മോഡിഭരണം അഴിമതി 2 കോടി തൊഴിൽ അവസരങ്ങൾ എവിടെ , ഓരോരുത്തർക്കും നല്കുമെന്നുപറഞ്ഞ 15 ലക്ഷം എവിടെ ?

0

ഡൽഹി : മോദി സര്‍ക്കാരിനെതിരെയുള്ള അവിശ്വാസ പ്രമേയ ചര്‍ച്ച സഭയില്‍ തുടരുമ്പോള്‍ പ്രധാനമന്ത്രിക്കെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. യുവാക്കള്‍ പ്രധാനമന്ത്രിയുടെ വാക്ക് വിശ്വസിച്ചു. എന്നാല്‍ പ്രധാനമന്ത്രി യുവാക്കളെ വഞ്ചിച്ചു.റാഫേല്‍ അഴിമതി 45000 കോടിയുടെതെന്ന് രാഹുല്‍ ലോക്സഭയിൽ പറഞ്ഞു.

അതിൽ വെളിപ്പെടുത്താനാവാത്ത ഒന്നുമില്ലെന്ന് ഫ്രഞ്ച് പ്രസിഡന്റ് തന്നോട് പറഞ്ഞു. ഇതു ജനങ്ങളോട്‌വെളിപ്പെടുത്തിക്കൊള്ളാനും ഫ്രഞ്ച് പ്രസിഡന്റ് അനുമതി തന്നിട്ടുണ്ട്. തെളിവുകൾ ഇല്ലാതെ അഴിമതി ആരോപണം ഉന്നയിക്കുന്നു എന്നാരോപിച്ചു ഭരണപക്ഷം രാഹുലിന്റെ പ്രസംഗം തടസ്സപ്പെടുത്തി.

അമിത്ഷായുടെ മകന്‍ അനധികൃതമായി വരുമാനം 16,000 ഇരട്ടി വര്‍ധിപ്പിച്ചപ്പോള്‍, ഇന്ത്യയുടെ കാവല്‍ക്കാരനാണെന്ന് പറയുന്ന മോദി മൗനം പാലിച്ചുവെന്ന് രാഹുല്‍ വന്‍കിട ബിസിനസുകാരെയാണ് മോദി സര്‍ക്കാര്‍ സഹായിക്കുന്നത്.മോദിക്ക് ചൈനയോടാണ് താല്‍പര്യം സാധാരണക്കാരുടെ കാര്യത്തില്‍ സര്‍ക്കാര്‍ പരാജയമാണ്.നോട്ടുനിരോധനവും ജിഎസ് ടിയും ചെറുകിട വ്യവസായങ്ങളെ തകര്‍ത്തു,വാഗ്ദാനങ്ങള്‍ നല്‍കി യുവാക്കളെ മോദി വഞ്ചിച്ചുവെന്ന് രാഹുല്‍ അവിശ്വസപ്രമേയ ചര്‍ച്ചയില്‍പറഞ്ഞു.

മോദിയുടെ ചിരിക്കുന്ന കണ്ണുകളിൽ പരിഭ്രമമുണ്ട്. രാജ്യസുരക്ഷയിൽ മോഡി വിട്ടുവീഴ്ച ചെയ്തു. തിരഞ്ഞെടുപ്പിന് ചിലവിടുന്ന കോടികൾ റഫൽ പണമാണ്. വാഗ്ദാനം ചെയ്ത 2 കോടി തൊഴിൽ അവസരങ്ങൾ എവിടെ , ഓരോരുത്തർക്കും നല്കുമെന്നുപറഞ്ഞ 15 ലക്ഷം എവിടെ ?

ബിജെപിയോടും ആര്‍എസ്എസിനോടും പ്രധാന മന്ത്രിയോടും കടപ്പെട്ടവനാണ് താനെന്നും, അവരാണ് എനിക്ക് കോണ്‍ഗ്രസ്സിന്‍റെ മൂല്യം മനസ്സിലാക്കി തന്നതെന്നും രാഹുല്‍ തുറന്നടിച്ചു. നിങ്ങള്‍ക്ക് ഞാന്‍‌ പപ്പു ആയിരിക്കും. പക്ഷേ എന്‍റെ ഉള്ളില്‍ ഇന്ത്യയാണെന്നും നിങ്ങളോട് യാതൊരു വെറുപ്പുമില്ലെന്നും രാഹുല്‍ വ്യക്തമാക്കിക്കൊണ്ട് രാഹുല്‍ പ്രസംഗം അവസാനിപ്പിച്ചു. ശേഷം പ്രധാനമന്ത്രിയുടെ അരികിലെത്തിയ രാഹുല്‍ മോദിയെ കെട്ടിപ്പിടിച്ചു. ഇത് സഭയില്‍ ചിരിയും കൌതുകവുമുണ്ടാക്കി.

ബഹളത്തെത്തുടര്‍ന്ന് നിര്‍ത്തിവെച്ചിരുന്ന അവിശ്വാസപ്രമേയ ചര്‍ച്ച തുടരുകയാണ്. ശിവസേനയും ബി ജെ ഡിയും ചര്‍ച്ച ബഹിഷ്കരിച്ചു. എ. ഐ ഡി എം കെ സര്‍ക്കാരിനെ പിന്തുണച്ചേക്കും. ആന്ധ്രാപ്രദേശിനോടുള്ള വഞ്ചനക്ക് സംസ്ഥാനത്തെ ജനങ്ങള്‍ ബിജെപിക്ക് മറുപടി നല്‍കുമെന്ന് പ്രമേയം അവതരിപ്പിച്ച് ടി.ഡി.പി നേതാവ് ജയദേവ് ഗല്ല പറഞ്ഞു. അസ്വസ്ഥതയും ഭയവുമാണ് അവിശ്വാസ പ്രമേയത്തിന് പിന്നിലെന്ന് ബി.ജെ.പി തിരിച്ചടിച്ചു.

 

You might also like

-