ഒമിക്രോൺ സ്ഥിരീകരിച്ച സ്ഥലങ്ങളിൽ രോഗികളുടെ എണ്ണം ഇരട്ടിയാകുന്നു.89 രാജ്യങ്ങളിൽ രോഗം ബാധ

പ്രതിരോധ ശേഷി കൂടിയ രാജ്യങ്ങളിൽ പോലും രോഗം അതിവേഗം വ്യാപിക്കുകയാണെന്ന ആശങ്കയും ലോകാരോഗ്യ സംഘടന പങ്കുവെച്ചു

0

ജനീവ: കോവിഡ് വൈറസിന്റെ പുതിയ വകഭേദം ഒമിക്രോൺ ലോകത്ത് വളരെ വേഗം വ്യാപിക്കുന്നുവെന്ന് ലോകാരോഗ്യ സംഘടന. ഒമിക്രോൺ സ്ഥിരീകരിച്ച സ്ഥലങ്ങളിൽ ഒന്നര മുതൽ മൂന്ന് ദിവസത്തിനുള്ളിൽ രോഗികളുടെ എണ്ണം ഇരട്ടിയാകുന്നു. ഇത് ആശങ്ക കൂട്ടുന്നുവെന്നും ഇതുവരെ 89 രാജ്യങ്ങളിൽ രോഗം സ്ഥിരീകരിച്ചുവെന്നും ലോകാരോഗ്യ സംഘടന അറിയിച്ചു.പ്രതിരോധ ശേഷി കൂടിയ രാജ്യങ്ങളിൽ പോലും രോഗം അതിവേഗം വ്യാപിക്കുകയാണെന്ന ആശങ്കയും ലോകാരോഗ്യ സംഘടന പങ്കുവെച്ചു. ഒമിക്രോൺ വകഭേദത്തിന്റെ തീവ്രത, അപകടശേഷി, വാക്‌സിൻ പ്രതിരോധം തുടങ്ങിയ കാര്യങ്ങളിൽ പഠനങ്ങൾ നടക്കുകയാണെന്നും കൂടുതൽ വിവരങ്ങൾ ഇനിയും ലഭ്യമാകേണ്ടതുണ്ടെന്നും ലോകാരോഗ്യ സംഘടന പറഞ്ഞു.

കൊറോണയുടെ ഡെൽറ്റ വേരിയന്റിനേക്കാൾ വ്യാപന ശേഷി കൂടുതലാണോ എന്നത് സംബന്ധിച്ചും പഠനം നടക്കുകയാണ്. രാജ്യത്ത് നിലവിലുള്ള കൊറോണ വാക്‌സിനുകൾ ഒമിക്രോൺ വകഭേദത്തിനെതിരെ എത്രത്തോളം ഫലപ്രദമാണെന്നതുൾപ്പെടെയുള്ള പ്രധാന ചോദ്യങ്ങൾക്ക് ഇതുവരെ ഉത്തരം ലഭിച്ചിട്ടില്ലെന്നും ലോകാരോഗ്യ സംഘടന പറഞ്ഞു. നവംബർ 26നാണ് ഒമിക്രോണിനെ കൊറോണയുടെ പുതിയ വകഭേദമായി ലോകാരോഗ്യ സംഘടന രേഖപ്പെടുത്തിയത്.

You might also like

-