മൂന്നാം തവണയും സീതാറാം യെച്ചൂരിസിപിഎമ്മിനെ നയിക്കും

അടിസ്ഥാന കമ്യൂണിസ്റ്റ് മൂല്യങ്ങള്‍ വിടാതെയുള്ള പ്രയോഗികതയാണ് സീതാറാം യെച്ചൂരി. പ്രതിപക്ഷ ഐക്യനിര രൂപീകരിക്കുന്നതിലുൾപ്പടെ യെച്ചൂരിയുടെ വൈദഗദ്ധ്യം ദേശീയ രാഷ്ട്രീയം പലപ്പോഴും കണ്ടു. ബിജെപിക്കെതിരെ പ്രായോഗിക അടവിന് മുന്‍തൂക്കം വേണമെന്ന വാദമുയർത്തുന്ന യെച്ചൂരിക്ക് ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് വീണ്ടും എത്തുന്നതിലൂടെ ഒരു ലോക്സഭ തെരഞ്ഞെടുപ്പിലെ നീക്കങ്ങൾക്ക് കൂടി അവസരം ലഭിക്കുകയാണ്.

0

കണ്ണൂർ | മൂന്നാം തവണയും സീതാറാം യെച്ചൂരിസിപിഎമ്മിനെ നയിക്കും കണ്ണൂരില്‍ നടന്ന സിപിഐ എം ഇരുപത്തിമൂന്നാം പാർട്ടി കോണ്‍ഗ്രസ് തെരഞ്ഞെടുത്ത 85 അംഗ കേന്ദ്രകമ്മിറ്റി ആദ്യയോഗമാണ് യെച്ചൂരിയെ ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുത്തത്. സി പി ഐ എമ്മിലെ ശാന്തതയുടെ മുഖമാണ് യെച്ചൂരി ,അടിസ്ഥാന കമ്യൂണിസ്റ്റ് മൂല്യങ്ങള്‍ വിടാതെയുള്ള പ്രയോഗികതയാണ് സീതാറാം യെച്ചൂരി. പ്രതിപക്ഷ ഐക്യനിര രൂപീകരിക്കുന്നതിലുൾപ്പടെ യെച്ചൂരിയുടെ വൈദഗദ്ധ്യം ദേശീയ രാഷ്ട്രീയം പലപ്പോഴും കണ്ടു. ബിജെപിക്കെതിരെ പ്രായോഗിക അടവിന് മുന്‍തൂക്കം വേണമെന്ന വാദമുയർത്തുന്ന യെച്ചൂരിക്ക് ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് വീണ്ടും എത്തുന്നതിലൂടെ ഒരു ലോക്സഭ തെരഞ്ഞെടുപ്പിലെ നീക്കങ്ങൾക്ക് കൂടി അവസരം ലഭിക്കുകയാണ്.

മൂന്നാം തവണയാണ് യെച്ചൂരി ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെടുന്നത്‌. വിശാഖപട്ടണത്ത് 2015 ല്‍ചേര്‍ന്ന പാര്‍ട്ടി കോണ്‍ഗ്രസിലാണ് യെച്ചൂരി ആദ്യമായി സെക്രട്ടറിയായത്.85 അംഗ കേന്ദ്ര കമ്മിറ്റിയിൽ 17 പേർ പുതുമുഖങ്ങളാണ്‌. കമ്മിറ്റിയിൽ 15 പേർ വനിതകളാണ്‌. കേരളത്തിൽ നിന്ന്‌ നാല്‌ പുതുമുഖങ്ങളാണുള്ളത്‌. പി രാജീവ്‌, കെ എൻ ബാലഗോപാൽ, പി സതീദേവി, സി എസ്‌ സുജാത എന്നിവർ കമ്മിറ്റിയിലെത്തി .ചരിത്രത്തില്‍ സമാനതകളില്ലാത്ത പ്രതിസന്ധി സിപിഎം നേരിടുമ്പോള്‍ പാര്‍ട്ടിയെ നയിക്കുകയെന്ന നിര്‍ണായക ദൗത്യമാണ് സീതാറാം യെച്ചൂരിയുടെ കൈകളിലേക്കെത്തുന്നത്. വിശാഖപട്ടണത്ത് നടന്ന ഇരുപത്തിയൊന്നാമത് പാർട്ടി കോണ്‍ഗ്രസിലാണ് യെച്ചൂരി ജനറല്‍ സെക്രട്ടറി പദത്തിലേക്ക് ആദ്യം എത്തുന്നത്. അന്ന് എസ് രാമചന്ദ്രൻ പിള്ളയെ തലപ്പത്ത് എത്തിക്കാനുള്ള പ്രകാശ് കാരാട്ടിന്‍റെയും കേരളഘടകത്തിന്‍റെയും നീക്കത്തെ അതീജിവിച്ച് യെച്ചൂരി ജനറല്‍ സെക്രട്ടറിയായി. ഹൈദരാബാദ് പാര്‍ട്ടി കോണ്‍ഗ്രസില്‍ യെച്ചൂരിയെ മാറ്റാനുള്ള നീക്കത്തെ ബംഗാൾ ഘടകം മറികടന്നത് രഹസ്യ ബാലറ്റ് എന്ന നിർദ്ദേശത്തിലൂടെയാണ്.

