പോപ്പുലര്‍ ഫിനാന്‍സ് ഉടമകള്‍ തട്ടിയെടുത്ത പണം വിദേശത്തു നിക്ഷേപിച്ചു

റിനുവിനും, റിയക്കുമാണ് തട്ടിപ്പിൽ മുഖ്യ പങ്കെന്ന് പൊലീസ് സ്ഥിരീകരിച്ചു

0


പത്തനംതിട്ട : പോപ്പുലര്‍ ഫിനാന്‍സ് ഉടമകള്‍ തട്ടിയെടുത്ത പണം വിദേശത്തു നിക്ഷേപിച്ചെന്ന് പൊലീസ്. 2000 കോടിയുടെ തട്ടിപ്പുനടത്തിയെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്. അഞ്ചു സംസ്ഥാനങ്ങളിലെ ആയിരത്തിലേറെപ്പേരാണ് വഞ്ചിതരായത്.
പോപ്പുലർ ഫിനാൻസ് തട്ടിപ്പു കേസ്സിൽ സ്ഥാപന ഉടമ അടക്കം നാലുപ്രതികളുടേയും അറസ്റ്റ് രേഖപ്പെടുത്തി. റോയ് ഡാനിയേലിന്റെ മക്കളായ റിയയ്ക്കും റിനുവിനുമാണ് മുഖ്യപങ്കെന്ന് അന്വേഷണ സംഘം കണ്ടെത്തി. പ്രതികളെ വീഡിയോ കോൺഫറൻസ് വഴി മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

പോപ്പുലർ ഫിനാൻസ് ഉടമ അടക്കം നാലു പ്രതികളേയും ചോദ്യംചെയ്യുന്നത് തുടരുകയാണ്. ഇന്നലെ രാത്രി ഏറെ വൈകി അവസാനിപ്പിച്ച ചോദ്യം ചെയ്യൽ രാവിലെയും തുടർന്നു. പ്രതികളിൽ നിന്ന് നിർണായമായ വിവരങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചു. പോപ്പുലർ ഫിനാൻസിൻ്റെ കോന്നി വകയാറിലെ ആസ്ഥാനത്ത് നടത്തിയ പരിശോധനയിൽ ചില രേഖകളും ഡിജിറ്റൽ തെളിവുകളും പൊലീസ് പിടിച്ചെടുത്തു. റിനുവിനും, റിയക്കുമാണ് തട്ടിപ്പിൽ മുഖ്യ പങ്കെന്ന് പൊലീസ് സ്ഥിരീകരിച്ചു.ലിമിറ്റഡ് ലൈബിലിറ്റി പാർട്ണർഷിപ്പ് എന്ന പേരിൽ 21 ൽ അധികം കമ്പനികൾ രൂപികരിച്ചാണ് ഇവർ തട്ടിപ്പ് നടത്തിയിരുന്നത്. പോപ്പുലറിൽ പണം നിക്ഷേപിച്ചവർക്ക് നൽകിയിരുന്ന രേഖകൾ മറ്റ് സ്ഥാപനങ്ങളുടെ പേരിലാണെന്നും അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ട്. കേസിന്റെ അന്വേഷണ ചുമതലയുള്ള ഐ.ജി ഹർഷിത അട്ടല്ലൂരി വരും ദിവസങ്ങളിൽ പത്തനംതിട്ടയിലെത്തി അന്വേഷണ പുരോഗതി വിലയിരുത്തും.

You might also like

-