കാണാതായ വീട്ടമ്മയുടർ മൃതദേഹം അയൽവാസിയുടെ അടുക്കളയിൽ കുഴിച്ച് മൂടിയ നിലയില്‍

പണിക്കൻകുടിയിൽ ഇളയ മകനൊപ്പം വാടയ്ക്ക് താമസിക്കുകയായിരുന്നു കാമാഷി സ്വദേശിയായ സിന്ധു. ഭര്‍ത്താവുമായി പിണങ്ങി കഴിഞ്ഞ ആറ് കൊല്ലമായി സിന്ധു ഇവിടെയായിരുന്നു കഴിഞ്ഞിരുന്നത്. അയല്‍വാസിയായ ബിനോയ് ആണ് വീടെടുത്ത് നൽകിയത്. തുടര്‍ന്ന് ബിനോയിയുമായി സിന്ധു അടുപ്പത്തിലായി.

0

ഇടുക്കി: കാണാതായ വീട്ടമ്മയുടർ മൃതദേഹം അയൽവാസിയുടെ അടുക്കളയിൽ കുഴിച്ച് മൂടിയ നിലയില്‍ കണ്ടെത്തി കഴിഞ്ഞ മാസം 12 ന് കാണാതായ സിന്ധുവിനായി ഡോഗ് സ്ക്വാഡ് അടക്കം വന്ന തിരച്ചിൽ നടത്തിയിട്ടും ഒരു സൂചനയും ലഭിക്കാത്ത കേസിലാണ് അപ്രതീക്ഷിത വഴിത്തിരിവ്. പണിക്കൻകുടിയിൽ ഇളയ മകനൊപ്പം വാടയ്ക്ക് താമസിക്കുകയായിരുന്നു കാമാഷി സ്വദേശിയായ സിന്ധു. ഭര്‍ത്താവുമായി പിണങ്ങി കഴിഞ്ഞ ആറ് കൊല്ലമായി സിന്ധു ഇവിടെയായിരുന്നു കഴിഞ്ഞിരുന്നത്. അയല്‍വാസിയായ ബിനോയ് ആണ് വീടെടുത്ത് നൽകിയത്. തുടര്‍ന്ന് ബിനോയിയുമായി സിന്ധു അടുപ്പത്തിലായി. കഴിഞ്ഞ 12 ന് ചികിത്സയിൽ കഴിയുന്ന ഭര്‍ത്താവിനെ കാണാൻ സിന്ധു പോയി. ഇതിന്‍റെ പേരില്‍ സിന്ധുവും ബിനോയും തമ്മിൽ തര്‍ക്കമുണ്ടായി. അന്ന് മുതൽ സിന്ധുവിനെ കാണാതായെന്നാണ് ഇളയ മകന്‍ പൊലീസിന് നല്‍കിയ മൊഴി.

സിന്ധുവിനെ കാണാതായെന്ന പരാതി പൊലീസില്‍ എത്തിയതോടെ ബിനോയി ഒളിവില്‍ പോയി. ഇത് യുവതിയുടെ ബന്ധുക്കളില്‍ സംശയം ബലപ്പെടുത്തി. എന്നാല്‍ ഡോഗ് സ്ക്വാഡ് അടക്കം സ്ഥലത്തെത്തി പലകുറി പരിശോധന നടത്തി. എന്നാല്‍ യാതൊരു തുമ്പും ലഭിച്ചില്ല. ഇതിന് പിന്നാലെ ഇന്ന് കാലത്ത് സിന്ധുവിന്‍റെ ബന്ധുക്കളായ ചെറുപ്പക്കാര്‍ ബിനോയിയുടെ വീട്ടിലെത്തി അടുക്കള കുഴിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തുന്നത്.

മൃതദേഹം നാളയെ പുറത്തെടുക്കുകയുള്ളു. തുടര്‍ന്ന് പോസ്റ്റുമോര്‍ട്ടത്തിനായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകും. സംഭവശേഷം ഒളിവിൽ പോയ ബിനോയിക്കായി പൊലീസ് അന്വേഷണം ഊര്‍ജ്ജിതമായി നടക്കുന്നുണ്ട്. ഇയാൾ തമിഴ്നാട്ടിലേക്ക് കടന്നതായാണ് വിവരം. ബിനോയ്ക്കെതിരെ വേറെയും ക്രിമിനൽ കേസുകൾ ഉണ്ടെന്ന് പൊലീസ് പറയുന്നു.മൂന്നാഴ്ച മുമ്പ് കാണാതായ സിന്ധു തൊട്ടടുത്ത വീട്ടില്‍ വച്ച് കൊല്ലപ്പെടു യും . തുടര്‍ന്ന് അതേ വീട്ടിലെ അടുക്കളയില്‍ സിന്ധുവിനെ കുഴിച്ച് മുടുകയും ചെയ്തുവെന്നാണ് പോലീസ് നിഗമനം പ്രതിക്കായി പോലീസ് തിരിച്ചിൽ ആരംഭിച്ചു

 

You might also like

-