ബ്രഹ്മപുരി വനത്തിൽ ഉരുൾപൊട്ടൽ; ബാരാപ്പുഴയിൽ പ്രളയം നദിതീരങ്ങളിൽ മലവെള്ളപ്പാച്ചിൽ

കനത്തമഴയില്‍ മലപ്പുറം നിലമ്പൂര്‍ മേഖലയില്‍ വെള്ളപ്പൊക്ക ഭീഷണി. ചാലിയാര്‍പ്പുഴയില്‍ ജലനിരപ്പ് ഉയരുന്നതിനാല്‍ പലഭാഗങ്ങളിലും വെള്ളം കയറുമെന്ന ആശങ്കയിലാണ്. മുപ്പത് കുടുംബങ്ങളെ ഭൂതാനം, പൂളപ്പാടം, കുറുമ്പലങ്ങോട് എന്നിവിടങ്ങളിലായി തുറന്ന ദുരിതാശ്വാസ ക്യാംപുകളിലേക്ക് മാറ്റി.

0

കണ്ണൂർ :ബ്രഹ്മഗിരി വനത്തിൽ ഉരുൾപൊട്ടലുണ്ടായതിനെ തുടർന്ന് കണ്ണൂർ ബാരാപ്പുഴയിൽ മലവെള്ളപ്പാച്ചിൽ തീരങ്ങളിൽ ക്രമാതീതമായി ജലനിരപ്പ് ഉയര്ന്നു നിരവധി ജവാസാ മേഖലകളിക്ക് മലവെള്ള ഇരച്ചുകയറി പ്രദേശത്തു ജില്ലാ ഭരണകൂടം . അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. ചെറുപുഴ, പെരിങ്ങോം പഞ്ചായത്തുകളിൽ വ്യാപക കൃഷി നാശനഷ്ടം. കൂട്ടുപുഴ തോട്ടുപാലം റോഡിലും വെള്ളം കയറി. ദുരന്തനിവാരണ സേന പാലക്കാട്ടേക്കും നിലമ്പൂരിലേക്കും എത്തിയിട്ടുണ്ട്.ആളപായം ഇതുവരെ റിപ്പോർട്ട് ചെയ്തട്ടില്ല .

അതേസമയം കനത്തമഴയില്‍ മലപ്പുറം നിലമ്പൂര്‍ മേഖലയില്‍ വെള്ളപ്പൊക്ക ഭീഷണി. ചാലിയാര്‍പ്പുഴയില്‍ ജലനിരപ്പ് ഉയരുന്നതിനാല്‍ പലഭാഗങ്ങളിലും വെള്ളം കയറുമെന്ന ആശങ്കയിലാണ്. മുപ്പത് കുടുംബങ്ങളെ ഭൂതാനം, പൂളപ്പാടം, കുറുമ്പലങ്ങോട് എന്നിവിടങ്ങളിലായി തുറന്ന ദുരിതാശ്വാസ ക്യാംപുകളിലേക്ക് മാറ്റി. മുണ്ടേരിയില്‍ താല്‍ക്കാലിക പാലം ഒലിച്ചുപോയി. കഴിഞ്ഞ പ്രളയത്തില്‍ പാലം ഒലിച്ചുപോയ ശേഷം റവന്യു വകുപ്പ് നിര്‍മിച്ചു നല്‍കിയ താല്‍ക്കാലിക പാലമാണ് ഒലിച്ചുപോയത്. ഇരുട്ടുകുത്തി, വാണിയമ്പുഴ, കുമ്പളപ്പാറ, തരിപ്പപൊട്ടി കോളനികള്‍ ഒറ്റപ്പെട്ടു.വടക്കൻ ജില്ലകളിൽ ശക്തമായ മഴ തുടരുകയാണ്. കോഴിക്കോട് തുഷാരഗിരി അടിവാരം റോഡിലെ ചെമ്പുകടവ് പാലം മലവെള്ളപ്പാച്ചിലില്‍ മുങ്ങി. പാലത്തിലൂടെയുള്ള ഗതാഗതം പൂര്‍ണമായും നിര്‍ത്തി. മലയോര മേഖലയിലുള്‍പ്പെടെ കനത്ത മഴയാണ് അനുഭവപ്പെടുന്നത്. വയനാട്ടില്‍ മഴ കനത്തതിനാല്‍ കോഴിക്കോട് ജില്ലയിലെ ചാലിയാര്‍, പൂനൂര്‍ പുഴയുടെ തീരങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാഭരണകൂടം അറിയിച്ചു. മേപ്പാടി, പുത്തുമല എന്നിവിടങ്ങളില്‍ അനുഭവപ്പെടുന്ന മഴ പുഴകളിലെ നീരൊഴുക്ക് കൂട്ടിയിട്ടുണ്ട്.

You might also like

-