മുല്ലപെരിയാർ അണക്കെട്ടിലെ മരംമുറി അനുമതി സംസ്ഥാന സർക്കാർ തുടക്കത്തിലേ അറിഞ്ഞിരുന്നു

കേരള- തമിഴ്‌നാട് ഉദ്യോഗസ്ഥർ ബേബി ഡാം പരിസരത്ത് മുറിച്ചു മാറ്റേണ്ട മരങ്ങളുടെ കണക്കെടുക്കാൻ സംയുക്ത പരിശോധന നടത്തിയിരുന്നു .23 മുന്ന് മരങ്ങൾ മുറിച്ചു നീക്കാൻ അനുമതി ആവശ്യപ്പെട്ടുള്ള തമിഴ്‌നാടിന്റെ അപേക്ഷയിൽ ബേബി ഡാം ബലപ്പെടുത്തുന്നതിന് 15 മരങ്ങൾ മുറിക്കണമെന്ന് സംയുക്ത പരിശോധനയിൽ കണ്ടെത്തുകയായിരുന്നു

0

തേക്കടി | മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് 152 അടി ആകുന്നതിന് ബേബി ഡാം ബീലപ്പെടുത്താൻ . ബേബി ഡാമിന് സമീപ നിലക്കുന്ന മരങ്ങൾ മുറിച്ചു നീക്കന്ന കാര്യം സംസ്ഥാന സർക്കാർ അറിയിച്ചിരുന്നു . മരംമുറിക്ക്ജൂ അനുമതി തേടിക്കൊണ്ട് തമിഴ് നാട് പൊതു മരാമത്ത് വകുപ്പ കേരളം സർക്കാരിന് നൽകിയ അപേക്ഷയിൽ ജൂ ൺ 11 ന് കേരള- തമിഴ്‌നാട് ഉദ്യോഗസ്ഥർ ബേബി ഡാം പരിസരത്ത് മുറിച്ചു മാറ്റേണ്ട മരങ്ങളുടെ കണക്കെടുക്കാൻ സംയുക്ത പരിശോധന നടത്തിയിരുന്നു .23 മുന്ന് മരങ്ങൾ മുറിച്ചു നീക്കാൻ അനുമതി ആവശ്യപ്പെട്ടുള്ള തമിഴ്‌നാടിന്റെ അപേക്ഷയിൽ ബേബി ഡാം ബലപ്പെടുത്തുന്നതിന് 15 മരങ്ങൾ മുറിക്കണമെന്ന് സംയുക്ത പരിശോധനയിൽ കണ്ടെത്തുകയായിരുന്നു സംയുക്ത സമര സമിതിയുടെ റിപ്പോർട്ട് തുടർ നടപടിക്കായി കേരളത്തിന്റെ വനം വകുപ്പിൽ നിന്ന് അനുമതി നേടാൻ ഓൺലൈൻ അപേക്ഷ നൽകിയിരുന്നു. ഇങ്ങനെ കേരളത്തിന് കത്തയച്ചത് മേൽനോട്ട സമിതി അധ്യക്ഷൻ ഗുൽഷൻ രാജാണ്. ജലവിഭവ സെക്രട്ടറി ടി.കെ ജോസിന് സെപ്തംബർ മൂന്നിനാണ് കത്ത് നൽകിയിരുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് സർക്കാർ തുടർ നടപടിയെടുത്തത്. എന്നാൽ മരംമുറിക്കുന്നത് അറിഞ്ഞില്ലെന്ന് വനംവകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ പിന്നീട് പറഞ്ഞിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനും നടപടി അറിഞ്ഞില്ലെന്നും മന്ത്രി പറഞ്ഞു.

 മരം മുറിക്കാനുള്ള അനുമതി തേടി ഓൺലൈൻ അപേക്ഷയും നൽകിയിരുന്നു. മേൽനോട്ട സമിതി അദ്ധ്യക്ഷൻ ഗുൽഷൻ രാജാണ് കേരളത്തിന് കത്തയച്ചത്. ഈ കത്തിലാണ് വിവരങ്ങൾ ഉള്ളത്.എർത്ത് ഡാമും ബലപ്പെടുത്തണമെന്ന് കത്തിൽ ആവശ്യപ്പെടുന്നു. ഇതിന് പുറമെ അപ്രോച് റോഡിൽ അറ്റകുറ്റപ്പണി നടത്തണമെന്നും ആവശ്യപ്പെടുന്നു.ജലവിഭവ സെക്രട്ടറി ടി.കെ ജോസിന് സെപ്തംബർ മൂന്നിനാണ് കത്ത് നൽകിയുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ സർക്കാർ തുടർ നടപടിയും സ്വീകരിച്ചു.

സംഭവം വിവാദമായതോടെ നിലവിൽ മരം മുറിക്കാനുള്ള ഉത്തരവ് റദ്ദാക്കാനാകുമോയെന്ന് എജിയോട് സർക്കാർ നിയമോപദേശം തേടിയിരിക്കുകയാണ്. ഉത്തരവ് ഉദ്യോഗസ്ഥരുടെ വീഴ്ചയാണെന്നായിരുന്നു സംസ്ഥാന സർക്കാർ വാദിച്ചിരുന്നു. എം.കെ സ്റ്റാലിൻ നന്ദിയറിയിച്ച് കത്തെഴുതിയപ്പോഴാണ് കാര്യം അറിഞ്ഞതെന്നും സർക്കാർ അവകാശപ്പെട്ടിരുന്നു. എന്നാൽ മേൽനോട്ട സമിതി അധ്യക്ഷൻ എഴുതിയ കത്ത് പുറത്തുവന്നതോടെ ഇത് പൊളിഞ്ഞിരിക്കുകയാണ്. അധ്യക്ഷൻ കത്തെഴുതിയോടെയാണ് ടി.കെ ജോസ് തുടർനടപടി സ്വീകരിച്ച് മരം മുറിക്കുന്നതിലേക്ക് എത്തിയത്. ഈ ഉത്തരവ് ഇറങ്ങിയതോടെ മുല്ലപ്പെരിയാറിൽ പുതിയ ഡാം വേണമെന്ന ആവശ്യത്തെ കോടതിയിൽ ചോദ്യചെയ്യപ്പെടാൻ ഇടയാക്കും.

അതിനിടെ, ബേബി ഡാമും എർത്ത് ഡാമും ശക്തിപ്പെടുത്തണമെന്ന് കേന്ദ്രജലവിഭവ വകുപ്പ് ജോയിൻറ് സെക്രട്ടറിയും കേരളത്തി നിർദേശം നൽകി കത്തെഴുതിയിട്ടുണ്ട്. ഡാമിലേക്കുള്ള റോഡ് നവീകരിക്കണമെന്നും തമിഴ്‌നാടിന്റെ അപേക്ഷ പരിഹനിച്ചാണ് കേന്ദ്രത്തിന്റെ നടപടി .

You might also like

-