33 ഉല്‍പ്പന്നങ്ങളുടെ ജിഎസ്ടി നിരക്ക് കുറയ്ക്കാന്‍ ജിഎസ്ടി കൗണ്‍സില്‍ തീരുമാനിച്ചു.

വീല്‍ചെയര്‍, സ്‌പോട്‌സ് ഉപകരണങ്ങള്‍, സിനിമ ടിക്കറ്റ്, 32 ഇഞ്ച് ടിവി തുടങ്ങിയവക്ക് വിലകുറയും. 6,000 കോടിയുടെ നികുതി ഇളവാണ് വരുത്തിയത്. അതേസമയം ലോട്ടറിക്ക് 28 ശതമാനം നികുതി നിരക്കാക്കാനുള്ള കേന്ദ്രം നീക്കം കേരളത്തിന് തിരിച്ചടിയാകും.

0

ദില്ലി: 33 ഉല്‍പ്പന്നങ്ങളുടെ ജിഎസ്ടി നിരക്ക് കുറയ്ക്കാന്‍ ജിഎസ്ടി കൗണ്‍സില്‍ തീരുമാനിച്ചു. കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‍ലിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന 31ാമത് ജിഎസ്ടി കൗണ്‍സില്‍ യോഗത്തിലാണ് തീരുമാനം. സാധാരണക്കാർക്ക് ആവശ്യമായ സാധനങ്ങളുടെ നികുതി കുറച്ചെന്ന് യോഗത്തിന് ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അരുണ്‍ ജെയ്റ്റ്‍ലി അഭിപ്രായപ്പെട്ടു.

ഉപഭോക്തൃ സംസ്ഥാനങ്ങളിലെ നികുതി വരുമാനത്തിൽ വലിയ വർദ്ദനയെന്ന് ധനമന്ത്രി പറഞ്ഞു. സിമന്‍റിന്‍റെയും മോട്ടോർ വാഹന ഉപകരണങ്ങളുടെ നികുതി കുറച്ചാൽ അത് വരുമാനത്തെ ബാധിക്കും. വീൽചെയർ ഉൾപ്പടെ ഭിന്നശേഷിയുള്ളവർക്ക് ആവശ്യമായ സാധനങ്ങളുടെ ജി എസ‌് ടി 28 ൽ നിന്ന് 5 ശതമാനമാക്കി കുറച്ചെന്നും അദ്ദേഹം വ്യക്തമാക്കി. ആരാധനാവശ്യത്തിന് പോകുന്നവരുടെ വിമാന ടിക്കറ്റുകളുടെ ജി എസ് ടി 5 ശതമാനമാക്കി ബിസിനസ് ക്ളാസിലും ചാർടേഡ് വിമാനങ്ങളിലും ആണെങ്കിൽ 12 ശതമാനമായിരിക്കും നികുതി.

26 ഉല്‍പ്പന്നങ്ങളുടെ നികുതി 18 ൽ നിന്ന് 12ഉം അഞ്ചും ശതമാനമായാണ് കുറയുന്നത്. ഏഴ് ഉത്പന്നങ്ങളുടെ ജിഎസ്ടി 28 ൽ നിന്ന് 18 ശതമാനമാക്കി കുറച്ചിട്ടുണ്ട്. അവശ്യസാധനങ്ങള്‍ക്കാണ് നികുതിയിളവ് അനുവദിച്ചിരിക്കുന്നത്. അതേസമയം നിരക്ക് കുറയ്ക്കുന്നത് രാഷ്ട്രീയ നേട്ടത്തിന് വേണ്ടിയാണെന്ന് കോൺഗ്രസ് ആരോപിച്ചു.

You might also like

-