മോർബിയിൽ തൂക്കുപാലം തകർന്നു വീണുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം 140 കടന്നു.

മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത.മരിച്ചവരില്‍ ഏറെയും സ്ത്രീകളും കുട്ടികളുമാണ്.. 170 ഓളം പേരെ രക്ഷപ്പെടുത്താൻ സാധിച്ചിട്ടുണ്ട്. ചിലരുടെ നില അതീവ ഗുരുതരമാണ്. അതേസമയം പാലം പുതുക്കിപ്പണിത കമ്പനിക്കെതിരെ ഐപിസി 304, 308, 114 വകുപ്പുകൾ പ്രകാരം കേസെടുത്തതായി സർക്കാർ വ്യക്തമാക്കി

0

അഹമ്മദാബാദ്| ഗുജറാത്തിലെ മോർബിയിൽ തൂക്കുപാലം തകർന്നു വീണുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം 140 കടന്നു. മാച്ചു നദിയ്ക്ക് കുറുകെയുള്ള പാലമാണ് തകർന്നു വീണത്.നദിയിൽ വീണ മറ്റുള്ളവര്‍ക്കായി പേർക്കായി തെരച്ചിൽ തുടരുകയാണ്. രക്ഷപ്പെടുത്തിയ എഴുപതിലധികം പേരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഇതില്‍ പലര്‍ക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത.മരിച്ചവരില്‍ ഏറെയും സ്ത്രീകളും കുട്ടികളുമാണ്.. 170 ഓളം പേരെ രക്ഷപ്പെടുത്താൻ സാധിച്ചിട്ടുണ്ട്. ചിലരുടെ നില അതീവ ഗുരുതരമാണ്. അതേസമയം പാലം പുതുക്കിപ്പണിത കമ്പനിക്കെതിരെ ഐപിസി 304, 308, 114 വകുപ്പുകൾ പ്രകാരം കേസെടുത്തതായി സർക്കാർ വ്യക്തമാക്കി. അപകടത്തെ കുറിച്ച് അന്വേഷിക്കാൻ സർക്കാർ എസ്ഐടി രൂപീകരിച്ചു. എഞ്ചിനീയറിങ് വിദഗ്ദ്ധരടക്കം സംഘത്തിലുണ്ടാക്കും.

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഗുജറാത്തിൽ നടത്താനിരുന്ന റോഡ് ഷോ റദ്ദാക്കി. മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ അപകടം നടന്ന സ്ഥലത്തെത്തി. ബ്രിട്ടീഷ് ഭരണകാലത്ത് 1879 ൽ മച്ഛു നദിക്ക് കുറുകെ നിർമ്മിച്ചതാണ് ഈ പാലം. അറ്റകുറ്റപ്പണികൾ കഴിഞ്ഞ് അഞ്ച് ദിവസം മുൻപാണ് ഇത് ജനത്തിന് തുറന്ന് കൊടുത്തത്. പിന്നാലെയുണ്ടായ വലിയ ദുരന്തം രാജ്യത്തിന് തന്നെ നോവായി മാറി.അപകടം നടക്കുന്ന സമയത്ത് അഞ്ഞൂറോളം പേർ പാലത്തിലുണ്ടായിരുന്നു. ദേശീയ ദുരന്ത നിവാരണ സേനയും നാവിക സേനയും നാട്ടുകാരുമടക്കം രക്ഷാപ്രവർത്തനം തുടരുന്നുണ്ട്. മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ട് ലക്ഷവും പരിക്കേറ്റവർക്ക് 50000 രൂപ വീതവും കേന്ദ്രസർക്കാർ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. മരിച്ചവരുടെ കുടുംബത്തിന് സംസ്ഥാന സർക്കാർ നാല് ലക്ഷം രൂപയും പ്രഖ്യാപിച്ചിട്ടുണ്ട്.

ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഇന്ന് മോർബി നഗരത്തിൽ ബന്ദ് ആചരിക്കും. പരിക്കേറ്റവരെ പ്രവേശിപ്പിച്ചിരിക്കുന്ന മോർബി സിവിൽ ആശുപത്രിയിൽ കൂട്ടക്കരച്ചിലുകളാണ് ഉയരുന്നത്. ദുരന്തം മനുഷ്യ നിർമ്മിതമെന്ന് കുറ്റപ്പെടുത്തി കോൺഗ്രസ് രംഗത്തെത്തി.

ബ്രിട്ടീഷ് കാലഘട്ടത്തിലെ പാലം

765 അടി നീളമുള്ള ഈ തൂക്കുപാലം 143 വർഷം പഴക്കമുള്ളതാണ്. 1879 ഫെബ്രുവരി 20-ന് അന്നത്തെ ബോംബെ ഗവർണറായിരുന്ന റിച്ചാർഡ് ടെമ്പിൾ ദർബർഗഡിനെയും നാസർബാഗിനെയും ബന്ധിപ്പിക്കുന്ന തൂക്കുപാലം ഉദ്ഘാടനം ചെയ്തു. 1880-ൽ 3.5 ലക്ഷം രൂപ ചെലവിൽ പാലത്തിന്റെ വികസനം പൂർത്തിയാക്കി. നിർമാണ സാമഗ്രികൾ എല്ലാം ഇംഗ്ലണ്ടിൽ നിന്നാണ് കൊണ്ടുവന്നത്.

You might also like

-