BREAKING NEWS ” ഞാൻ വി ഐ പി യുമല്ല “ഇക്ക” യുമല്ല”.. തനിക്കെതിരെ പച്ചക്കള്ളം പ്രചരിപ്പിക്കുന്നു ഏത് അന്വേഷണവും നേരിടാൻ തയ്യാർ ശരത് ജി നായർ സൂര്യ

ബാലചന്ദ്രകുമാറിന്റെ ആരോപണത്തിൽ വി ഐ പി യെ "ഇക്ക" എന്ന് വിളിക്കുന്നതെന്നാണ് പറയുന്നത്, എന്നെ ഇതുവരെ ആരും "ഇക്ക" എന്ന് വിളിച്ചട്ടില്ല ശരത്ത് പറഞ്ഞു

0

കൊച്ചി | ബാലചന്ദ്രകുമാറിന്റെ ആരോപണത്തിൽ പറയുന്ന വി ഐ പി താൻ അല്ലെന്ന് സൂര്യ ട്രാവൽസ് ഉടമ ശരത്ത് ജി നായർ . ദീലീപുമായി നല്ല സൗഹൃദം ഉണ്ട്, അദ്ദേഹം എന്റെ നല്ല സുഹൃത്താണ് . ബാലചന്ദ്രകുമാറിന്റെ ആരോപണത്തിൽ വി ഐ പി യെ “ഇക്ക” എന്ന് വിളിക്കുന്നതെന്നാണ് പറയുന്നത്, എന്നെ ഇതുവരെ ആരും “ഇക്ക” എന്ന് വിളിച്ചട്ടില്ല ശരത്ത് പറഞ്ഞു . ബാലചന്ദ്രകുമാറിന്റെ ആരോപണത്തെ നിയമപരമായി നേരിടും. ഏതു അന്വേഷണത്തേയും നേരിടാൻ തയ്യാറാണ് . ഗുഡാലോചന എന്ന് പറയുന്നത് ഒരാളുടെ വീട്ടിൽ വച്ച് കുടുംബത്തിലെ അംഗങ്ങൾ തമ്മിൽ സംസാരിക്കുന്ന താണോ ? അങ്ങനെപോലും ഒരു സംസാരം ഞാൻ ഉള്ളപ്പോൾ ദീലീപിന്റെ വീട്ടിൽ നടന്നട്ടില്ല . ഞാൻ ഒളിവിൽ പോയിട്ടില്ല കുറച്ചു ദിവസ്സം ഊട്ടിയിലെ സ്വന്തം ഹോട്ടലിലായിരുന്നു. വിവാദവുമായി ബന്ധപ്പെട്ട് ആളുകൾ നിരന്തരം വിളിച്ചുകൊണ്ടിരിന്നതിനാലാണ് ഫോൺ ഓഫ് ചെയ്തു വച്ചത്‌.

ബാലചന്ദ്രകുമാർ പറയുന്നത് പച്ചക്കളമാണ് . അത് സിനിമയുടെ തിരക്കഥപോലെ കെട്ടിപ്പെടുത്തതാണ് . തനിക്കെതിരായി ഇയാൾ ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങളിൽ പൊലിസ് ആവശ്യപ്പെടുന്ന ഏത് ശാസ്ത്രീയ പരിശോധനകൾക്കും വിധേയമാക്കാൻ തയ്യാറാണ് . ആരോപണം ഉന്നയിച്ച ബാലചന്ദ്രകുമാർ ഇത്തരം പരിശോധനകൾക്കു തയ്യാറുണ്ടോ? അഞ്ചുവർഷം വർഷം മുൻപ് ബാലചന്ദ്രകുമാറിനെ ഒന്ന് രണ്ടു തവണ കണ്ടതായി ഓർക്കുന്നുന്നു .ഇയാൾക്ക് തന്നെ പരിചയമില്ല എന്ന് പറയുന്നത് ശരിയായി തോന്നുന്നില്ല . ദീലീപിന്റെ അടുത്ത സുഹൃത്തുക്കളായ തന്നെയും ബൈജുവിനെയും ബാലചന്ദ്രകുമാറിന് നന്നായി അറിയേണ്ടതാണ് പിന്നെ എങ്ങനെ ഞാൻ “വി ഐ പി ” ആകും ? ബാലചന്ദ്രകുമാറിനെ ശാസ്ത്രീയ പരിശോധനക്ക് വിധേയമാക്കണം .

നടിയെ ആക്രമിച്ച കേസിൽ ദീലീപിന് ഏതെങ്കിലും തരത്തിൽ ബന്ധമുണ്ടന്നു താൻ കരുതില്ലന്നും ശരത് പറഞ്ഞു .എന്തുകൊണ്ടെന്നാൽ പൾസർ സുനിയെ ഇതുവരെ താൻ കണ്ടിട്ടില്ല , സുനിയുമായി ദീലീപിന് ഏതെങ്കിലും തരത്തിൽ ബന്ധമുള്ളതായി കരുതുന്നില്ല ദിലീപുമായി സുനിക്ക് ബന്ധമുണ്ടായിരുന്നെങ്കിൽ ഇയാളെ ഒരിക്കലെങ്കിലും താനോ ബൈജുവോ കാണേണ്ടതാണ് . താൻ കേസിൽ മുൻകൂർ ജാമ്യത്തിന് ശ്രമിച്ചത് പ്രതിയതുകൊണ്ടല്ല . നിയമ പരമായി ഒരു പൗരന് ലഭിക്കേണ്ട അവകാശമായതുകൊണ്ടു മാത്രമാണ് .

ബാലചന്ദ്രകുമാറിന്റെ ആരോപണത്തിൽ സത്യസന്ധമായി അന്വേഷണം ഉണ്ടാകുമെന്നാണ് കരുതുന്നത് . ഇയാളുടെ ആരോപണത്തിൽ ഗുഡാലോചനയുണ്ട് അന്വേഷണവുമായി ബന്ധപെട്ട് പോലീസുമായി സഹകരിക്കും . ആലുവയിലെ ട്രാവൽസ് 28 വര്ഷം മുന്പും ഊട്ടിയിലെ ഹോട്ടൽ 21 വർഷം മുന്പും തുടങ്ങിയതാണ് ആലുവയിലെ ഹോട്ടൽ അച്ഛൻ തുടങ്ങിയതാണ് 32 വർഷം മുന്പാണ് ഹോട്ടൽ ആരംഭിക്കുന്നത് .ഇതൊക്കെ ദീലീപിന്റെ ബിനാമി എന്ന് പറയുന്നത് ശരിയാണോ ? ദീലീപ് നിരപരാധിയാണെന്ന് നൂറു ശതമാനവും വിശ്വസിക്കുന്നു ആയതിനാൽ അദ്ദേഹത്തോടപ്പം ഉറച്ചു നിൽക്കും.

You might also like

-