സംസ്ഥാനത്ത് കോവിഡ് രണ്ടാം തരംഗം അടിയന്തിര യോഗം വിളിച്ച് മുഖ്യമന്ത്രി

നാളെ രാവിലെ 11 മണിയ്ക്ക് ഓൺലൈനായി യോഗം നടത്താനാണ് തീരുമാനം വെള്ളി, ശനി ദിവസങ്ങളിൽ സംസ്ഥാനത്ത് വലിയ തോതിൽ കൊറോണ പരിശോധന നടത്താനാണ് തീരുമാനം. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചവരിൽ പരിശോധന നടത്തും.

0

തിരുവനന്തപുരം : സംസ്ഥാനത്ത് കോവിഡ് വ്യാപനം വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ അടിയന്തിര യോഗം വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ആരോഗ്യരംഗത്തെ വിദഗ്ധർ കളക്ടർമാർ, എസ്പിമാർ, ഡിഎംഒമാർ എന്നിവരുമായാണ് യോഗം ചേരുക. നാളെ രാവിലെ 11 മണിയ്ക്ക് ഓൺലൈനായി യോഗം നടത്താനാണ് തീരുമാനം
വെള്ളി, ശനി ദിവസങ്ങളിൽ സംസ്ഥാനത്ത് വലിയ തോതിൽ കൊറോണ പരിശോധന നടത്താനാണ് തീരുമാനം. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചവരിൽ പരിശോധന നടത്തും. പോലീസിന്റെയും സെക്ടറൽ മജിസ്‌ട്രേറ്റുമാരുടേയും സഹായത്തോടെ സംസ്ഥാനത്ത് നിയന്ത്രണം കർശനമാക്കും. ഏപ്രിൽ 19 മുതൽ വാക്‌സിനേഷൻ ശക്തമാക്കാനും തീരുമാനിച്ചു.

സംസ്ഥാനത്ത് ഇന്ന് 8778 പേർക്കാണ് കൊറോണ സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും 13.45 ശതമാനമായി വർദ്ധിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസത്തേക്കാൾ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിൽ മൂന്നര ശതമാനം വർദ്ധനവാണ് വന്നിരിക്കുന്നത്. കോഴിക്കോട് എറണാകുളം എന്നീ ജില്ലകളിൽ പ്രതിദിന രോഗികളുടെ എണ്ണം ആയിരം കടന്നു. കോട്ടയം, കണ്ണൂർ, മലപ്പുറം എന്നീ ജില്ലകൾ ആശങ്കയിലാണ്. ആയിരത്തിനോടടുത്താണ് ഈ ജില്ലകളിലെ രോഗബാധിതരുടെ എണ്ണം

You might also like

-