തങ്കളം ബൈപ്പാസിൽ മൃതദേഹം കണ്ടെത്തിയ സംഭവത്തിലെ ദുരൂഹത നീങ്ങി,മദ്യപാനത്തിനിടെ അടിമാലിയിൽ കെട്ടിടത്തിന് മുകളിൽ നിന്നും വീണ് മരണം

കോതമംഗലം തങ്കളം ബൈപ്പാസില്‍ കണ്ടെത്തിയ മൃതദേഹം കൊലപാതകശേഷം ഉപേക്ഷിച്ചതാകാമെന്ന സംശയത്തിലാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. മൃതദേഹം തിരിച്ചറിഞ്ഞ് സുഹൃത്തുക്കളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് സംഭവത്തിന്‍റെ ചുരുളഴിഞ്ഞത്.

0

കോതമംഗലം :തങ്കളം ബൈപ്പാസിൽ മൃതദേഹം കണ്ടെത്തിയ സംഭവത്തിലെ ദുരൂഹത നീങ്ങി. കെട്ടിടത്തിൽ നിന്നും വീണ് മരിച്ച തിരുവനന്തപുരം കാട്ടാക്കട മലയൻകീഴ് സ്വദേശിയുടെ മൃതദേഹം സുഹൃത്തുക്കൾ വഴിയിൽ ഉപേക്ഷിച്ചതാണെന്ന് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയത്. ഈ മാസം 24 നാണ് ബൈപ്പാസ് റോഡരികില്‍ മൃതദേഹം കണ്ടെത്തിയത്,കോതമംഗലം തങ്കളം ബൈപ്പാസില്‍ കണ്ടെത്തിയ മൃതദേഹം കൊലപാതകശേഷം ഉപേക്ഷിച്ചതാകാമെന്ന സംശയത്തിലാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്.

മൃതദേഹം തിരിച്ചറിഞ്ഞ് സുഹൃത്തുക്കളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് സംഭവത്തിന്‍റെ ചുരുളഴിഞ്ഞത്.ഈ മാസം 23 ന് ജോലി കഴിഞ്ഞ് അമിതമായി മദ്യപിച്ച ശേഷം മരിച്ച ബിജുവും 3 സുഹൃത്തുക്കളും അടിമാലിയില്‍ ലോഡ്ജിലെത്തുകയും കെട്ടിടത്തിന്‍റെ മുകളില്‍ നിന്ന് ബിജു താഴേക്ക് വീഴുകയും ചെയ്തു. വീഴ്ചയില്‍ പരിക്കേറ്റ ബിജുവിനെ ആശുപത്രിയില്‍ കൊണ്ടുപോവുകയാണെന്ന് പറഞ്ഞ് സുഹൃത്തുക്കള്‍ ഓട്ടോറിക്ഷയില്‍ ലോഡ്ജില്‍ നിന്ന് മടങ്ങി. യാത്രക്കിടെ ബിജു മരിച്ചുവെന്ന് മനസ്സിലാക്കിയ പ്രതികള്‍ കോതമംഗലം ഭാഗത്ത് മൃതദേഹം ഉപേക്ഷിക്കുകയായിരുന്നു.

സംഭവത്തില്‍ ബിജുവിന്‍റെ സുഹൃത്തുക്കളായ ശ്രീജിത്ത് , കുമാരൻ , അനിൽകുമാർ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇടുക്കി ജില്ലയിലെ നെടുങ്കണ്ടത്ത് നിന്നാണ് ഇവര്‍ പിടിയിലായത്. മൃതദേഹം കടത്താൻ ഉപയോഗിച്ച ഓട്ടോറിക്ഷയും പൊലീസ് കണ്ടെടുത്തു.ബിജുവിനെ ആശുപത്രിയിൽ ആക്കിയാൽ പണം ചെലവാകുമെന്നതിനാലാണ് അതിന് തയാറാവാതിരുന്നതെന്ന് പ്രതികള്‍ ചോദ്യം ചെയ്യലില്‍ സമ്മതിച്ചു.

You might also like

-