

മുഖ്യമന്ത്രിയുടെ വാക്കുകൾ –

വിദേശയാത്രയെക്കുറിച്ച് വിശദീകരിക്കാനാണ് ചീഫ് സെക്രട്ടറിയേയും കൂട്ടി ഇന്ന് മാധ്യമങ്ങൾക്ക് മുന്നിലെത്തുന്നത്. ‍ഞങ്ങളുടെ പ്രിയങ്കരനായ കോടിയേരി ബാലകൃഷ്ണൻ്റെ വിയോഗം മൂലം മുൻനിശ്ചയിച്ചതിലും വൈകിയാണ് യാത്ര ആരംഭിച്ചത്. സംസ്ഥാനത്തിൻ്റെ മുന്നോട്ടുള്ള വികസനം മുൻനിര്‍ത്തിയാണ് ഇങ്ങനെയൊരു യാത്ര പദ്ധതിയിട്ടത്. അഭിമാനത്തോടെ പറയട്ടെ ലക്ഷ്യമിട്ടതിലും കൂടുതൽ ഗുണഫലങ്ങൾ ഈ യാത്ര കൊണ്ട് സംസ്ഥാനത്ത് സ്വായത്തമായിട്ടുണ്ട്. പഠനഗവേഷണ മേഖലകളിലെ സഹകരണം, പുതിയ തൊഴിൽ സാധ്യതകൾ, പ്രവാസിക്ഷേമം, മലയാളി സമൂഹവുമായുള്ള ആശയവിനിമയം, കൂടുതൽ നിക്ഷേപകരെ ആകര്‍ഷിക്കൽ ഇതൊക്കെയായിരുന്നു സന്ദര്‍ശനത്തിൻ്റെ പ്രധാന ലക്ഷ്യങ്ങൾ. ഇക്കാര്യത്തിലെല്ലാം പ്രതീക്ഷയിൽ കവിഞ്ഞ നേട്ടങ്ങളുണ്ടാക്കാൻ സാധിച്ചു.

നാളെയുടെ പദാര്‍ത്ഥമെന്ന് ശാസ്ത്രലോകം വിശേഷിപ്പിക്കുന്ന ഗ്രാഫീൻ അടിസ്ഥാനമാക്കിയുള്ള പദ്ധതികൾ കേരളത്തിൽ നടപ്പാക്കുന്നതടക്കമുള്ള കാര്യങ്ങൾ യാത്രയിൽ തീരുമാനമായി. ഫിൻലൻഡ്, നോര്‍വ്വേ, യുകെ എന്നിവിടങ്ങളിലാണ് ഔദ്യോഗിക സംഘം സന്ദര്‍ശിച്ചത്. യുകെയുടെ ഭാഗമായ വെയ്ൽസിലും കൂടിക്കാഴ്ചകളുണ്ടായിരുന്നു. പി.രാജീവ്, വി ശിവൻകുട്ടി, വീണ ജോര്‍ജ്ജ് എന്നീ മന്ത്രിമാരും ചീഫ് സെക്രട്ടറി വിപി ജോയ് അടക്കമുള്ള ഉദ്യോഗസ്ഥരും പ്ലാനിംഗ് ബോര്‍ഡ് ഉപാധ്യക്ഷൻ പ്രൊഫ. വികെ രാമചന്ദ്രനും സംഘത്തിലുണ്ടായിരുന്നു.

ലോകകേരളസഭയുടെ യൂറോപ്യൻ – യുകെ മേഖലാ സമ്മേളനത്തിൽ ഒക്ടോബര്‍ ഒൻപതിന് പങ്കെടുത്തു. പത്ത് യൂറോപ്യൻ രാജ്യങ്ങളുടെ പ്രാതിനിധ്യം യോഗത്തിലുണ്ടായി. വിദേശത്തെ മലയാളി പ്രൊഫഷണലുകളുടെ സേവനം കേരളത്തിന് ഉപയോഗിക്കാനുള്ള വഴികൾ യോഗത്തിൽ ചര്‍ച്ചയായി. സമ്മേളനത്തിൽ ഉരുതിരിഞ്ഞ നിര്‍ദേശങ്ങൾ ലോകകേരളസഭയിൽ ചര്‍ച്ച ചെയ്യും. കേരളത്തിലെ ആരോഗ്യ പ്രവർത്തകർക്കും സോഷ്യൽ വർക്കർമാർക്കും യുകെ കുടിയേറ്റം എളുപ്പമാക്കാൻ ചർച്ചകളുണ്ടായി.

