നാദാപുരത്തെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയുടെ കൊലപാതകം വീഡിയോ ചിത്രീകരിച്ച മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്തു
ആദ്യം ലോക്കല്‍ പോലീസും പിന്നീട് ക്രൈംബ്രാഞ്ചും അബ്ദുല്‍ അസീസ് ആത്മഹത്യ ചെയ്തതാണെന്ന് കണ്ടെത്തി അവസാനിപ്പിച്ച കേസില്‍ പുനരന്വേഷണത്തില്‍ നിര്‍ണായക ഘട്ടത്തിലെത്തിയെന്ന സൂചനയാണ് അന്വേഷണസംഘം നല്‍കുന്നത്
കോഴിക്കോട് :നാദാപുരത്തെ പത്താം ക്ലാസ് വിദ്യാര്‍ത്ഥി അബ്ദുല്‍ അസീസിന്‍റെ മരണത്തിൽ നിര്‍ണായക നീക്കവുമായി അന്വേഷണ സംഘം. കൊലപാതക ദൃശ്യമെന്ന് സംശയിക്കുന്ന വീഡിയോ ചിത്രീകരിച്ച മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്തു. അസീസിനെ ആക്രമിക്കുന്ന ദിവസം വീട്ടിലുണ്ടായിരുന്ന പിതാവടക്കമുള്ളവരെ റൂറല്‍ എസ്.പി നേരിട്ട് ചോദ്യം ചെയ്തു. 10 ദിവസത്തിനകം ആത്മഹത്യയാണോ കൊലപാതകമാണോയെന്ന് വ്യക്തത വരുത്തുമെന്ന് എസ്.പി എ ശ്രീനിവാസ് മീഡിയവണ്ണിനോട് പറഞ്ഞു.
ആദ്യം ലോക്കല്‍ പോലീസും പിന്നീട് ക്രൈംബ്രാഞ്ചും അബ്ദുല്‍ അസീസ് ആത്മഹത്യ ചെയ്തതാണെന്ന് കണ്ടെത്തി അവസാനിപ്പിച്ച കേസില്‍ പുനരന്വേഷണത്തില്‍ നിര്‍ണായക ഘട്ടത്തിലെത്തിയെന്ന സൂചനയാണ് അന്വേഷണസംഘം നല്‍കുന്നത്. അബ്ദുല്‍ അസീസിന്‍റെ പിതാവിനേയും സഹോദരങ്ങളെയും ചോദ്യം ചെയ്തു. മര്‍ദ്ദിക്കുന്ന വീഡിയോ ചിത്രീകരിച്ച സഹോദരിയുടെ ഫോണ്‍പിടിച്ചെടുത്തിട്ടുണ്ട്.പോസ്റ്റുമാര്‍ട്ടം ചെയ്ത ഡോക്ടറുടെ മൊഴികൂടി എടുത്തതിന് ശേഷമേ ആത്മഹത്യയാണോ കൊലപാതകമാണോയെന്ന നിഗമനത്തില്‍ എത്താന്‍ കഴിയുവെന്ന് എസ്.പി പറഞ്ഞു.