യു.പി ബല്‍റാംപൂരിലും ദളിത് വിദ്യാർത്ഥിനിയെ കൂട്ടബലാത്സംഗത്തിനിരയായി കൊന്നു

ബലാത്സംഗത്തിന് ശേഷം അക്രമികൾ പെൺകുട്ടിയുടെ ശരീരത്തിൽ വിഷം കുത്തിവെച്ചതായാണ് വിവരം. രണ്ടു പേരെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു.ഹത്രാസില്‍

0

ലക്‌നൗ : യു.പി ബല്‍റാംപൂരിലും ദളിത് വിദ്യാർത്ഥി കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടു. പെണ്‍കുട്ടിയുടെ കാലുകളും ഇടുപ്പും തകർന്നിരുന്നു. ബലാത്സംഗത്തിന് ശേഷം അക്രമികൾ പെൺകുട്ടിയുടെ ശരീരത്തിൽ വിഷം കുത്തിവെച്ചതായാണ് വിവരം. രണ്ടു പേരെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു.ഹത്രാസില്‍ കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ദളിത് പെണ്‍കുട്ടിക്ക് നീതിക്കായുള്ള പ്രതിഷേധങ്ങള്‍ തുടരവെയാണ് യുപിയില്‍ സമാന ക്രൂരത ആവർത്തിച്ചിരിക്കുന്നത്. ബല്‍റാംപൂർ സ്വദേശിയായ 22 വയസുകാരിയാണ് ക്രൂരമായ കൂട്ട ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടത്.

ചൊവ്വാഴാഴ്ച കോളജില്‍ പുതിയ കോഴ്സിന് പ്രവേശനം തേടി തിരിച്ചെത്തിയപ്പോഴായിരുന്നു ആക്രമണം. കൂട്ട ബലാത്സംഗത്തിനിരയാക്കിയ ശേഷം കാലുകളും ഇടുപ്പും തകർന്ന പെണ്‍കുട്ടിയെ റിക്ഷയില്‍ വീട്ടിലേക്കയച്ചു. കുടുംബാംഗങ്ങള്‍ പെണ്‍കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ബലാത്സംഗത്തിന് ശേഷം അക്രമികൾ പെൺകുട്ടിയുടെ ശരീരത്തിൽ വിഷം കുത്തിവെച്ചതായാണ് വിവരം. ആശുപത്രിയിലേക്കുള്ള യാത്രക്കിടെ സംഭവിച്ചതെല്ലാം കുടുംബാംഗങ്ങളെ അറിയിച്ച പെണ്‍കുട്ടി താന്‍ രക്ഷപ്പെടില്ലെന്ന് പറഞ്ഞതായും ഗ്രാമവാസികള്‍ പറഞ്ഞു.
6 പേർ ചേർന്നാണ് പെണ്‍കുട്ടിയെ ആക്രമിച്ചത് എന്നാണ് സൂചന. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് കൈമാറി. രണ്ടു പ്രതികളെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു.

You might also like

-