ആരോഗ്യമേഖലയിലെ പ്രൊഫഷണലുകൾക്ക് കുടിയേറ്റം സാധ്യമാകാൻ നോര്‍‍ക്ക വഴി അവസരമൊരുക്കും. ഇതിനായി അവിടുത്തെ ഏജൻസികളുമായി നോര്‍ക്ക ധാരണാപത്രം ഒപ്പു വച്ചു. കേന്ദ്രവിദേശകാര്യമന്ത്രാലയത്തിൻ്റെ അംഗീകാരവും ഇതിനുണ്ട്. 3000 ഒഴിവുകളിലേക്ക് അടുത്ത മാസം മലയാളികൾക്ക് ഇതിലൂടെ അവസരം ഒരുങ്ങും. ഒപ്പുവച്ച കരാര്‍ പ്രകാരം നഴ്സിംഗ് പ്രൊഫഷണലുകളെ കൂടാതെ ഇതരമേഖലയിലെ പ്രൊഫഷണലുകൾക്കും യുകെ കുടിയേറ്റം സാധ്യമാവും. അഭിമുഖ പരീക്ഷയിൽ മികച്ച പ്രകടനം കാഴ്ച വയ്ക്കുന്നവര്‍ക്ക് ഐഇഎൽടിസ് അടക്കമുള്ളവ ഇല്ലാതെ തന്നെ നോര്‍ക്ക റൂട്ട്സ് വഴി ഓഫര്‍ ലെറ്റര്‍ നൽകും. ലെറ്റര്‍ ലഭിച്ച ശേഷം ഈ പരീക്ഷ പാസായാൽ മതി. ഇനിയും അന്താരാഷ്ട്രതലത്തിൽ ആരോഗ്യപ്രവര്‍ത്തകര്‍ക്കുള്ള ഒട്ടനവധി തൊഴിൽ സാധ്യതകളുണ്ട്. കൊവിഡാനന്തരം ആ സാധ്യത പലമടങ്ങ് വര്‍ധിച്ചു. ഈ തൊഴിലവസരങ്ങൾ പരമാവധി വര്‍ധിപ്പിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. മനുഷ്യതട്ടിപ്പും, വിസാ തട്ടിപ്പും അടക്കമുള്ള പ്രശ്നങ്ങൾ നാം നേരിടുണ്ട്. ഇതു തടയാൻ ഓപ്പറേഷൻ ശുഭയാത്ര എന്ന പ്രത്യേക പദ്ധതി സംസ്ഥാനത്ത് അരംഭിച്ചിട്ടുണ്ട്.

യുകെ സര്‍ക്കാരുമായി ആരോഗ്യ മേഖലയിൽ സഹകരത്തിനുള്ള കരാറിൽ നോര്‍ക്ക ഒപ്പുവച്ചിട്ടുണ്ട്. വിദേശകാര്യമന്ത്രാലയം നിര്‍ദേശിച്ച ഭേദഗതികളോടെയാണ് ഈ കരാര്‍ ഒപ്പുവച്ചിരിക്കുന്നത്

പ്രമുഖ സംരംഭകരായ ഹിന്ദുജ ഗ്രൂപ്പുമായി ചര്‍ച്ച നടത്തിയിരുന്നു. കേരളത്തിൽ നിക്ഷേപം നടത്താൻ അവര്‍ സന്നദ്ധത അറിയിച്ചു. ഇലക്ട്രിക് വാഹന നിര്‍മ്മാണത്തിന് കേരളത്തിൽ ഫാക്ടറി തുടങ്ങണമെന്ന് അവര്‍ അഭ്യര്‍ത്ഥിച്ചു. മാരിടൈം ക്ലസ്റ്ററിനായി നോർവെയുടെ സഹായ വാഗ്ദാനം ലഭിച്ചിട്ടുണ്ട്. ലോകസമാധാന സമ്മേളനം കേരളത്തിൽ സംഘടിപ്പിക്കാൻ നോബൽ പീസ് സെൻ്റർ താത്പര്യമറിയിച്ചിട്ടുണ്ട്. ടെക്നോളജി രംഗത്തെ പ്രമുഖ കമ്പനിയായ നോക്കിയയുടെ ആസ്ഥാനത്തും സന്ദര്‍ശനം നടത്തി.

തുരങ്ക പാത നിർമ്മാണത്തിലെ നോർവേ മാതൃക കേരളത്തിലും നടപ്പാക്കും വയനാട് തുരങ്കപ്പാത നിര്‍മ്മാണത്തിലടക്കം ഈ മാതൃക നടപ്പാക്കാൻ സാധിക്കുമോ എന്ന് പരിശോധിക്കും. സംസ്ഥാനത്ത് ഭക്ഷ്യ സംസ്കാര ഗവേഷണ കേന്ദ്രം സ്ഥാപിക്കുന്നതിന് നോർവേ കമ്പനി സന്നദ്ധത അറിയിച്ചിട്ടുണ്ട്. അടുത്ത നാല് വര്‍ഷത്തിൽ തങ്ങളുടെ രാജ്യത്ത് പതിനായിരം നഴ്സ് ജീവനക്കാരെ വേണ്ടി വരുമെന്നാണ് ഫിൻലൻഡ് സര്‍ക്കാര്‍ അറിയിച്ചിട്ടുള്ളത്. കേരളത്തിൽ നിന്നുള്ള ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ഇവിടെ തൊഴിൽ അവസരം ലഭ്യമാക്കാൻ വേണ്ട നടപടി സ്വീകരിക്കും. കേരളത്തിൽ നിന്ന് വിദ്യാർത്ഥികളുടേയും തൊഴിലന്വേഷകരുടേയും ഫിൻലൻഡ് കുടിയേറ്റം എളുപ്പമാക്കാൻ ചർച്ച നടത്തി.

You might also like

-