സിപിഎം ഇരുപത്തിമൂന്നാം പാർട്ടി കോൺഗ്രസ് തെരെഞ്ഞെടുത്ത 17 അംഗ പോളിറ്റ് ബ്യുറോയിൽ (CPM Politburo) മൂന്നുപേർ പുതുമുഖങ്ങൾ. കേരളത്തിൽ നിന്നുള്ള എ വിജയരാഘവൻ, ഡോ. രാമചന്ദ്ര ഡോം, അശോക് ധാവളെ എന്നിവരാണിവർ. എസ് രാമചന്ദ്രൻ പിള്ള, ബിമൻ ബോസ്, ഹന്നൻ മൊള്ള എന്നിവർ ഒഴിവായി. രാമചന്ദ്ര ഡോം ബംഗാളിൽ നിന്നുള്ള മുൻ എം പിയും പട്ടികജാതി വിഭാഗത്തിൽ നിന്നുള്ള ആദ്യ പിബി അംഗവുമാണ്. അശോക് ധാവ്ളെ മഹാരാഷ്ട്രയിൽ നിന്നുള്ള കർഷക നേതാവും കിസാൻസഭ ജനറൽ സെക്രട്ടറിയുമാണ്. ജനറൽ സെക്രട്ടറിയായി സീതാറാം യെച്ചൂരി തുടരും. ഇതു മൂന്നാം തവണയാണ് യെച്ചൂരി പാർട്ടിയെ നയിക്കുന്നത്.സിപിഎം 23 ാം പാർട്ടി കോൺഗ്രസ്‌ 85 അംഗ കേന്ദ്ര കമ്മിറ്റിയെ തെരഞ്ഞെടുത്തു. ഇതിൽ ഒരു സ്ഥാനം ഒഴിച്ചിട്ടിരിക്കുകയാണ്. കമ്മിറ്റിയിൽ 17 പേർ പുതുമുഖങ്ങളും 15 പേർ വനിതകളുമാണ്‌. കേരളത്തിൽ നിന്നും പി രാജീവ്‌, കെ എൻ ബാലഗോപാൽ, പി സതീദേവി, സി എസ്‌ സുജാത എന്നിവർ പുതുതായി കേന്ദ്ര കമ്മിറ്റിയിലെത്തി.

പോളിറ്റ്‌ ബ്യൂറോ അംഗങ്ങൾ

1. സീതാറാം യെച്ചൂരി
2. പ്രകാശ് കാരാട്ട്
3. മണിക് സര്‍ക്കാര്‍
3. പിണറായി വിജയന്‍
5. ബൃന്ദ കാരാട്ട്
6. കോടിയേരി ബാലകൃഷ്‌ണന്‍
7. എം എ ബേബി
8. സൂര്യകാന്ത മിശ്ര
9. മുഹമ്മദ് സലീം
10. സുഭാഷിണി അലി
11. ബി വി രാഘവുലു
12. ജി രാമകൃഷ്ണന്‍
13. തപന്‍ സെന്‍
14. നിലോത്പല്‍ ബസു
15. എ വിജയരാഘവൻ
16. ഡോ. രാമചന്ദ്ര ഡോം
17. അശോക് ധാവളെ

