മോൻസൻ മാവുങ്കലിന്റെ വിശ്വരൂപം ക്രൈംബ്രാഞ്ച് പിടിക്കിച്ചെടുത്തു

റെയ്ഡിൽ മ്യൂസിയത്തിലെ ശിൽപ്പങ്ങളും വിഗ്രഹങ്ങളും പിടിച്ചെടുത്തു. തിരുവനന്തപുരം ക്രൈംബ്രാഞ്ച് ടീമാണ് പരിശോധന നടത്തിയത്. വിഷ്ണുവിന്റെ വിശ്വരൂപം അടക്കമുള്ളവ പിടിച്ചെടുത്തവയിൽ ഉൾപ്പെടുന്നു.ശിൽപ്പി സുരേഷ് നൽകിയ പരാതിയിലാണ് പരിശോധന നടത്തിയത്.

0

കൊച്ചി: പുരാവസ്തു-സാമ്പത്തിക തട്ടിപ്പ് കേസിൽ അറസ്റ്റിലായ മോൻസൻ മാവുങ്കലിന്റെ മ്യൂസിയത്തിൽ ക്രൈംബ്രാഞ്ച് റെയ്ഡ്. കലൂരിലെ മ്യൂസിയത്തിൽ ഇന്ന് പുലർച്ചെയോടെയായിരുന്നു പരിശോധന. റെയ്ഡിൽ മ്യൂസിയത്തിലെ ശിൽപ്പങ്ങളും വിഗ്രഹങ്ങളും പിടിച്ചെടുത്തു. തിരുവനന്തപുരം ക്രൈംബ്രാഞ്ച് ടീമാണ് പരിശോധന നടത്തിയത്. വിഷ്ണുവിന്റെ വിശ്വരൂപം അടക്കമുള്ളവ പിടിച്ചെടുത്തവയിൽ ഉൾപ്പെടുന്നു.ശിൽപ്പി സുരേഷ് നൽകിയ പരാതിയിലാണ് പരിശോധന നടത്തിയത്. സുരേഷ് മോൻസന് നൽകിയ എട്ട് ശിൽപ്പങ്ങളും വിഗ്രഹങ്ങളും പിടിച്ചെടുത്തവയിൽപ്പെടുന്നു. ലോറിയുമായി എത്തിയാണ് ക്രൈംബ്രാഞ്ച് സംഘം പുരാവസ്തുക്കൾ കസ്റ്റഡിയിലെടുത്തത്. 80 ലക്ഷം വാഗ്ദാനം ചെയ്തിട്ട് സുരേഷിന് നൽകിയയത് വെറും ഏഴ് ലക്ഷം രൂപ മാത്രമായിരുന്നു.

മോൻസന്റെ കൈവശമുള്ള വിശ്വരൂപം അടക്കമുള്ളവ നിർമ്മിച്ചത് താനാണെന്ന് സുരേഷ് വെളിപ്പെടുത്തിയിരുന്നു. വർഷങ്ങളോളം അധ്വാനിച്ചാണ് ശിൽപ്പങ്ങൾ ഉണ്ടാക്കിത്. ഈ ശിൽപ്പങ്ങൾ തനിക്ക് തിരികെ വേണമെന്നായിരുന്നു സുരേഷിന്റെ ആവശ്യം. കുമ്പിൾ തടിയിൽ നിർമ്മിച്ച ശിൽപ്പങ്ങളാണ് മോൻസന് നൽകിയത്. ഇവയാണ് ചന്ദനമരത്തിൽ തീർത്ത ശിൽപ്പങ്ങളെന്ന് പറഞ്ഞ് മോൻസൻ പറ്റിച്ചത്.
വിശ്വരൂപം, മറിയ തുടങ്ങി ആറ് ശിൽപ്പങ്ങളാണ് മോൻസന് കൈമാറിയത്. പണത്തിനായി പല പ്രാവശ്യം മോൻസന്റെ കൊച്ചിയിലെ വീട്ടിൽ പോയിരുന്നു. അറസ്റ്റിലാകുന്നതിന് ഒരാഴ്‌ച്ച മുൻപും വീട്ടിലെത്തി മോൻസനെ കണ്ടു. രണ്ട് ദിവസത്തിനകം പണം നൽകാമെന്ന് പറഞ്ഞാണ് തന്നെ മടക്കി അയച്ചതെന്നും സുരേഷ് പറഞ്ഞിരുന്നു.

You might also like

-