റഷ്യ-ഉക്രൈൻ സംഘർഷം,അതിർത്തിയിൽ റഷ്യയുടെ റഷ്യൻ സൈനിക വിന്യാസം ,ഉപഗ്രഹചിത്രങ്ങൾ പുറത്തു വിട്ട് അമേരിക്ക

നിരവധി ടെന്റുകളും നൂറുകണക്കിന് വാഹനങ്ങളും വിന്യസിച്ചിരിക്കുന്ന ഉപഗ്രഹചിത്രങ്ങളും അമേരിക്ക പുറത്തുവിട്ടു.അമേരിക്കയും സഖ്യസേനകളും ബ്രിട്ടനും റഷ്യക്കെതിരെ നീങ്ങുന്നതിനിടെ അനാവശ്യ ഭീതിയാണ് ലോകരാഷ്‌ട്രങ്ങളുണ്ടാക്കുന്നതെന്ന പ്രസ്താവനയുമായി ഇതിനിടെ ഉക്രൈൻ രംഗത്തെത്തി

0

വാഷിംഗ്ടൺ | ഉക്രൈനെതിരെ റഷ്യ നീങ്ങുന്നതിന്റെ ശക്തമായ തെളിവുകളുമായി അമേരിക്ക. അതിർത്തിയിലേക്ക് റഷ്യ 1,30,000 ലേറെ സൈനികരെ നീക്കിയെന്നാണ് അമേരിക്ക തെളിവ് നിരത്തുന്നത്. നിരവധി ടെന്റുകളും നൂറുകണക്കിന് വാഹനങ്ങളും വിന്യസിച്ചിരിക്കുന്ന ഉപഗ്രഹചിത്രങ്ങളും അമേരിക്ക പുറത്തുവിട്ടു.അമേരിക്കയും സഖ്യസേനകളും ബ്രിട്ടനും റഷ്യക്കെതിരെ നീങ്ങുന്നതിനിടെ അനാവശ്യ ഭീതിയാണ് ലോകരാഷ്‌ട്രങ്ങളുണ്ടാക്കുന്നതെന്ന പ്രസ്താവനയുമായി ഇതിനിടെ ഉക്രൈൻ രംഗത്തെത്തി. ഇതിനിടെ നിരവധി രാജ്യങ്ങൾ എംബസി പ്രവർത്തനം നിർത്തലാക്കിയതിനൊപ്പം വിമാന സേവനങ്ങളും താൽക്കാലികമായി നിർത്തിയിരിക്കുകയാണ്.

റഷ്യയുടെ നീക്കത്തെ പ്രതിരോധിക്കുന്ന വിഷയത്തിൽ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ ഉക്രൈൻ പ്രസിഡന്റ് വോലോഡിമീർ സെലൻസ്‌കിയുമായി ഒരു മണിക്കൂ റിനടുത്ത് ചർച്ചകൾ നടത്തിയതായാണ് വിവരം. ലോകരാജ്യങ്ങളെല്ലാം ഉക്രൈനൊപ്പ മുണ്ടെന്നും റഷ്യക്കെതിരെ ഉപരോധമടക്കമുള്ള ശക്തമായ നടപടിയിലേക്ക് നീങ്ങുമെന്നും ബൈഡൻ ഉറപ്പുനൽകിയിട്ടുണ്ട്.

റഷ്യക്ക് ഉക്രൈനെതിരെ ഒരു നീക്കവും നടത്താൻ തങ്ങൾ സമ്മതിക്കില്ല. മേഖലയിൽ റഷ്യയുണ്ടാക്കിയിട്ടുള്ളത് അനവസരത്തിലുള്ള സംഘർഷാവസ്ഥയാണ്. സാമ്പത്തികമായും തകർന്നിരിക്കുന്ന ചെറുരാജ്യങ്ങക്കെതിരെ അനാവശ്യ സമ്മർദ്ദമാണ് നടക്കുന്നത്. മേഖലയിലെ സമാധാന അന്തരീക്ഷം തകർക്കാൻ മാത്രമേ ഇത്തരം നടപടികൾ കാരണമാകു എന്നും അമേരിക്കൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജേക് സള്ളിവൻ പ്രസ്താവന നടത്തിയിട്ടുണ്ട്.

You might also like

-