സിപിഎം കേന്ദ്ര കമ്മിറ്റി അംഗങ്ങൾ

1. സീതാറാം യെച്ചൂരി
2. പ്രകാശ് കാരാട്ട്
3. മണിക് സര്‍ക്കാര്‍
4. പിണറായി വിജയന്‍
5. ബി വി രാഘവുലു
6. ബൃന്ദ കാരാട്ട്
7. കോടിയേരി ബാലകൃഷ്ണന്‍
8. എം എ ബേബി
9. സൂര്യകാന്ത മിശ്ര
10. മുഹമ്മദ് സലീം
11. സുഭാഷിണി അലി
12. ജി രാമകൃഷ്ണന്‍
13. തപന്‍ സെന്‍
14. നിലോത്പല്‍ ബസു
15. വി ശ്രീനിവാസ റാവു
16. എം എ ഗഫൂര്‍
17. സുപ്രകാശ്‌ താലൂക്‌ധർ
18.ഇസ്‌ഫകുർ റഹ്‌മാൻ
19. ലല്ലൻ ചൗധരി
20. അവദേശ് കുമാര്‍
21. കെ എം തിവാരി
22. അരുണ്‍ മേത്ത
23. സുരേന്ദര്‍ മാലിക്
24. ഓന്‍കര്‍ ഷാദ്
25. മുഹമ്മദ് യൂസുഫ് തരിഗാമി
26. പ്രകാശ്‌ വിപ്ലവി
27. യു ബസവരാജ്‌
28. എ വിജയരാഘവൻ
29. പി കെ ശ്രീമതി
30. ഇ പി ജയരാജന്‍
31. ടി എം തോമസ് ഐസക്ക്
32. കെ കെ ഷൈലജ
33. എ കെ ബാലന്‍
34. എളമരം കരീം
35. കെ രാധാകൃഷ്‌ണൻ
36. എം വി ഗോവിന്ദൻ
37. കെ എൻ ബാലഗോപാൽ
38. പി രാജീവ്‌
39. പി സതീദേവി
40. സി എസ്‌ സുജാത
41. ജസ്‌വിന്ദർ സിങ്‌
42. ഉദയ്‌ നർക്കാർ
43. ജെ പി ഗാവിത്‌
44. അലി കിഷോര്‍ പട്‌നായിക്
45. സുഖ്‌ വിന്ദർ സിങ്‌ ശെഖോൻ
46. അമ്രാ റാം
47. കെ ബാലകൃഷ്ണന്‍
48. യു വാസുകി
49. പി സമ്പത്ത്
50. പി ഷൺമുഖം
51. തമ്മിനേനി വീരഭദ്രം
52. സി എച്ച് സീതാരാമുലു
53. ജി നാഗയ്യ
54. ജിതേന്ദ്ര ചൗധരി
55. അഗോര്‍ ദേബ് ബര്‍മ
56. രമ ദാസ്
57. തപൻ ചക്രവർത്തി
58. നാരായൺ കർ
59. ഹിരലാല്‍ യാദവ്
60. രാമചന്ദ്ര ഡോം
61. ശ്രീദീപ്‌ ഭട്ടാചാര്യ
62. അമിയ പത്ര
63. റബിൻ ദേവ്‌
64. സുജൻ ചക്രവർത്തി
65. അബാസ്‌ റോയ്‌ ചൗധരി
66. രേഖ ഗോസ്വാമി
67. അഞ്‌ജു കർ
68. സമിക്‌ ലാഹിരി
69. സുമിത്‌ ഡേ
70. ഡബ്ലിന ഹെമ്പ്ര
71. അശോക്‌ ധാവ്‌ളെ
72. ജോഗേന്ദ്ര ശര്‍മ്മ
73. കെ ഹേമലത
74. രാജേന്ദ്ര ശര്‍മ്മ
75. സ്വദേശ് ദേവ് റോയ്
76. എസ് പുണ്യവതി
77. മുരളീധരൻ
78. അരുൺ കുമാർ
79. വിജു കൃഷ്‌ണൻ
80. മറിയം ധാവ്‌ളെ
81. എ ആർ സിന്ധു
82. ബി വെങ്കട്‌
83. ആർ കരുമാലയൻ
84. കെ എൻ ഉമേഷ്‌

സ്ഥിരം ക്ഷണിതാക്കൾ

രാജേന്ദ്ര സിംഗ് നേഗി, സഞ്ജയ് പാറാടെ എന്നിവർ.

പ്രത്യേക ക്ഷണിതാക്കൾ

എസ് രാമചന്ദ്രൻ പിള്ള, ബിമൻ ബോസ്, ഹനൻ മൊള്ള എന്നിവർ പ്രത്യേകം ക്ഷണിതാക്കൾ.
കൺട്രോൾ കമ്മീഷൻ

എ കെ പത്മനാഭൻ, എം വിജയകുമാർ, ശ്രീധർ, മാലിനി ഭട്ടാചാര്യ, വീരയ്യ എന്നിവർ.

You might also like

-