അങ്കമാലിയിൽ നിന്നും പത്ത് കിലോ കഞ്ചാവും ഒന്നരകിലോ ഹാഷിഷ് ഓയിലും പിടികൂടി

കീഴ്മാട് സ്വദേശി അഖിൽരാജ്, കരുമാലൂർ സ്വദേശി ഷാഹുൽ ഹമീദ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു

0

കൊച്ചി |എറണാകുളം ജില്ലയിൽ വൻ മയക്കുമരുന്ന് വേട്ട. അങ്കമാലിയിൽ നിന്നും പത്ത് കിലോ കഞ്ചാവും ഒന്നരകിലോ ഹാഷിഷ് ഓയിലും പിടികൂടി. നോർത്ത് പറവൂരിൽ നിന്ന് രണ്ടര കിലോ കഞ്ചാവും ഒൻപത് ഗ്രാം ഹാഷിഷുമാണ് പിടിച്ചെടുത്തത്. കീഴ്മാട് സ്വദേശി അഖിൽരാജ്, കരുമാലൂർ സ്വദേശി ഷാഹുൽ ഹമീദ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.മുനമ്പം ഡി.വൈ.എസ്.പി എസ്. ബിനുവിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നായിരുന്നു പോലീസ് പരിശോധന നടത്തിയത്. പറവൂരിൽ മയക്ക് മരുന്ന് കടത്താൻ ഉപയോഗിച്ച കാറിൽ നിന്നും പ്രതികളിലൊരാളുടെ വാടക വീട്ടിൽ നിന്നുമാണ് ലഹരി വസ്തുക്കൾ കണ്ടെടുത്തത്. അങ്കമാലിയിൽ ഒരു ഫ്ലാറ്റിൽ നിന്നുമാണ് കഞ്ചാവ് പിടികൂടിയത്.

റൂറൽ ജില്ലയിൽ മയക്കുമരുന്ന് പിടികൂടുന്നതിന് മൂന്നാം തീയതി മുതൽ ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന്‍റെ നേതൃത്വത്തിൽ വ്യാപക പരിശോധന നടന്നുവരികയാണ്. ഇതിന്‍റെ ഭാഗമായുള്ള ഓപ്പറേഷനിലാണ് മയക്കുമരുന്ന് പിടികൂടിയത്. രണ്ട് ദിവസത്തെ ഓപ്പറേഷനിൽ 32 കേസുകൾ രജിസ്റ്റർ ചെയ്തു. 36 പേർക്കെതിരെ കേസെടുത്തു.അന്വേഷണ സംഘത്തിൽ മുനമ്പം ഡി.വൈ.എസ്.പി എസ്.ബിനു, പറവൂർ ഇൻസ്പെക്ടർ ഷോജോ വർഗ്ഗീസ്, എസ്.ഐമാരായ പ്രശാന്ത് പി നായർ, ബിജു.സി.ആർ, എ.എസ്.ഐ അഭിലാഷ്, പോലീസുകാരായ ശരത് ബാബു, ബ്രിജിൻ, സൂരജ്, ആസാദ്, ബിന്ദു എന്നിവരാണ് ഉണ്ടായിരുന്നത്

You might also like

-