വിവാദപരമ്പരകൾക്കിടെ രണ്ടാം പിണറായി സർക്കാർ ഇന്ന് മൂന്നാം വർഷത്തിലേക്ക്

0

തിരുവനന്തപുരം| ഇടതു സർക്കാരിനെതിരെ വിവാദപരമ്പരകൾക്കിടെ രണ്ടാം പിണറായി സർക്കാർ ഇന്ന് മൂന്നാം വർഷത്തിലേക്ക്. ചുറ്റുപാടുമുള്ള സമാധാനം, കൃത്യമായി ലഭിക്കുന്ന റേഷന്‍, മിതമായ നിരക്കില്‍ സര്‍ക്കാര്‍ പൊതുവിതരണ സ്ഥാപനങ്ങളില്‍ നിത്യോപയോഗ സാധനങ്ങള്‍, മരുന്നും ചികിത്സയും ഉറപ്പുവരുത്തുന്നു, നഴ്സറി മുതല്‍ ഉന്നത വിദ്യാഭ്യാസം വരെയുള്ള മികച്ച നിലവാരം, മികച്ച റോഡുകളും പാലങ്ങളും, ഗതാഗത സൗകര്യം, തൊഴില്‍, വിനോദം, ഇതാണ് രണ്ടു വര്‍ഷത്തെ സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങളുടെ ചുരുക്കം എന്നിവയാണ് സർക്കാർ ഉയർത്തിക്കാട്ടുന്നത് . കിടപ്പാടമില്ലാത്ത ജനലക്ഷങ്ങള്‍ക്ക് അടച്ചുറപ്പുള്ളവീട് നല്‍കുന്ന ലൈഫ് ഭവനപദ്ധതി, 62 ലക്ഷം പേരുടെ കൈകളില്‍ പെന്‍ഷനുകള്‍ കൃത്യമായി എത്തിക്കുന്ന രാജ്യത്തെ ഏകസംസ്ഥാനം ഇവയെല്ലാം കേരളത്തെ മികച്ചതാക്കുന്നു.

അതേസമയം മുഖ്യമന്ത്രിയുടെ കുടുംബത്തിലേക്ക് വരെ അഴിമതി ആരോപണം ഉയരുന്നതിനിടെയാണ് വാർഷികം. അതേസമയം, വടക്ക് മുതൽ തെക്ക് വരെയുള്ള ആറുവരി പാതയുടെ അതിവേഗ നിർമ്മാണം അടക്കം സർക്കാർ ഉയർത്തിക്കാട്ടുന്നത് നിരവധി വികസനമാതൃകകളാണ്.ചരിത്രമായ ഭരണത്തുടർച്ച. കിറ്റെന്ന ഏറ്റവും ലഘുവായി പറയുന്ന കാരണത്തിനപ്പുറം തിളക്കമുണ്ടായിരുന്നു സ്വർണ്ണക്കടത്ത് കൊടുങ്കാറ്റ് അതിജീവിച്ചുള്ള പിണറായി സർക്കാരിന്‍റെ വിജയത്തിന്. പക്ഷെ അധികാരമേറ്റ് രണ്ട് വർഷം പിന്നിടുമ്പോഴും 2021 ലെ വിജയത്തിൻ്റെ ഹാംഗ് ഓവർ മാറാതെ സർക്കാർ. ആ വിജയം മാത്രം പറഞ്ഞ് എല്ലാ ആരോപണങ്ങളെയും വിമർശനങ്ങളെയും ഇന്നും നേരിടുന്നു. പുതിയ സർക്കാർ രണ്ട് വർഷം പിന്നിടുമ്പോൾ ആരോപണമുന ഏറ്റവുമധികം മുഖ്യമന്ത്രിക്ക് നേരെയാണ്.

മുൻപ് മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിക്കെതിരെയായിരുന്നു ഇതുവരെ ആരോപണങ്ങൾ. മകൻ്റെ ഭാര്യാപിതാവിൻ്റെ സ്ഥാപനത്തിലേക്കടക്കമാണ് ഇപ്പോൾ റോഡിലെ എ ഐ ക്യാമറ വിവാദത്തിൻ്റെ ഫോക്കസ്. അഴിമതി ലവലേശമില്ലെന്നാണ് അവകാശവാദം. പക്ഷെ ഉയരുന്ന ഓരോ ആരോപണങ്ങൾക്കും കൃത്യമായ മറുപടിയില്ലാത്തത് സർക്കാറിനെ സംശയ നിഴലിലാക്കുന്നു.ക്രമസമാധാനപാലനത്തിൽ നമ്പറുകളുടെ അവകാശവാദങ്ങളുണ്ടെങ്കിലും രണ്ട് വർഷം കേരളം ചർച്ച ചെയ്ത പ്രധാന സംഭവങ്ങളിലെല്ലാം പൊലീസ് പ്രതിക്കൂട്ടിലാണ്. പ്രതിഷേധങ്ങളെ വകമാറ്റി അതിവേഗപാതയൊരുക്കാൻ ശ്രമിച്ച സർക്കാറിനെ കെ റെയിലിൽ ജനങ്ങൾ തന്നെ മുട്ടുക്കുത്തിച്ചു. ക്യാപ്റ്റനിറങ്ങിയാൽ എതിരാളികളുടെ കുത്തകമണ്ഡലം പോലും പിടിക്കാമെന്ന ഇടത് ആത്മവിശ്വാസം തൃക്കാക്കരയിൽ തകർന്നു.കരുതലിൻ്റെ പേരിലായിരുന്നു ഭരണത്തുടർച്ച, പക്ഷെ മൂന്നാം വർഷത്തിലേക്ക് കടക്കുമ്പോൾ നികുതികൾ കുത്തനെ കൂട്ടിയതിൻ്റെ ദുരിതത്തിലാണ് ജനം. ഇന്ധനസെസ്, വെള്ളക്കരംകൂട്ടൽ ഉടൻ കൂടുന്ന വൈദ്യുതി നിരക്കും ജനങ്ങള്‍ക്ക് ദുരിതമാണ്. സാമ്പത്തിക പ്രതിസന്ധി മറികടക്കാനുള്ള സർക്കാർ നീക്കങ്ങളെല്ലാം കുടുംബ ബജറ്റിൻ്റെ താളം തെറ്റിക്കുന്നു.

You might also like

-